ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 20, വ്യാഴാഴ്‌ച

അത്യാഗ്രഹിയായ മലയാളി


കുവൈത്തിലെ ഒരു മാര്‍ക്കെറ്റില്‍ ഒരു മലബാറി കാക്ക മക്കാനി(ചായപീടിക) തുറക്കുന്നു ഉല്‍ഘാടനത്തിന്‍റെ  തലേ ദിവസം  കാക്ക അയല്‍പക്ക പിടികക്കാരെയെല്ലാം വിളിച്ചു.  കാക്കയുടെ മൊഞ്ചുള്ള   ചിരിയും വിനയവും കണ്ട അയല്‍പക്കകാരായ അറബികളും, പാകിസ്ഥാനികളും, ബംഗാളികളും ഇന്ത്യക്കാരും ശ്രീലങ്കക്കാരും കാക്കയോടു സഹകരിച്ചു .

ആളുകള്‍ കാക്കയുടെ നല്ല പെരുമാറ്റം കണ്ടു അത്ഭുതപെട്ടു . മക്കാനിയില്‍ ചായയും, പൊറോട്ടയും(ചപ്പാത്തി ) കടലക്കറിയും, പരിപ്പുകറിയും, കൊയിമുട്ട പുയിങ്ങിയത്, പൊരിച്ചത്  മാത്രമാണ് ഉള്ളത് .   മാര്‍ക്കറ്റിലെ പിടികക്കാരും അവിടെങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മാത്രമാണ് ചായ കുടിക്കാന്‍  ബെരുന്നത് . കാക്കയുടെ നല്ല പെരുമാറ്റം മാത്രമല്ല മക്കാനിയിലേക്ക്‌ ആളുകളെ അടുപ്പിച്ചത് മറിച്ച് അവിടെത്തെ ചപ്പാത്തി  നല്ലരുചിയുള്ളതായിരുന്നു  കൂടാതെ ഒരു ചപ്പാത്തി മേടിച്ചാല്‍ പോലും എന്തെങ്കിലും ഒരു ചാറ് അതിന്‍റെ മുകളില്‍ പുരട്ടികൊടുക്കുമായിരുന്നു.  അതിന്നു ഒരു പേരും ഉണ്ടായിരുന്നു ചപ്പാത്തിക്ക് പെയിന്ട് അടിക്കല്‍. ഇങ്ങനെയൊക്കെ കാക്ക ആളുകളെ കയ്യിലെടുത്തു കച്ചവടം പൊടിപൊടിച്ചുകൊണ്ടിരുന്നു .

മാര്‍ക്കറ്റില്‍ മുന്‍പ് ബംഗാളിയുടെയും ശ്രീലങ്കക്കാരന്‍റെയും മക്കാനികള്‍  ഉണ്ടായിരുന്നു കാക്കയുടെ ചപ്പാത്തി ചാറുപുരട്ടി കൊടുക്കല്‍ക്കാരണം സാദാരണ പീടിക പണിക്കര്‍ എല്ലാം കാക്കന്‍റെ മക്കാനിയിലേക്ക്‌ നീങ്ങിയതോടെ അവരൊക്കെ പീടികക്ക് നിരപലക ഇടുന്ന അവസ്ഥയിലെത്തി .

മക്കാനിയില്‍ വളരെ കുറച്ചു സൌകരിയങ്ങള്‍ ഉള്ളു എങ്കിലും കാക്കന്‍റെ ചപ്പാത്തിക്ക് വേണ്ടി ആളുകള്‍ കാത്തു നില്‍ക്കുക പതിവായിരുന്നു . അങ്ങിനെ മുന്‍പോട്ടു  മക്കാനിയിലെ കച്ചവടം നല്ല നിലക്ക്  നീങ്ങി കൊണ്ടിരിക്കുന്നു അറബികള്‍ക്കും മലബാറി ചപ്പാത്തി പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചും അറബികള്‍ക്ക് ഇടയില്‍ മലബാരിക്ക് ഒരു സ്ഥാനം തന്നെയുണ്ട്‌  അവര്‍ ഇന്ത്യക്കാരെ കണ്ടാല്‍   (ഇന്ദ ഹിന്ദി മലബാറി ) നീ ഇന്ത്യന്‍ മലബാരിയാണോ  എന്ന്‌ ചോദിക്കലും പതിവാണ്. അതിന്നുള്ള പ്രത്യേക കാരണം പണ്ട് മുതല്‍ക്കേ അറബികളും മലബാരികളും  തമ്മിലുള്ള പല തരത്തിലുള്ള ബന്ധങ്ങള്‍ തന്നെ അതിലുപരി ഇവരില്‍ ചിലരുടെയെങ്ങിലും ബെല്ലിമ്മമാര്‍ ഒന്നാംതരം കോഴിക്കോട്ക്കാരി ഇതാത്തയും ആയിരിക്കും. മാത്രമല്ല  മലബാറികള്‍ വിശ്വസിക്കാന്‍ കൊള്ളാം എന്നാണു അറബികള്‍ക്കിടയില്‍ പൊതുവേ ഉള്ള ധാരണ .
മക്കാനിയുടെ ചുവരില്‍ ഫാത്തിഹ സുറത്തു  മുതല്‍ ആയത്തുല്‍ കുര്‍ഷിയും കടന്നു കേന്ജുല്‍ ഹറസ് ദുഹ വരെ തുക്കിയിട്ടിരിക്കുന്നു.  കുടാതെ ഇവിടെത്തെ രാജാവിന്‍റെയും പ്രധാനമന്ദ്രിയുടെയും  നല്ല മൊഞ്ചുള്ള ഫോട്ടോയും ആകുട്ടത്തില്‍ ഉണ്ട്.  മറുഭാഗത്ത്‌ മക്കാനിയുടെ ബലദിയ  (മുന്‍സിപാലിറ്റി)ലൈസന്‍സ് തൂക്കിയിരിക്കുന്നു .

ഒരു കൊല്ലത്തിലതിക്കം കടന്നു പോയി മക്കാനിയില്‍ തിരകോട് തിരക്ക് കാക്ക മൂന്നാല് പണിക്കാരെയൊക്കെ നിര്‍ത്തി കച്ചവടം പൊടി പൊടിക്കാന്‍ തുടങ്ങിയപ്പോള്‍  കക്കാന്‍റെ   ഒരു ചപ്പാത്തിക്ക് ചാറ് പുരട്ടുന്ന ആളുകളോടുള്ള പെരുമാറ്റവും വര്‍ത്താനവും  കുറേച്ചേ മാറികൊണ്ടിരുന്നു  പുതിയ തരം കറികള്‍ പലതും കാക്ക തെയ്യരാക്കി തുടങ്ങി .  കറിയും ചപ്പാത്തിയും കയിക്കാന്‍ പൈസ ഉള്ളവര്‍ എത്തിതുടങ്ങിയപ്പോള്‍ കാലി ചായക്കോ അതിന്‍റെ കൂടെ ഒരുച്ചപ്പാതി ഇത്തിരി ചാറ്ഒയിചു കിട്ടും എന്നുകരുതി  എത്തുന്നവരെ കാക്ക ഒയിവാക്കി തുടങ്ങി മാത്രമല്ല എനിക്കിവിടെ ഇഷ്ടാനുസരണം കസ്ടമര്‍ വേറെ ഉണ്ട് എന്ന നിലപാടിലേക്ക് കാക്ക മാറി .   അത് പതുക്കെ ആളുകളോട് തുറന്നു പറയാന്‍ കാക്ക മടികാനിക്കാതായി.  മക്കാനിയില്‍ ആദ്യം വന്നിരുന്നവരില്‍ തൊണ്ണൂറു സതമാനം ആളുകളും തൊട്ടടുത്ത പീടികകളിലും   മറ്റുമുള്ള സധാരണ  തൊഴിലാളികള്‍ ആയിരുന്നു .

കാക്കയുടെ പെരുമാറ്റ രീതിമാറിയതോടെ ആളുകള്‍ക്ക് മുറു മുറുപ്പ്‌ തുടങ്ങിയിരുന്നു .ബംഗാളികള്‍ മക്കാനിയില്‍ കയറുന്നത് കാക്ക തടയുമായിരുന്നു .ഇടക്ക് ആരെങ്കിലും തമാശയായി എന്താ  ഇങ്ങിനെ ചെയ്യുന്നേ നിങ്ങള്‍ ഞങളെ മറക്കുന്നു ഞങ്ങള്‍ ബലദിയയെ കൊണ്ട് വരും  എന്ന്‌ ചോദിച്ചാല്‍ ഉടനെ കാക്ക മറുപടി പറയും കക്കാന്‍റെ കഫീല്‍ ബെല്ലിയ  പിടിപാടുള്ള  ആളാണ് ഇവിടത്തെ പടചോനാണ്  ഒരുത്തനും ഇവിടേക്ക് വരില്ല എന്നൊക്കെയാ മറുപടി.  ആളുകള്‍ കക്കാന്‍റെ അത്യാഗ്രഹം കണ്ടു  പാരടക്കാന്‍ പറഞ്ഞു തുടങ്ങി.
ഒരു ദിവസം രണ്ടു അറബികള്‍ മക്കാനിയില്‍ വന്നു നല്ല തിരക്കുള്ള നേരമായിരുന്നു കാക്കയുടെ പണിക്കാര്‍ അറബികള്‍ക്ക് ഇരിക്കാന്‍ കസേര നോക്കിട്ടു ഒന്നും തന്നെ ഒയിവില്ല. മാത്രവും അല്ല ആളുകള്‍ പുറത്ത്‌ ചപ്പാത്തിക്ക് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.  ഇതു കണ്ട കാക്ക അറബികളുടെ അടുക്കല്‍ എത്തി വിനയപൂര്‍വ്വം എന്താ വേണ്ടത് എന്ന്‌ ചോദിച്ചു അവര്‍ക്ക് വേണ്ടത് രണ്ടു കടുപ്പ ചായ ഇതു കേട്ട കാക്ക മലയാളത്തില്‍ പതുക്കെ തെറി പറയുന്നുണ്ടായിരുന്നു  അറബികള്‍ക്ക് ഏകദേശം കാക്ക അവരെ എന്തോ പറഞ്ഞു എന്നത് മനസിലായി.അതിലിടക്ക് അവിടെ ഇരുന്ന രണ്ടു മലയാളികള്‍ എഴുനേറ്റു അറബികള്‍ക്ക് ഇരിക്കാന്‍ കസേര കൊടുത്തിരുന്നു. കാക്ക അടുക്കളയില്‍ പോയി നോക്കി ഒരു നാടകം കളിച്ചു വന്നിട്ട് പറഞ്ഞു ഹബിബി ചായ ഇല്ല വെള്ളം ചൂടില്ല മാലിഷ്.  ഇതുകേട്ട അറബികള്‍ പറഞ്ഞു യാ ഹബിബി   വെള്ളം ചൂടാക്ക് ഇതു ചായപീടിക അല്ലേ ? ബീണ്ടും കാക്ക പിറുപിറുത്തു കൊണ്ട് ഇപ്പോള്‍ തിരക്കാണ് എന്ന്‌ പറഞ്ഞു തിരുന്നതിന്നു മുന്‍ബ്‌ അറബികള്‍ ഹിന്ദി ഗൌവാദ് ( കൂട്ടികൊടുപ്പുക്കാരന്‍ ഇന്ത്യന്‍ ) എന്നും പറഞ്ഞു മുഖത്ത് അടികൊടുത്തു കഴിഞിരുന്നു.  കൂട്ടത്തില്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കാക്കയെ കാണിച്ചു അവര്‍ പീടികയിലും മറ്റും കേറി പരിശോദിക്കാന്‍ അധിക്കാരമുള്ള (തിജാറ) അപ്പിസര്‍മാരായിരുന്നു.  തുടര്‍ന്ന് കക്കായുടെ ഇക്കാമയും പണിക്കരുടെ ഇക്കാമയും എല്ലാം നിയമ വിരുദ്ധം തന്നെ എല്ലാവരും  വീട്ടുപണി വിസയിലുള്ളവര്‍.  മക്കാനിക്ക് ആവശ്യമായ പീടിക ലൈസന്‍സ് അല്ലാതെ മറ്റൊരു കടലാസ്സും കാക്കാക്ക് ഇല്ലായിരുന്നു.


കാക്കയുടെ അത്യാഗ്രഹവും പെരുമാറ്റ രീതിയും മാറിയതോടെ അരിശം പൂണ്ട ചിലര്‍.  കക്കാക്ക് എതിരെ തിജാറയില്‍ പരാതി നല്ക്കിയിരുന്നു . കക്കാ മക്കാനിയില്‍ തിരക്ക് ഉണ്ടെങ്കില്‍ ചയാ ചോദിച്ചാല്‍ കൊടുക്കില്ല പ്രത്യേകം അറബികള്‍ക്ക് അതിനൊരു കാരണവും ഉണ്ട് അറബികള്‍ ചായകുടിക്കാന്‍  ഇരുന്നാല്‍ കുറച്ചു സമയം എടുക്കും കൂടാതെ ഒരു സിഗരെട്ടും പുകച്ചതിന്നു ശേസമേ   പുറത്തിറങ്ങു  പരാതിയില്‍ ഈ കരിയങ്ങള്‍ കാനിച്ചതുകൊണ്ടാന്നു അപ്പിസര്‍മാര്‍ കാക്കയെ  ചായ ചോദിച്ചു കുടുക്കിയത് .

പരിശോധനകള്‍ക്ക് ശേഷം കക്കനെയും പണിക്കാരെയും മക്കാനി പൂട്ടി സീല്‍ ചെയ്തു കൊണ്ട് പോക്കുമ്പോള്‍ നോക്കിനിന്നിരുന്ന ഒരു ബംഗാളി പറയുന്നു ഹിന്ദി ചെല്‍ബ്( ഇന്ത്യന്‍ നായ ) എന്ന്. ‌ അത്യാഗ്രഹിയായ കക്കാക്ക് തന്‍റെ പടചോനായ കഫീലും രക്ഷക്കെത്തിയില്ല !

- ഉമ്മര്‍ കോയ ( കോഴിക്കോട് )

2010 ഡിസംബർ 24, വെള്ളിയാഴ്‌ച

ബോംബയിലേക്കുള്ള ഞമ്മളെ ആദ്യത്തെ തീവണ്ടി യാത്ര



കോഴികോട്ടങ്ങാടിയില്‍ നിന്ന് മോന്തിയേരം  മംഗലാപുരത്ത് നിന്നും വരുന്ന  
ബോംബയിലേക്കുള്ള  വണ്ടിയിലാ ഞമ്മള് കേറിയത്‌.
റയില്‍വേ സ്റ്റേഷന്‍ വരേയ്ക്കും ഞമ്മളെ ചങ്ങായിമാരും കുടുംബക്കാരും 
ഒക്കെ ഉണ്ടായിരുന്നു  യാത്ര അയക്കാന്‍ മേണ്ടി . 


വണ്ടിയില്‍ കയറിയപ്പോള്‍ പൊരിഞ്ഞ തിരക്കായിരുന്നു ടി .ടി .ആര്‍ . ടിക്കറ്റ്‌  
മേടിച്ചുനോക്കി ഓരോരുത്തരെ അവനാ‍ന്‍റെ സീറ്റില്‍ ഇരുത്തുന്നുടായിരുന്നു . 
അതിലിടക്ക് ചായക്കാരനും കോഴിക്കോടന്‍  ഹലുവയുമായി വേറെരുത്തന്‍  
കടലക്കച്ചോടക്കാരന്‍  എന്നിങ്ങനെ കുറെ പേര്‍ .   
പത്രം വായിക്കുന്നവര്‍  ചീട്ടു കളിക്കുന്നവര്‍ ബോഗിയുടെ നാല് വാതിക്കലും ചുമ്മാ കാറ്റുകൊള്ളാന്‍ നില്‍ക്കുന്നവര്‍ ബാത്ത് റൂമിലേക്കും മറ്റു നടക്കുന്നവര്‍ .


വണ്ടി അതിവേഗത്തില്‍ സ്റ്റേഷ്‍നുകള്‍  താണ്ടി പായുകയാണ്  
അതിനൊപ്പം സമയവും പാഞ്ഞു കൊണ്ടിരുന്നു .
കുടുംബത്തെയും കൂട്ടുക്കരെയും നാട്ടുക്കാരെയും പിരിയുന്നതില്‍ ഒരല്‍പം വിഷമം  ഇല്ലാതില്ല .
 ഉറക്കം വരുന്നു മുകളിലെ ബര്‍ത്തില്‍ കയറിക്കിടന്നു ഉറങ്ങി പോയതറിഞ്ഞില്ല .


നേരം വെളുത്ത് കണ്ണ് തുറന്നു നോക്കുമ്പോള്‍ കാണുന്നത് 
കുറ്റികാടുകള്‍ നിറഞ്ഞ ഒരു മൂലയില്‍ ഞാന്‍ കിടന്ന ബോഗി മാത്രം ;
മറുവശത്തെ ജനാല പതുക്കെ പൊക്കിനോക്കുമ്പോള്‍ 
അങ്ങിങ്ങായി പല ബോഗികളും ഒറ്റയും ഇരട്ടയും ഒക്കെയായി ചിന്നി ചിതറി കിടക്കുന്നു . 
നേരെ ഓടിപോയി വാതില്‍ തുറക്കാന്‍ നോക്കി ,
പറ്റുന്നില്ല ... നാല് വാതിലും അടഞ്ഞ നിലയില്‍ തന്നെ...!!!

ഒരു നിമിഷം ഉമ്മാനെ  മനസ്സില്‍ കണ്ടു പോയി..

 കാല്‍ ഇടരുന്നതായി ,
തോന്നി തൊണ്ട വരളുന്നു ..പേടികൂടി വരുന്നു...
 ഉമ്മ പറഞ്ഞതോര്‍മ്മ വരുന്നു .   "മോനെ കണ്ണെത്താ ദുരതെക്ക്  ഇജു പോണ്ടാ...
 ഉമ്മചിക്ക് അന്നേ എപ്പോളും കാണണം...  
അനക്ക് ഇബടെ റേഡിയോ  നന്നാക്കിണ പിടിയാ ഇല്ലേ ?  
പോരാത്തതിനു ഇപ്പച്ചി ഗള്‍ഫില്‍ കഷ്ട്ട പെടുന്നുല്യേ.. ?
 പിന്നെന്തിനാ ഇജു ഇപ്പം ബോംബയിലേക്ക് പോകുന്നത് ..?
 ഗള്‍ഫിലേക്ക് പോകാന്‍ ഉള്ള വിസ ഉപ്പച്ചി അനക്ക് സെരിയാക്കി തരാത്തത് 
അവിടത്തെ  കഷ്ട്ടപാടുകള്‍ ഓര്‍ത്തിട്ടാണ് എന്ന്  ഇപ്പന്‍റെ  ഈ ആഴ്ച ബന്ന കത്തിലും എഴുതീട്ടുണ്ട് ..
 പൊന്നു  മോന്‍ ഉമ്മ പറയുന്നതും കേട്ട് ഇബടെ നിക്ക് ...!!!"
 ഈ വാക്കുകള്‍ മാത്രമേ കാതില്‍ ഒള്ളു.


തിരിച്ചു ഞാന്‍ കിടന്ന ബര്‍ത്തിന്‍റെ   അടുത്തേക്ക്‌ പതുക്കെ നടന്നു .
  ചുറ്റുപാടും ഒന്ന് നോക്കി ..
ഞാന്‍ കോഴിക്കോട് നിന്നും വണ്ടിയില്‍ കയറുമ്പോള്‍ ഉണ്ടായിരുന്നവര്‍ 
എല്ലാവരും വണ്ടിയില്‍ ഉണ്ട്.  എല്ലാവരും ഇരുന്ന സീറ്റുകള്‍ 
മുന്നായി തിരിച്ചു നല്ല ഉറക്കത്തിലാ.
പടച്ചോനെ രണ്ടു ദിവസം കഴിഞ്ഞേ ബോംബയില്‍ എത്തും എന്നാണല്ലോ എല്ലാരും പറഞ്ഞത്. 

 ഇനി ഇപ്പം ബോംബയില്‍ എത്തിയോ ?  
ഇവരാരും എന്താ ഇറങ്ങാത്തത് ..?
 പല ആള്‍ക്കാരും പറയുന്നത് കേട്ടിടുണ്ട് ബോംബയില്‍ ഭയങ്കര കൊള്ളക്കാര്‍ ഉള്ള സ്ഥലമാണ് ,
തിവണ്ടിയും ബസും തട്ടിക്കൊണ്ടു പോകും എന്നൊക്കെ ...
 ഇനിയിപ്പം വണ്ടി കൊള്ളക്കാര്‍ തട്ടി കൊണ്ട് വന്നു നിര്‍ത്തിയതാണോ
ഹേയ് അങ്ങിനെയാവാന്‍ വഴിയ്യില്ല ..
അപ്പുറത്ത് കുറെ വണ്ടിയുടെ കഷ്ണങ്ങള്‍ കാണുന്നുണ്ട്.  കിടക്കുന്നവരെ ആരെങ്കിലും ഉണര്തിയാലോ ?


അതിന്നു മുന്‍ബ്  അരയില്‍ ഒരു തുണി സഞ്ചിയില്‍ പൊതിഞ്ഞു കെട്ടി വെച്ച   
ഇരുപതിനായിരം ഉറുപിക ..
ഹാവൂ അത് അവിടെ തന്നെ ഉണ്ട് .
നാവി ഭാഗത്ത്‌ ആയതിനാല്‍ ഒരു അസോസ്ഥധ   തോന്നുന്നു..
മൂത്ര സങ്കയും ഇല്ലാതില്ല..!!
കോയട്ടിക്ക  പ്രത്യേകം പറഞ്ഞിടുന്ദ്  "പൈസ ഭദ്രമായി  ഒളിപ്പിച്ചു ബെചോണ്ടി ...
ഇല്ലെങ്കില്‍   പോക്കറ്റ് അടിക്കാര്‍ അടിച്ചോണ്ട് പോകും."
ആയതിനാലാണ് തുണി സഞ്ചി പ്രത്യകം അടിപ്പിച്ചു അരയില്‍ കെട്ടിയത് .
ബയിക്ക ചിലവിനുള്ള കുറച്ചു പൈസ പാക്കട്ടയില്‍ ഉണ്ട് ..!!



 ബണ്ടി വീ ടീ  സ്റെഷനില്‍  എത്തുമ്പോ  മുപ്പര്‍ അവിടെ കാത്തു നില്‍ക്കന്നു പറഞ്ഞിട്ടുണ്ട് .
പുറപ്പെടുന്നതിനു മുന്‍ബ്  മുപ്പര്‍ക്ക് ടെലെഗ്രാം  അടിചിടുന്ദ്.
ഇനിയെന്ത് ചെയ്യും ബദിരിങ്ങളെ  ഞാന്‍ ഇത് എവിടെയാണ് ..
ഉമ്മച്ചി പറഞ്ഞത് കേട്ടാ മതിയായിരുന്നു എന്നൊക്കെ ചിന്ദിക്കുന്നതിനിടയില്‍ ..
" ട്ടോ..."  എന്നൊരു ശബ്ദത്തോടെ  ബണ്ടി ആകെ ഒന്ന് കുലുങ്ങി  
പിറകിലേക്ക് നിങ്ങാന്‍ തുടങ്ങി .വണ്ടിയുടെ ഇടി ശബ്ദവും തുടര്‍ന്നുള്ള നീക്കവും  എല്ലാം കൊണ്ട് അതില്‍ ഉറങ്ങിയിരുന്ന മുഴുവന്‍ ആളുകളും ഉണര്‍ന്നിരുന്നു...!!!

എന്‍റെ സീറ്റില്‍ ഇരുന്നു കൊണ്ട് ഒരാള്‍ എന്നോട് ചോദിക്കുകയാ "ഹോ.. ആര്‍കോണം എത്തിലേ?"

തികച്ചും  അറിയുന്ന ആളെ പോലെ ഞാന്‍ തലയാട്ടി അതെ എന്നാ ഭാവത്തില്‍.. ! 
അവിടെന്നു മദിരാശിയില്‍  നിന്ന് വന്ന ഒരു വണ്ടിയുടെ പിറകില്‍ കെട്ടി ,
തമഴി നാടും, കര്‍ണാടകയും, ആന്ദ്രയും, മഹാരാഷ്ട്രയും  കടന്നു ബോംബയിയെ ലക്ഷിയം വെച്ച്  ആ വണ്ടി പോയികൊണ്ടേ ഇരുന്നു....


-ഉമ്മര്‍ കോയ (കുവൈറ്റ്)    

2010 ഡിസംബർ 3, വെള്ളിയാഴ്‌ച

യാത്ര...



എവിടേക്ക് നോക്കിയാലും ഒരു ശൂന്യത..
ഈ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല എന്നവനു തോന്നി..
ഒറ്റപ്പെടലിന്റെയും,അവഗണനയുടെയും വേദന വളരെ ആഴത്തിലുള്ളതാണെന്നവന്‍ മനസ്സിലാക്കി.
മനസ്സാകെ തകര്‍ന്നു പോയിരിക്കുന്നു..
ജീവിതം തന്നെ വെറുത്തു..പ്രതിസന്ധികളും,പ്രാരാബ്ധങ്ങളും
അവനെ മറ്റൊരു അവസ്ഥയിലെത്തിച്ചു.
ഇനിയവന്റെ മുന്നില്‍ ഒരു പോംവഴി മാത്രമേയുള്ളൂ.
മരണം...അല്ല, ആത്മഹത്യ..എന്താണീ ആത്മഹത്യ?
ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം..
അതെ, അതു തന്നെയാണ് ഇനിയുള്ള വഴി..
കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല..
അല്ല, ആലോചിച്ചിട്ടും കാര്യമില്ല..
കാര്യങ്ങള്‍ അത്രമേല്‍ തകിടം മറിഞ്ഞിരിക്കുന്നു..
ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു..
ഇനി ജീവിചിരുന്നിട്ടെന്താണ് കാര്യം?
ഒരു പ്രതീക്ഷയുമില്ല..
ഉണ്ടായിരുന്ന അവസാന പിടിവള്ളിയും കൈവിട്ടുപോയി..
സ്വന്തമെന്നു കരുതിയ പലതും ഇന്ന് മറ്റാരുടെതോക്കെയോ ആയി..
നിറം നഷ്ട്ടപ്പെട്ട ജീവിതം.അതുകൊണ്ട് എന്താണ് കാര്യം?
ജീവിക്കണമെങ്കില്‍ അതു കൂടിയേ തീരു..
ഒരു ചെറിയ പ്രതീക്ഷയെങ്കിലും...!
ആലോചിച്ചാലോചിച്ച് അവന്റെ മനസ്സ് നീറാന്‍ തുടങ്ങി..
കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി..
ഒടുവില്‍ അവനുറപ്പിച്ചു..
തന്റെ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ച്...
ആത്മഹത്യ..അതു ചെയ്യാന്‍ തന്നെ അവന്‍ തീരുമാനിച്ചു..
എങ്ങനെ?.....പിന്നീടവന്റെ മനസ്സില്‍
ഈയൊരു അവസാന ചോദ്യം കൂടി അവശേഷിച്ചു..
ഫാനില്‍ കയറില്‍ കെട്ടിതൂങ്ങി...വേണ്ട,..ചിലപ്പോള്‍
കയര്‍ പൊട്ടി നിലത്തു വീണു മരിചില്ലെങ്കിലോ..!!
മരണം, അതു സുഖമുള്ളതാവണം..
പിന്നീടാരും അതിനെ ചൊല്ലി സംസാരിക്കാനിടവരരുത്...
വലിയൊരു കുന്നിനു മുകളില്‍ നിന്നും താഴേക്കു ചാടിയാലോ..?
അതും വേണ്ട...വല്ല മരക്കൊമ്പിലോ,പുല്‍ക്കാട്ടിലൊ വീണു
ചിലപ്പോള്‍ രക്ഷപ്പെട്ടെങ്കിലോ..
മരിക്കണം..മരിക്കാതെ ശരീരഭാഗങ്ങള്‍ നഷ്ട്ടപ്പെട്ട രീതിയില്‍..
ചലിക്കാനാവാതെ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നാല്‍
മരിക്കാന്‍ പിന്നെ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും..
അങ്ങനെ വന്നാല്‍ തന്റെ മരണത്തിനെന്താനര്‍ത്ഥം..!!

മരിക്കണം...
അതു തടുക്കാനാവാത്ത തീരുമാനമാണ്..
ഏകാന്ത ജീവിതം..അതിനി തുടരാനാവില്ല..
തുടര്‍ന്നാല്‍ അവന്‍ മാനസ്സികരോഗിയായി തീരും..
ജീവിതം പിന്നെയും ചോദ്യചിഹ്നമായിടും..
ഒരു വെള്ളകടലാസ്സില്‍ അവനിങ്ങനെ എഴുതി:
"..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..
തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..
എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക്‌ ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..
എന്റെ മനസ്സിനും..
കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു..
ഇനി എന്റെ മുന്നില്‍ ഇതല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല ..
എനിക്ക് മാപ്പ് തരിക...
എന്റെ മൃതശരീരം ശരിയായ രീതിയില്‍ ലഭിക്കുകയാണെങ്കില്‍
ദയവായി എന്റെ അമ്മയുടെ കല്ലറക്കടുതായി
എന്നെയും അടക്കം ചെയ്യുക..
ചെലവിനുള്ള കാശ് ..അതു ആ മേശവിരിപ്പിനടിയിലുണ്ട്..."
മതി...ഇത്രയും മതി..അധികം വിസ്തരിചെഴുതണ്ട..
അവന്‍ ആ കത്ത് മേശവിരിപ്പിനു പുറത്തു മടക്കി വെച്ചു..
എന്നിട്ടവന്‍ ശൂന്യതയിലേക്ക് നടന്നു..
അവസാനമായി കാണണമെന്നു ആഗ്രഹിച്ചവരെ
എല്ലാം അവന്‍ ശാന്തതയോടെ കണ്ടു..
വിനയത്തോടെ അവരോടു സംസാരിച്ചു..
ഒരു ദിവസം അവനങ്ങനെ വെളുപ്പിച്ചു..
നേരം പുലര്‍ന്നു..എല്ലാം പതിവ് പോലെ തുടര്‍ന്നു..
രണ്ടു ദിവസം അവനെ ആരും കണ്ടില്ല..
അന്വഷിക്കാനും ആരും ഇല്ലായിരുന്നു...
എന്നിട്ടെന്തു കാര്യം..
മൂന്നാം ദിവസം രാവിലെ ആരോ പറയുന്നത് കേട്ടു..
സുന്ദരിപ്പുഴയുടെ കരയില്‍ ഒരു ശവം അടിഞ്ഞിട്ടുണ്ടെന്നു..
അതെ,..അതവന്‍ തന്നെയായിരുന്നു..
ജീവിതം എന്ന യുദ്ധക്കളത്തില്‍ നിന്നും ഒരു ഭീരുവിനെപ്പോലെ
അവന്‍ ഒളിച്ചോടിയിരിക്കുന്നു..അല്ല,..രക്ഷപ്പെട്ടിരിക്കുന്നു..
അതാവും ശരി..
എത്ര സുന്ദരമായ മരണം..
പുഴയുടെ അഗാധതയില്‍
സ്വപ്നങ്ങളുടെയും,ജീവിതത്തിന്റെയും അവസാനം..
ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്ന ജീവന്‍...അതെ..അതാണ് മരണം..
നമ്മള്‍ കാത്തിരിക്കുന്ന ആ നിമിഷം..
മരണത്തിന്റെ വേദന അതെങ്ങനെയാണ്‌?..
ആ ചിന്ത എന്റെ മനസ്സില്‍ വീണ്ടും ഒരായിരം
ചോദ്യങ്ങള്‍ സൃഷ്ട്ടിക്കുന്നു..
മരിച്ചത് ഞാനല്ല...അവനാണ്..
ആ നിമിഷവും കടന്നു അവന്‍ യാത്രയായിരിക്കുന്നു..
അവസാനമായി അവന്റെ മുഖത്ത് കണ്ട
ആ ചെറുപുഞ്ചിരി എന്നോടുള്ള യാത്ര ചോദിക്കലാവാം..
അല്ലെങ്കില്‍, കൂടെ വരാന്‍ വിളിച്ചതാവാം..!

- അസിം കോട്ടൂര്‍ 

2010 നവംബർ 28, ഞായറാഴ്‌ച

മണമില്ലാത്ത മുല്ലപ്പൂ.

പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു.
 “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!
അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു.
വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് .
വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം.
അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല.
അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.
അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി.
കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.


ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു.
അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.
പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???
പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി...
മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.
വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്.

ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു.


 വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.
എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.
അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ?
തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.


ഒരു  അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു.
വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു.
അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു.
“നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “
അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ച
 ആദ്യ ചോദ്യമായിരുന്നു  ഇത് ...!!
അവളൊന്ന് ചിരിച്ചു.. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പൂവിനെ തേടി  ആരു വരാന്‍ .....????”. 
അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. 

അവള്‍ക്കറിയാമായിരുന്നു, അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്...
അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. 
മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. 
ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു.
മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി.
വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്.
അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും...! 

2010 നവംബർ 26, വെള്ളിയാഴ്‌ച

'' നൂറ ''

{ ഇതു പ്രവാസത്തിന്റെ  നേര്‍കാഴ്ചകള്‍. കാഴ്ചക്കപ്പുറം കാണാനുള്ള ഉള്‍കാഴ്ചയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തതു കൊണ്ട്‌ കാഴ്ച വട്ടങ്ങളില്‍ പതിഞ്ഞവ മാത്രം പകര്‍ത്തുന്നു.}
ഒരു ദിവസം ഞാന്‍ പുറത്തു പോയി വരവേ,'നൂറ' പര്‍ദയും ധരിച്ചു കുനിഞ്ഞിരിക്കുന്നു. അവര്‍ എന്താണവിടെ ചെയ്യുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ കാരണം അവള്‍ കാണാതിരിക്കാന്‍ കുറച്ചു മാറി നിന്നു. തലേ ദിവസം ഞാനും സഹമുറിയനും കഴിച്ച ബ്രൊസ്റ്റഡ്‌ ചിക്കണ്റ്റെ കൂടെ കിട്ടിയ ബ്രഡ്‌( ചിക്കണ്റ്റെ എച്ചിലുകളോടൊപ്പം പുറത്തെ ചവറ്റു ബക്കലിട്ടതു) എടുത്ത്‌ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ച്‌ നൂറ ധൃതിയില്‍ അവളുടെ ഫ്ളാറ്റിലേക്കു കയറിപ്പോയി.
ഉടന്‍ തിരിച്ചു പോയി  പാലും, ബ്രഡും, മുട്ടയും വാങ്ങി വന്നു നൂറയിടെ വാതിലില്‍ ഞാന്‍ മുട്ടി. അറിയുന്ന അറബിയും ബാക്കി ഇംഗ്ളീഷുമായി... അവ വാങ്ങാന്‍ മടിച്ച അവളൊട്‌ 'നിസാര്‍ ' തിരിച്ചു വന്നാല്‍ ഇതിണ്റ്റെ പണം ഞാന്‍ അവന്റെ  കയ്യില്‍ നിന്നു വാങ്ങി കൊള്ളാം എന്നു പറഞ്ഞു അവ അവളെ ഏല്‍പിച്ചു മടങ്ങാന്‍ ഒരുങ്ങുന്ന എന്നെ ഞെട്ടിച്ച്‌ അവള്‍ പറഞ്ഞു.
''ഇന്ന്‌ രാത്രി ഒരു മണിക്കു റൂമില്‍ വന്നോളൂ.".

വാതിലടക്കാന്‍ നേറം കണ്ണുകളില്‍ യാചനാ ഭാവവും നിറച്ച്‌ അവള്‍ പറഞ്ഞു
"
മാഫി നാഫര്‍ താനി. ഇന്‍ത ബസ്‌ പ്ളീസ്‌'''
(നീ മാത്രം ,മറ്റാരേയും കൂടെ കൂട്ടരുത്‌ പ്ളീസ്‌  )
- റിച്ചു ( ഒരു പ്രവാസി മലയാളി ) 
Related Posts Plugin for WordPress, Blogger...