ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

ഹൃദയം ഹൃദയത്തോട്..



ന്റെ പ്രിയതമക്ക് ആത്മപങ്കാളിക്ക്

എന്റെ മനസ്സിനുള്ളിലെവിടെയോ തിങ്ങി നിറയുന്ന ഒരു അനുഭവം.
ചുറ്റുപാടുകളിൽ സുന്ദരമായതെന്തു കണ്ടാലും അതിൽ എനിക്ക് പ്രീയപ്പെട്ടതെന്തോ ഒളിഞ്ഞിരിക്കുന്നത് പോലെ. ഞാൻ എന്ത് നന്മ ചെയ്യുമ്പോഴും അതിന്റെ പ്രതിഫലനം അദൃശ്യമായൊരിടത്ത് ദൃശ്യമാകുന്നത് പോലെ.
സ്നേഹം എന്ന വാക്ക് ഉരുവിടുമ്പോൾ അറിയാതൊരു നൊമ്പരം അകക്കാമ്പിലെവിടെയോ ഉറവ പൊട്ടുന്ന പോലെ. 
സുഖമുള്ള നൊമ്പരം.
ഈ അജ്ഞാത സുഖങ്ങളെ ഞാൻ തിരിച്ചറിഞ്ഞത് നീ എന്റെ മുന്നിലെത്തിയ അതേ നിമിഷം മുതലായിരുന്നു. 
എന്റെ മനസ്സിൽ തിങ്ങിനിറയുന്ന സ്നേഹം നിന്നോടുള്ളതായിരുന്നു എന്ന് ഞാനറിയുന്നു. 
എന്റെ ചുറ്റുപാടുകളിൽ ഒളിഞ്ഞിരുന്ന സൌന്ദര്യം നിന്റെ മനസ്സിന്റെതായിരുന്നു. 
എന്റെ നന്മകളുടെ ഫലം ഒരു ചെറുപുഞ്ചിരിയായി ആ മുഖത്ത് പ്രതിഫലിച്ചു.  
ഇപ്പോൾ ഞാൻ അറിയുന്നു, എന്റെ അകക്കാമ്പിലെ സുഖമുള്ള നൊമ്പരം നിന്നൊടുള്ള സ്നേഹമാണെന്ന്.

കാല്പനിക പ്രണയ കാവ്യങ്ങളിലേത് പോലെ ഹൃദയം പറിച്ച് നിനക്ക് തരാനെനിക്കാവില്ല. 
എന്റെ പ്രിയയെ മറ്റാരും കാണാതെ ഞാൻ ഒളിപ്പിച്ചിരിക്കുന്ന ഈ നെഞ്ചകം പറിച്ചുതന്നാൽ പിന്നെ ഞാനില്ലല്ലോ. നീയും. 
അതെനിക്ക് വേണം അതിനുള്ളിൽ എന്റെ ഹൃദയ താളമായി നീയും.
പ്രണയഗാനം നിനക്കായി ആലപിക്കാനും എനിക്കാവുന്നില്ല പ്രിയേ. 
നിനക്കായി ഞാൻ അടുക്കിയൊരുക്കുന്ന വാക്കുകൾ പോരാതെ വരികയും, അതിനു നൽകിയ രാഗം എനിക്ക് തൃപ്തി തരാതിരിക്കുകയും അതിന്റെ താളം എന്റെ ഹൃദയതാളത്തോടൊക്കാതിരിക്കുകയും ചെയ്യുമ്പോൾ എന്റെ ഗാനം അവാച്യമായ മൌനമാകുന്നു. 
നിന്റെ പരിഭവം അതിന്റെ ഭാവവും.

പ്രിയതമ എന്ന സംബോധന ഞാൻ തിരുത്തിയത് മനപൂർവമാണു.  
നീയെനിക്ക് വെറുമൊരു പ്രിയതമ അല്ലാത്തത് കൊണ്ട് തന്നെ. 
ആത്മപങ്കാളികളാണു നമ്മൾ. 
നമ്മുടെ പിറവിക്ക് മുൻപ് തന്നെ നാം നമുക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കണം. 

എന്റെയും നിന്റെയുൻ മനസ്സിന്റെയും ചിന്തയുടെയും ഫ്രീക്വൻസികൾ പോലും ഒന്നായിത്തീരുന്ന നിമിഷങ്ങളിൽ എന്റെ വികാര വിചാരങ്ങൾ നിന്റേതും നിന്റേത് എന്നിലും നിറയുന്നത് നാം എത്രയോ തവണ അനുഭവിച്ചു. 
നാം അതിനെ ടെലിപ്പതി എന്നൊക്കെ വിളിച്ചു. 
എനിക്ക് എന്റെ സ്വന്തമായ വിചാരവിചാരങ്ങൾ ഇല്ലാതെ വന്നു. 
ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രാർത്ഥനകളും പോലും. അതെല്ലാം നമ്മുടെത് എന്നായി മാറിയില്ലേ? പാവ്ലോ കോയ്ലോയുടെ ബ്രിദ കണ്ട തോളിലെ പ്രകാശബിന്ദുവും, കണ്ണിലെ തിളക്കവും നിനക്കും കാണാനായത് എത്ര മഹത്തരമാണു. ഇവിടെയാണു നാം പരസ്പരം ആത്മപങ്കാളികളായത്.

ഞാൻ നടക്കുകയായിരുന്നില്ലേ.? 
ഒറ്റക്ക്. 
ഈ മരുഭൂമി  ഒറ്റക്ക് താണ്ടാൻ. 
അകലെ ഒരു മരുപ്പച്ചയുണ്ടെന്നും അവിടെ എനിക്കായി എന്റെ ലക്ഷ്യമുണ്ടെന്നും ഉറപ്പിച്ച് തിരിഞ്ഞ് നോക്കാത്ത യാത്ര.
 മണൽകാറ്റു കയറി നീറുന്ന കണ്ണും, നോവുന്ന ചൂടും താണ്ടി. 
അവിടെ ഒരു മണൽകൂനക്ക് പിറകിലേ ഇത്തിരി തണലിൽ നിന്നെ ഞാൻ കണ്ടു. 
സ്നേഹത്തിന്റെ കുളിർനീരുമായി. 
നിന്റെ കൈക്കുമ്പിളിൽ നിന്ന് ആ സ്നേഹം തുളുമ്പി വീണത് എന്റെ ഹൃത്തടത്തിലെ നോവുന്ന ഉമിത്തീയിലേക്ക്.

മന്ദഹാസത്തിന്റെ ചെറുമാരുതൻ എനിക്കേകി. 
ഒപ്പം പ്രതീക്ഷയുടെ ഒരിത്തിരി പൊന്നും. 
അവിടെനിന്നുള്ള എന്റെ യാത്രയിൽ പിന്നിട് നീയും ഉണ്ട് .
ഒരു നിഴലായി, തണലായി, കുളിരായി, പ്രതിക്ഷയുടെ ഈ പൊൻ ചെപ്പായ്
എന്റെ സ്വപ്നമായി. 

ഇനിയുള്ള യാത്ര നമുക്കൊരുമിച്ചുവേണം. 
ഈ മരുഭൂമി ഒന്നിച്ച് താണ്ടണം. നമ്മുടെ  മരുപ്പച്ച ഒന്നിച്ച് നേടണം. 
അവിടെ ഒരു കൊച്ച് കൂടാരവും, കുളിരുറവയും, ഈന്തപ്പനകളും നമുക്കുണ്ട്. 
എന്റെ കീശയിൽ ഞാൻ കൊണ്ടുവന്ന മുന്തിരിവിത്തുകളെ നമുക്ക് ആ മണ്ണിൽ പാകണം. 
അവയെ പോറ്റി ആ തണലിൽ നമുക്കുറങ്ങണം. 
എനിക്ക് നീയും നിനക്ക് ഞാനും.

 ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്നു.


കുറിപ്പ്: അജ്ഞാത സുഹൃത്തിന്‍റെ സംശയിച്ചതുപോലെ ഇത് കവിത അല്ല. വിഷയം പ്രണയമാകുമ്പോള്‍ അല്‍പം കാവ്യാനുഭൂതി കലര്‍ന്നുവോ എന്ന്‍ പ്രണയലേഖന കര്‍ത്താവും സംശയിച്ചുപോയതിനാല്‍ ലേബല്‍ കവിത എന്ന് ചാര്‍ത്തി. അത്ര തന്നെ.

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

അണയാത്ത അക്ഷരദീപം

അക്ഷരങ്ങളാല്‍ കവിതകള്‍ പലതരം
ആ അക്ഷരങ്ങളാല്‍ ശ്ലോകങ്ങള്‍ പലവിധം
അങ്കത്തില്‍ കുതിക്കുന്ന പോരാളിയെ പോലെ
അക്ഷരഞ്ഞാനം മുന്നില്‍ നയിക്കവേ..

അറിവിന്റെ ഉറവിടം തേടി അലയുന്നു..
അകതാരില്‍ എങ്ങോ കോള്‍മയിര്‍ കൊള്ളുന്നു
ആ ദിവ്യാക്ഷരം തന്നുടെ സര്‍വ്വവും 
അക്ഷര ജ്ഞാനത്തിന്‍ ദിവ്യമാല..

ആയിരം കാതരം പണ്ട് പണ്ടേ..
അക്ഷര ദീപങ്ങള്‍ വാനില്‍ മാറ്റൊലി കൊള്ളവേ
അക്കാല ഭൂവില്‍ നിന്നോരുവാന്‍
അക്ഷര പുഷ്പങ്ങള്‍ കോര്‍ത്തിണക്കി..

ആയുധം കൊണ്ട് പോരാടി തോറ്റിടും വേദിയില്‍
അക്ഷരമാം പടവാള്‍ കൊണ്ട് ജയിച്ചത്‌ ഗാന്ധിയും
ജ്നാനമാം അക്ഷരം കൊണ്ട് ജയിക്കാത്ത ഒന്നുമേ
ഇല്ല ഈ പാരിടത്തില്‍ ..

- എ . പ്രസാദ് 
മയിലക്കര കള്ളിക്കാട് തിരുവനന്തപുരം 

2011 ഫെബ്രുവരി 19, ശനിയാഴ്‌ച

വിദ്യാധരന്‍ -വിലാപവും സാന്ത്വനങ്ങളും



അറിയുന്നു ഞാന്‍ ഉള്ളമുരുകിത്തിളച്ചു
നോവേറിപ്പരക്കും ലാവാപ്രവാഹം
പൊലിയുന്നൊരെന്‍ പ്രാണ നാളം എരിഞ്ഞു
പുകയും കരിന്തിരി പോലെ
നിറവും പൊലിഞ്ഞു പോയ് പൊയ്ക്കിനാവില്‍
നല്ല നാളെയിന്‍ സൂര്യനും പോയ് മറഞ്ഞു
ഒന്നായൊഴിഞ്ഞുപോയ് മായാമരീചിക
ശിഷ്ടമീ അസ്തിത്വമറ്റസ്ഥി പഞജരം
(...ഗുരുവചനം ഇങ്ങനെ..)
"വിദ്യാധനം  സര്‍വ്വ ധന്‍മേല്‍ പ്രധാനം"
അദ്ധ്വാനം അഡ്മിഷന്‍ നേടുവാന്‍ മാത്രം
പത്ത് ലക്ഷം നിന്‍ തലക്ക് വിലയാക്കി
എത്തുക ഫീസ് നീ ഗഡുവായടയ്ക്കുക"


വിദ്യാധരന്‍ ഞാന്‍ പരാജിതന്‍ ഒത്തൊരു
മര്‍ത്യാധമന്‍ പാരിനെത്രയോ ഭാരം
ഉദ്യോഗമൊന്നേ വിദ്ധ്യാര്‍ത്ഥിയിന്‍ ധനം
ദുര്യോഗമൊന്നേയെനിക്കിന്നു ഭൂഷണം
(..സഹജീവികള്‍ പറയുന്നു..)
"എന്തിനാണേറെ പഠിപ്പ്; നോക്കിവി-
ടെന്തേ വിദ്വാനിരിപ്പൂ നിസംഗതം"
"ചന്ത നിരങ്ങാനിറങ്ങും, നിരത്തിലൂ-
ടന്തമില്ലാതെ അലയും
അന്തിയാവോളമങ്ങിങ്ങ് തെണ്ടും"
ഇത്രയും ജീവിത താളം മുറുക്കുവാ-
നെത്രയോ വാതില്‍ കുലുക്കിവിളിക്കൊലാ.?
നങ്കൂരമൊന്നു ചമയ്ക്കുവാന്‍ ബാങ്കായ-
ബാങ്കൊക്കെ തെണ്ടാതെ തെണ്ടി
ആശാപാശങ്ങളൊക്കെ മുറുക്കി ശു-
പാര്‍ശ്ശക്കത്തിനോശാരം തിരഞ്ഞു ഞാന്‍
പശിയാറ്റുവാന്‍ പച്ചവെള്ളം കുടിക്കുവാന്‍
വശമേതുമില്ലാതെ മണ്ടി
കീശ മിഥ്യാധനത്താല്‍ കിലുങ്ങി
തൊഴിലൊന്നു തന്നെന്‍റ് വിധി തെളിപ്പോന്‍
തൊഴിലധികാരി തന്നെ മുഖം തിരിപ്പൂ
അഴലേറെയുണ്ടെന്റെ ഭവനത്തിലരിപോലു-
മോഴിവായ പാത്രം; വയറുകള്‍ ശൂന്യം
(..മുതലാളി..)
"ലക്ഷ്യം നിനക്കിന്നു  ജോലിയെങ്കില്‍
ലക്ഷങ്ങളേന്തിയെന്‍ മുറിയിലെത്തൂ.
പക്ഷപാതം എനിക്കില്ല- പണത്തിനാല്‍
രക്ഷയേകാം ഇഷ്ട ജോലിയായി
കഷ്ടകാലത്തിനന്തം വരികയായി"

അധികാരമേലാവിലവാതാളം അത്രമേ-
ലധിഘോരമാഹ്ലാദമട്ടഹാസം
ബഹുദൂരമങ്ങ് ഗമിക്കട്ടെ സര്‍ക്കാ-
രധിധൈര്യം വാഴ്ക നീ നന്നായ് ഭരിക്കുക
(..ജനാധിപത്യത്തിന്റെ ഇടപെടല്‍..)
"നാവടക്കൂ.നിന്‍ അധികപ്രസംഗം; ഇ-
ങ്ങാവതില്ല ഭ്രാന്തജല്പനം; നീ
മിഴിചേര്‍ത്തടയ്ക്കൂ, കര്‍ണപുടമടയ്ക്കൂ
മനം പൂട്ടിവയ്ക്കൂ, ചിന്ത മാറ്റിവയ്ക്കൂ
യന്ത്രമിന്നു നീ ചൊല്പടി നില്‍ക്കും,
ചരിക്കും, കുരക്കും, ചിരിക്കുവാന്‍
മാത്രം നിനക്കൊലാ, അ-
സ്വാതന്ത്ര്യമത്രെ നിനക്ക് നീ ഓര്‍ക്കുക..
അസ്വാതന്ത്ര്യമത്രെ നിനക്ക് നീ ഓര്‍ക്കുക..

അവധൂതന്‍
(ഈ കവിത ശ്രവിക്കുവാന്‍ വലതു വശത്തുള്ള വീഡിയോ ശ്രദ്ധിക്കുക)

2011 ജനുവരി 26, ബുധനാഴ്‌ച

വന്ദനം ചെയ്‌വേന്‍ ഇന്ത്യ എന്‍ ഭൂവേ



ഇന്ത്യ എന്‍ രാജ്യം ഇന്ത്യരെന്‍ സോദരര്‍ 
അന്ത്യം വരെ എന്റെ ശ്വാസമിവര്‍ 
സ്നേഹിക്കുമീഞാന്‍ ഭാരതത്തെ 
അഭിമാനം എനിക്കീ മണ്‍തരികള്‍ 
അഭിമാനം എനിക്കീ മണ്‍തരികള്‍  

വന്ദ്യരെന്‍ പൂര്‍വികര്‍ കീര്‍ത്തിമാന്‍മാര്‍ 
പൂജ്യപാദരത്രെ ധീര രണനായകര്‍ 
സൂര്യ ശൊഭിതര്‍ ആചാര്യ ശ്രേഷ്ഠര്‍ മനീഷികള്‍ 
ആരാധ്യരെന്‍ താതനമ്മയെന്നോര്‍               

                                                          (ഇന്ത്യയെന്‍ രാജ്യം....) 

അമ്മയൊന്നേ ഇവള്‍ വൈവിധ്യ സംസ്കൃതി
ഇമ്മട്ടിലേറ്റം പുലര്‍ന്ന ഭൂമി.
ചെമ്മേ പഴമ്പാട്ടിനൊപ്പം നവ നവം
അമ്മിണിത്തൊട്ടിലിലാടുന്നു ശാസ്ത്രവും  

ഏകലവ്യന്മാര്‍ പിറക്കുന്നൊരീയിടം 
ഏകത്വമൊന്നേ നാനാത്വമെങ്കിലും 
എപ്പേരുമൊത്തൊരുമിപ്പതു പാര്‍ക്കില്‍
മുപ്പാരിലിപ്പാരിതൊന്നേ മികച്ചിടം                 

                                                    (ഇന്ത്യയെന്‍ രാജ്യം....) 

പ്രയത്നം എനിക്കീ നാടിന്‍ പുകഴ്ച 
പ്രമാണം എനിക്കിന്ന് സേവനമത്രെ 
പ്രഹര്‍ഷമീനാടിന്റെ ഐശ്വര്യമോന്നേ 
പ്രവൃത്തിതാന്‍ വേണം എനിക്കും നിനക്കും 

വാഴ്കയെന്‍ നാടേ പ്രിയഭാരതാംബേ 
വെല്‍ക നീ വസുദൈവകുടുംബക നാഥേ 
പുല്‍ക നീ ശ്രേയസ്സതേറും നഭസ്സേ 
വന്ദനം ചെയ്‌വേന്‍ ഇന്ത്യ എന്‍ ഭൂവേ          

                                                (ഇന്ത്യയെന്‍ രാജ്യം....) 


വന്ദേമാതരം 

2011 ജനുവരി 24, തിങ്കളാഴ്‌ച

രണ്ട് കവിതകള്‍



1. ദൈവം. 
ദു:ഖങ്ങള്‍ മനുഷ്യനെ പിടിമുറുക്കുമ്പോള്‍
ആശ്വസിക്കാന്‍ തേടുന്ന രണ്ടക്ഷരമല്ലോ ദൈവം
പകരം വീട്ടാന്‍ കഴിവില്ലാ പാവങ്ങള്‍ക്ക്
പറഞ്ഞാശ്വസിക്കാനുള്ളതല്ലേ ദൈവം
ഇരുളിന്റെ മറവില്‍ മാംസമുരക്കുന്ന
പതിനെട്ട് തികയാത്ത പാവാടക്കാരിക്ക്
ഇരുള്‍ നല്‍കി മറയുന്ന പ്രകൃതിയോ ദൈവം
പകലന്തിയോളം പണിയെടുക്കുന്ന
പാവങ്ങളുടെ വിയര്‍പ്പ് തുള്ളിയിലോ ദൈവം
സ്വന്തം മകളെ രതിസുഖമനുഭവിപ്പിക്കുന്ന
പിതാ‍വിന്റെ കര്‍മ്മ ബോധമോ ദൈവം
ആരാണ് ദൈവം..!!
പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട
സീതയുടെ ദുരവസ്ഥയോ ദൈവം.
ശാപ കഥ പാടി മാഞ്ഞ
ശകുന്തളയെന്ന കാട്ടുപെണ്ണിലോ ദൈവം
പെരുവിരല്‍ ഗുരുദക്ഷിണയായി കൊടുക്കേണ്ടി വന്ന
ശിഷ്യനിലോ ക്രൂരനാം ദൈവം
 അതോ
നിവൃത്തികേട് കൊണ്ട് പഴമക്കാര്‍ പറഞ്ഞ് മടുത്ത
 “വിധി” എന്ന രണ്ടക്ഷരത്തിലോ ദൈവം..!!




2. കാലത്തിന്റെ ചിറകടി 

മരക്കൊമ്പില്‍ തട്ടിത്തെറിച്ച  പക്ഷിത്തുവല്‍
ഇനിയീ നീലഗോളത്തില്‍ എവിടെ മയങ്ങും..?
കാറ്റിനോടെതിരിടുന്ന അപ്പൂപ്പന്‍ താടിക്ക്
ഇനിയീ ചക്രവാളത്തില്‍ എവിടെയാണൊരിടം..?

പൊക്കിള്‍ക്കൊടിയോടകലുന്ന കുഞ്ഞെന്ന പോലെ
ഈ വനാന്തരത്തിലെവിടെയോ
ഉപേക്ഷിക്കപ്പെട്ട സാധു ജീവിതങ്ങള്‍
ജന്മം കൊടുത്തവര്‍ കര്‍മ്മം കൊണ്ടകലുമ്പോള്‍
ഇരുണ്ട രാവുകള്‍ മാറു തുരക്കുന്ന വിരസ മനനങ്ങള്‍
പടിവാതില്‍ പാതിയടച്ച പകല്‍ക്കാറ്റിന്
പിറന്ന മണ്ണിന്റെ വിയര്‍പ്പ് മണം
വരണ്ടുണങ്ങിയ നീര്‍ച്ചാലുകളില്‍
അടര്‍ന്നു വീണു കണ്ണീര്‍ക്കണങ്ങള്‍ പിന്നെയും

ഇലകൊഴിഞ്ഞ മരങ്ങളില്‍ കിളികള്‍ക്ക് കൂടൊരുക്കാം
ഈ പിറവി മറന്ന മണ്ണില്‍
ഇനിയൊരു തണലെവിടെ

ഇനിയെത്ര ചിറകടിക്ക് കാതോര്‍ക്കണം ഞാന്‍..?
ഇനിയത്ര കാതങ്ങള്‍ നടന്നകലണം ഞാന്‍..?


- പ്രതീഷ് തുറവൂര്‍ 

രണ്ടാം വര്‍ഷ ബിരുദം (മലയാള സാഹിത്യം) മഹാരാജാസ്. (mob:09744899120)

അയച്ച് തന്നത് :   മില്‍ട്ടന്‍ പി മണി.  

2011 ജനുവരി 18, ചൊവ്വാഴ്ച

ഞാനും കവിത എഴുതുന്നു..

ഒരു കവിത വിരിയിക്കാന്‍ 
കുറെക്കാലമായി കാത്തിരിക്കുന്നു ...
പണിക്കരുടെ അടുത്തുപോയി-
നേരവും കാലവും നോക്കി .
പിന്നെ നോക്കിയത് ..
ഏതു പക്ഷത്തേക്ക് നില്‍ക്കണമെന്നാണ്..


ഒടുവില്‍ തീരുമാനിച്ചു ..
കവിത എഴുതാന്‍ ..
പക്ഷെ അപ്പോഴേക്കും വായിക്കേണ്ടവര്‍
പക്ഷം മാറിയിരുന്നു..


എന്നാലും എഴുതി ...
ഇപ്പോള്‍ വായനക്കാര്‍ക്കിടയില്‍ 
ചൂടപ്പം പോലെ വിറ്റഴിയുന്നു ..
കാരണം, ഇപ്പോള്‍ വായിക്കുന്നവര്‍ ..
നേരവും കാലവും ഇല്ലാത്ത ..
എല്ലാം നക്ഷ്ടപ്പെട്ടവരായിരുന്നു ..!!



- ശ്രീനി പേരാമ്പ്ര    

2011 ജനുവരി 10, തിങ്കളാഴ്‌ച

Whispering of nature


The wind blows at a soft tune.
As I sit in the full light of the sun,
Profound with the power to enchant,
Caressing tiny grass with all its might,
Letting the light to fill the vacuum of my heart,
With waves of rapturous melody.

The encroaching rays on the array of greenery
Invades the blanket of blissful beauty,
Enchanting the dew drops with its aura,
Like the soft caresses of a mother,
Cuddling her baby and showering kisses,
Incorporated with unconditional pure love.

The gleaming river waters in full flow,
Endowed with fallen flowers
Strike colossal black rocks,
In their journey they take the sun with its dazzling yellow light,
As their constant companion.
When I sit here the world seeming so still and tranquil
Not even a hint of the past and lingering sadness,
It is all unreal beyond this green comfort zone


Sreeja Ramachandran

2011 ജനുവരി 6, വ്യാഴാഴ്‌ച

പാഠം ഒന്ന്



" കുഞ്ഞുങ്ങളേ നാം പഠിച്ച് തുടങ്ങുക - അദ്ധ്യാപകന്‍ "


കൊടിക്കൂറ; പിന്നില്‍ ചുരുട്ടിയ മുഷ്ടികള്‍
കൊടിക്കോല്‍ ഈടൊത്ത ദണ്‍‍ഡന ദണ്‍ഡുകള്‍
മിടിക്കാതെ കല്ലിനോടൊക്കുന്ന ഹ്രിത്തും
ചെടിപ്പേതുമില്ലാ പരസ്പര താഡനം
രാക്ഷസ്സനോ രക്തരക്ഷസ്സോ; അത്രമേല്‍
ശക്തരാണിന്നീ ‘ ഇസ ‘ പ്പാട്ട് പാടുവോര്‍
‘ രക്ഷാകരര്‍;മാനുഷവകാശദാഹികള്‍ ‘
രാഷ്ടീയവാദികള്‍ രക്താഭിലാഷികള്‍
നിരത്തിപ്പടര്‍ത്തുന്ന കല്ലുകള്‍, നീളെ-
നിരത്തില്‍ തടസ്സം വരുത്തിച്ചിരിപ്പിവര്‍
ഹര്‍ത്താലെന്നോമനപ്പേരിതിന്നൊട്ടൊന്നെ-
തിര്‍ത്താല്‍ മര്‍ത്യന്ന് നഷ്ടം ധനം,ജന്മം
വ്യവസാമൊന്നില്‍ മുതല്‍മുടക്കേകിയോ-
നവസാന ശ്വാസം വിലക്കും, മുടക്കും
ലവലേശമില്ലാ മനുഷ്യത്വമോര്‍ത്താ-
ലവശിഷ്ടമല്ലോ ‘ മത ‘ ക്കാഴ്ച്ച കേവലം
മെത്രാനെതിര്‍ത്താലജം കുതിച്ചെത്തണം
മിത്രങ്ങളേതും അണിക്കൊത്ത് ചേരണം
"എത്രയാണെങ്കിലും സഭ നമ്മളൊന്നേ
ശത്രുക്കളാണീ എതിര്‍പ്പവര്‍ ദോഷികള്‍"
കാല്‍വരിയില്‍ അങ്കി ചീന്തിപ്പകുത്തെടുത്ത-
ള്‍ത്താര വെട്ടിപ്പിടിക്കുവനായുന്നു
പഠിക്കേണമിന്നു നീ.......

(തടസ്സം)

വിടര്‍ത്തിപ്പിടിച്ചൊരീ പുസ്തകത്താളിതി-
ലാര്‍ത്തിയോടോടും കുരുന്നു കണ്‍ കുരുവികള്‍
"നിര്‍ത്തുക ക്ലാ"സ്സെന്നു ഗര്‍ജ്ജനം. ഹര്‍ത്താല്‍
നര്‍ത്തകരെത്തി പഠിപ്പു മുടക്കുവാന്‍.

"സാറീക്ലാസ്സൊന്നു നിര്‍ത്തിയാട്ടെ. ഞങ്ങള്‍ പഠിപ്പിക്കാം.."


പാഠമൊന്ന് നിനക്കില്ലാ മതം, നീ-
പഠിക്കുക; വിപ്ലവമൊന്നേ സനാതനം
"പഠിപ്പിക്കൊലാ ഞാ"-നുരക്കുന്നു മെത്രാന്‍
"പഠിപ്പിക്കുമീ ഞാന്‍"- രാഷ്ടീയ കൊമരം

"കുഞ്ഞുങ്ങളേ..നാം പഠിപ്പിവിടെ നിര്‍ത്തുക"- അദ്ധ്യാപകന്‍ .

അതിലോലമസ്ഥി ഉറക്കാത്ത കൈകളില്‍
അഴകേറുമീ കൊടിക്കൂറ നീയേന്തുക
‘ ഇങ്ക്വിലാ ‘ -ബെന്നേ ഉറക്കെ ഉയര്‍ത്തുക
ചങ്കിലെച്ചോര തിളക്കെ രണഭേരി
കഥയേതുമറിയാതെ ശുഭ്രമീ മാനസ്സ-
ക്കടലാസ്സില്‍ ചെഞ്ചോര തൊട്ടു നീയെഴുതുക
‘ അടരാടുവാന്‍ ഞാന്‍ വരുന്നു..വിപ്ലവ-
പ്പടചേരുവാന്‍ ഞാന്‍ വരുന്നു..സോദര-
ത്തലകൊയ്യുവാന്‍ ഞാന്‍ വരുന്നു..ചുടുനിണ-
പ്പുഴ കീറുവാന്‍ ഞാന്‍ വരുന്നു..

[കരായാതെ പിടയുമിരു നീള്‍മിഴിക്കൂമ്പുകള്‍
കുരലില്‍ത്തടഞ്ഞ നിശ്വാസം;ഗദ്ഗദം
ചുരത്താന്‍ നിനക്കായ് നിറഞ്ഞോരകിടേന്തു-
മാരോ ഒരാള്‍ ‘ അമ്മ ‘ യല്ലെന്നുചൊല്‍ക നീ.
കേഴുമേതോ ഒരാള്‍. ‘ അമ്മ ‘ യല്ലെന്നു    ചൊല്‍ക നീ.
കൊയ്ത ശിരസ്സിന്നും അമ്മയൊന്നില്ലെന്നു ചൊല്‍ക നീ.. വിജയിപ്പൂതാക. ചിരഞ്ജീവിയാവുക.]



(ഈ കവിതയുടെ ഓഡിയൊ ശ്രവിക്കാന്‍ മുകളില്‍ വലത് വശത്തുള്ള  “പാഠം ഒന്ന്  ” എന്ന വീഡിയോ ലിങ്ക് ക്ലിക് ചെയ്യുക)    


avadhoothan

2011 ജനുവരി 2, ഞായറാഴ്‌ച

മുഖം..

ഇതെന്റെ മുഖമാണ്.
സുന്ദരമെന്ന് ഒരിക്കല്‍
നീ പറഞ്ഞ മുഖം.
നീ തിരിച്ചറിയാതെ-
പോയ മുഖം.
ഇന്ന് കറുത്ത്
കരുവാളിച്ചിരിക്കുന്നു.

എരിയുന്ന ചിന്തകള്‍
തകര്‍ത്തതെന്‍ സ്നിഗ്ദ്ധമാം-
ഹൃദയത്തെയാണ്‌.

അവിടെയൊരു ദേവാലയ-
മുണ്ടെന്നും നീ പറഞ്ഞതാണ്.
അത് സത്യമായിരുന്നു.
സ്നേഹത്തിന്‍ ദേവാലയം.
ഇന്നത്‌ തകര്‍ന്നിരിക്കുന്നു.

ഇന്നിവിടം ചുടലപ്പറമ്പാണ്.
എരിയാതെ ബാക്കിയായ
പച്ച മാംസക്കഷ്ണങ്ങള്‍
കൊത്തിപറക്കാന്‍ ചുറ്റും
കുറെ കഴുകന്മാരും.

എഴുത്ത് മരിച്ചോരെന്‍ മനസ്സും,
എഴുതാന്‍ മടിച്ചോരെന്‍ വിരലുകളും
നിനക്ക് നല്‍കി ഞാന്‍ -
വീണ്ടും വിട വാങ്ങുന്നു.
ഈ സായാഹ്ന സൂര്യനൊപ്പം.
കടലിന്റെ നീലിമയിലേക്ക്‌..
അനന്തമാം അഗാധതയിലേക്ക്‌.

സൂര്യന്‍ നാളെ വീണ്ടും
നിനക്ക് വെളിച്ചമേകും.
നക്ഷത്രങ്ങള്‍ നിന്നെ
നോക്കി ചിരിക്കും.

ഇനിയില്ല ഞാന്‍ .
എല്ലാം മറവിതന്‍ ഇരുളില്‍ -
വലിച്ചെറിഞ്ഞിരിക്കുന്നു.
പുതിയൊരു സൂര്യന്‍
പുതിയൊരു പുലരി
അതിനി നിനക്ക് സ്വന്തം.

നിനക്കായ്‌ ഞാനിതാ
സ്വയം എരിഞ്ഞടങ്ങുന്നു.


-asim kottoor

2010 ഡിസംബർ 30, വ്യാഴാഴ്‌ച

चांदनी

 एक सुंदर चॆहरा ,
 था,बहुत छो़टा.....
 झलकता था प्रकाश उस चॆहरॆ सॆ......
 क्या वह सूरज का प्रकाश था,
 नहीं वह चांदनी थी,
     
       दॆकॆ हमॆं वॆदना,लॆकॆ गया ईश्वर नॆ,
      चला गया था तू एक चांदनी राक मॆं.....
      विदा करकॆ सभी वॆदनाओं सॆ,
       खॆलता होगा अब तू तारों कॆ साथ.
       आया था तू ,मुझॆ दर्शन दॆनॆ...
 
तू ईश्वर ही था ..ऎसा मॆरा विश्वास है
 जी रही हूं मैं इस विश्वास पर....


-BINDU DEVARAJ

2010 ഡിസംബർ 21, ചൊവ്വാഴ്ച

ഒരു കവിയുടെ ചിന്തകള്‍ക്ക് തീ പിടിക്കുന്നത് എങ്ങനെ...?



“കവിതയാണെഴുതേണ്ടത്”... മനസ്സ് പറയുന്നു.
വ്രുത്തസ്സമാസങ്ങളിഴചേര്‍ത്തടുക്കി.
ദ്വിതിയാക്ഷരപ്രാസമഴകായിണക്കി
സത്യാസത്യങ്ങള്‍ പാറ്റിപ്പെറുക്കി
മിഥ്യാതത്വങ്ങള്‍ പാടെ അടര്‍ത്തി
കവിത...നല്ല കവിത.എന്റെ കവിത.
വെളുത്ത കടലാസ്സിലഴകൊത്ത വരികള്‍
കറുത്ത നിറത്തില്‍ മുഴുപ്പൊത്തയക്ഷരം
മടക്കത്തപാലിന്ന് സ്റ്റാമ്പും പതിച്ച് 
വിലാസം കുറിച്ച കവര്‍ ചേര്‍ത്തയക്കണം

കവിത...പത്രാധിപര്‍ക്ക്.

“കവിതയാണെഴുതേണ്ടത്”.
മനസ്സ് പറയുന്നു

പത്ത് കാശൊക്കവേ വില്പനക്കെത്തും
പത്രാസ്സ് പേറും പത്രികത്താളില്‍ 
അച്ചടിച്ചൊത്തൊരു ചിത്രസ്സമേതം
അടിവരയിട്ടൊരന്‍ കവി നാമമോടെഎത്തണം
കവിത...വായനക്കാരനില്‍.

“കവിതയാണെഴുതേണ്ടത്”... 
മനസ്സ് പറയുന്നു. 

അനുഭൂതി നിറയുന്ന കവിത..
മനമെരിതിന്നു പെറ്റോരു കവിത..
അഭിനന്ദനം കൊയ്യുന്ന കവിത...
അവാര്‍ഡൊന്ന് നേടുന്ന കവിത.

”കവിതയാണെഴുതേണ്ടത്”..
മനസ്സ് പറയുന്നു.

കവറില്ല, സ്റ്റാമ്പും; വിലാസമെന്നൊന്നില്ല..
മഷിയില്ല...കീര്‍ക്കടലാസ്സില്ല കൈയ്യില്‍  
അസ്തിത്വമെങ്ങോ കളഞ്ഞ് പോയ്, 
ശിഷ്ഠ മസ്തിഷ്കമെപ്പൊഴേ നിശ്ചലം ശൂന്യം. 

“കവിതയാണെഴുതേണ്ടത്”.. 
മനസ്സ് പറയുന്നു..  

പക്ഷെ."ഭാഷയില്ലല്ലോ..!! അക്ഷരവും..!!! 

 അവധൂതന്‍
 (ഈ കവിതയുടെ ഓഡിയൊ ശ്രവിക്കാന്‍ മുകളില്‍ വലത് വശത്തുള്ള “കവിതയാണെഴുതേണ്ടത്” എന്ന വീഡിയോ ലിങ്ക് ക്ലിക് ചെയ്യുക)                                                                                                                                                                                                           

2010 ഡിസംബർ 7, ചൊവ്വാഴ്ച

" ഫിസിക്കലി ഡിസേബിള്‍ഡ് "



(സര്‍ .സ്റ്റീഫന്‍ ഹോക്കിന്‍സും ബീഥോവനും മറ്റും പറയുന്നു)

ചക്രക്കസ്സേരക്ക് കൈക്കരുത്തേകി
ചക്രവാളത്തില്‍ മരുപ്പച്ച തേടി
പ്രപഞ്ചവ്യാപ്തം മനക്കോലാലളന്ന്
പ്രവാഹമാം കാലം അതെന്തെന്നു ചൊല്ലി
കാണാക്കാഴ്ച്ചയില്‍ സ്വപ്നങ്ങള്‍ പാകി
കൈകളെത്താപ്പൊക്കത്തില്‍ ഗോപുരം കെട്ടി
ദേഹമെത്തായിടം മനക്കുതിരമല്‍ താണ്‍ടി
കാതിലെത്താധ്വനിക്കൊത്ത് താളം ചവിട്ടി
നാവു പാടാപ്പാട്ടിന്റ്റെ ഈണം മുഴക്കി
ആവതില്ലാക്കമ്പൂന്നി ഹിമശൈലമേറി
അസാധ്യമാമേതും സുസ്സാധ്യമെന്നാക്കി
ഓടാതെ ഓടി, കാണാതെ കണ്ട്
പോകാതെ പോയി, കേള്‍ക്കാതെ കേട്ട്
പാടാതെ പാടി, തേടാതെ നേടി
ജന്മ മത്രയും ജീവിപ്പവന്‍ ഞാന്‍
നന്മയെത്രയും ശീലിച്ചവന്‍ ഞാന്‍
നീയോ.....?



(ക്ഷമിക്കുക..തലക്കെട്ട് തിരുത്തിക്കുറിക്കട്ടെ ഞാന്‍ . "ഡിഫറന്റ്റ്ലി ഏബിള്‍ഡ്"-എന്ന് വായിക്കുക)

അവധൂതന്‍
christieapen003@gmail.com 

2010 ഡിസംബർ 6, തിങ്കളാഴ്‌ച

ഭ്രാന്തന്‍



ഇന്നലെ ഞാനൊരു ഭ്രാന്തനോടൊപ്പമായിരുന്നു.
പറയി പെറ്റ പന്തിരുകുലം കാത്തവന്‍..
അവന്റെ കാലില്‍ മന്തുണ്ടായിരുന്നു..
വ്രണങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും..
അത് ഇപ്പോള്‍ എന്റെ ഹൃദയത്തിലും..
ചുടലപ്പറമ്പില്‍ കത്തുന്ന മാംസങ്ങള്‍ക്ക്-
ശാന്തമായി അവന്‍ കൂട്ടിരുന്നു...
ദിക്കുകള്‍ ഞെട്ടുമാറുച്ചത്തില്‍ പുലഭ്യം പറയും,
പിന്നെ പൊട്ടി പൊട്ടി ചിരിക്കും...
അവനു കൂട്ടായി ഇപ്പോള്‍ ഈ ഞാനും...
പക്ഷെ,എന്റെ മുന്നിലെ കത്തുന്ന ശവങ്ങള്‍ക്ക്‌ -
വെടിപ്പുകയുടെ ഗന്ധമാണെന്നു മാത്രം..
അഫ്ഘാനില്‍ ,ഇറാക്കില്‍ ,ഇന്ത്യയില്‍ -
പലസ്തീനില്‍ ഞാനും ആ ഗന്ധമറിഞ്ഞു..
അല്ല...ഇപ്പോഴും അറിയുന്നു..
മരവിച്ചു..എന്റെ നാസേന്ത്രിയങ്ങള്‍ ..
ഇപ്പോള്‍ മറ്റൊന്നും തിരിച്ചറിയുന്നില്ല..
അവന്‍ കൂമന്‍ കുന്നിനു മുകളിലേക്ക്-
ഭാരമുള്ള കല്ലുകള്‍ ഉരുട്ടി കയറ്റി..
ഞാനെന്റെ മോഹങ്ങള്‍ക്ക് മുകളിലേക്കും..
അവ കയങ്ങളിലേക്ക് തള്ളി അവനട്ടഹസിച്ചു..
ഞാന്‍ നഷ്ടസ്വപ്നങ്ങളുടെ താഴ്വരകളിലേക്കും..
പറയു...ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്.?
ഭ്രാന്തനോ,ഒപ്പം കൂടിയവനോ..!!

- അസിം കോട്ടൂര്‍

2010 ഡിസംബർ 4, ശനിയാഴ്‌ച

ആത്മഹത്യ




ആത്മഹത്യക്കൊരുമ്പെട്ട് പാളം തലക്കീഴാക്കിക്കിടന്നവന്‍.....
ആരായിരിക്കാം..?
ആരോപണങ്ങളില്‍ നീറിപ്പിടഞ്ഞവന്‍..?
തീരാക്കടത്തിന്‍ ചുഴിക്കുത്തില്‍ മുങ്ങുവോന്‍..?
നേടാ പ്രതീക്ഷതന്‍ പൊന്‍കിഴി നേടിയോന്‍..?
മ്രിതിയാലൊരുമയെ തേടുന്ന കാമുകന്‍..?
രോഗത്തിന്‍ നീരാള ഹസ്തത്തിലാകിയോന്‍..?
അരിവറ്റിനറിയാത്ത വയറൊന്നു താങ്ങുവോന്‍..?
അരിയിന്‍ കഠാരയൊന്നരികത്ത് കാണുവോന്‍..?
പുരയില്‍ പെണ്ണൊന്ന് വിറ്റ് പോകാത്തോന്‍..?
വയറില്‍ മാറ്റാന്റെ ഞാറൊന്നു പാകിയോള്‍..?
തൊടിയില്‍ വിതയ്ക്കാന്‍ കടക്കുട്ട വാങ്ങിയോന്‍..?
അങ്ങനെ..
ആരായിരിക്കാം..?


ഞാനായിരിക്കാം..!
നീയായിരിക്കാം..!!
അവനായിരിക്കാം..!!!
അവളായിരിക്കാം..!!!!
നാമായിരിക്കാം...!!!!!


തലയിണക്കീഴില്‍ മ്രുതിയി സീല്‍ക്കാരം..
ഉടല്‍ക്കീഴില്‍ ഈ ഭൂമി തുള്ളും പ്രകമ്പനം..
ആകുലത..വെപ്രാളം...;
അവനെണീറ്റില്ല..!
കരള്‍ കരയുന്നു..കണ്ണിരുളുന്നു..;
അവന്‍ ഒന്നുകൂടി ചേര്‍ന്നു കിടന്നു, പാളത്തിലേക്ക്..!
കഴുത്ത് വേര്‍പെടും..തല അരഞ്ഞ് പോകും..
അവന്‍ കഴുത്ത് ഒന്നുകൂടി നിവര്‍ത്തി വച്ചു..!
ഇനി ഞാനില്ല..വേദനയില്ല..നൊമ്പരമില്ല
ആകുലതയില്ല..കടമില്ല..എതിര്‍പ്പില്ല
വിശപ്പില്ല..ദുഖമില്ല.. ഈ ലോകമില്ല
സുഖം..സുഖം..നിര്‍വ്രുതി..ശൂന്യത
ഒരു പുഞ്ചിരി..അവന്‍റ്റെ ചുണ്‍ടില്‍
ഒരു നീര്‍ത്തുള്ളി അവന്റെ കണ്‍ കോണില്‍
ജേതാവിന്റെ ഉന്മാദം.
നൊടിയില്‍ തെറിച്ചീ തലയൊന്ന്; വെറുതെ
പിടയുന്നുടല്‍: ചോര പുഴകീറിയൊഴികി
ഉരുളുന്ന ചക്രത്തിലൊരുതുള്ളി നിണമേന്തി
ചക്രവാളം താണ്ടുമെന്ത്രപ്പിശ്ശാ‍ചിന്റെ
അവസാന ബോഗിമേലൊരു ചെറു ചിഹ്നം;
ചോദ്യമെറിയുന്ന ചിഹ്നം
അതിനങ്ങനെ ചോദിച്ചു....

"എന്തൊരു വൈപരീത്യം..! "
"മരിക്കുവാന്‍ പോലും ഭയാക്കാതിരിപ്പോന്
ജീവിക്കുവാന്‍ മാത്രമെന്തിത്രെമേല്‍ ഭയം..? 


അവധൂതന്‍

2010 നവംബർ 29, തിങ്കളാഴ്‌ച

മരണം

ദിനങ്ങളും വര്‍ഷങ്ങളുമോരോന്നായിക്കടന്നുപോ-
യിടുമ്പൊഴെന്‍ ചിന്തകളും കുന്നുകൂടുന്നു.
അവയ്ക്കിടയിലെത്തുന്ന മരണവാര്‍ഷികങ്ങളെ
ശരിക്കു കണ്ടെത്താനേറെപ്പണിപ്പെടുന്നു.

എവിടെ മരിച്ചുവീഴാനാണെനിക്കു വിധി? യുദ്ധ-
ക്കളത്തിലോ, വഴിയിലോ, സമുദ്രത്തിലോ?
അടുത്തുള്ള താഴ്‌വരയില്‍ ചിലപ്പോഴെന്‍ ശരീരത്തെ-
യടക്കിയേക്കാം - തണുത്തു പൊടിയായേക്കാം.

എങ്ങുതന്നെയായെന്നാലും നിര്‍ജ്ജീവമാമീ ശരീരം
മണ്ണായ്ത്തീരുമളിഞ്ഞീടുമെന്നിരിക്കിലും
എനിക്കു പ്രിയങ്കരമാമീയൂഴിയില്‍ത്തന്നെയെനി-
ക്കൊടുക്കവും കിടക്കണമെന്നാണാഗ്രഹം.

എന്റെ ശവകുടീരത്തിന്‍ മുകളില്‍ യഥേഷ്ടമേറെ-
പ്പിഞ്ചുകുഞ്ഞുങ്ങള്‍ ചാഞ്ചാടിക്കളിച്ചിടട്ടെ;
എന്നും സമദര്‍ശിയാകും പ്രകൃതിയാ പ്രദേശത്തെ
തന്‍ പ്രഭയില്‍ കുളിപ്പിച്ചു വിളങ്ങിടട്ടെ.


-by RICHU     

2010 നവംബർ 25, വ്യാഴാഴ്‌ച

തിരുത്ത് ...

പാതിയിലേറെ കടന്ന് പോയിരിക്കുന്നു 
ഇന്നിയുച്ചവെയിലത്ത് തിരിഞ്ഞ് നോക്കുൻപ്പോൾ
തിരിച്ചറിയുന്നു ഞാൻ വഴി പിഴച്ചെന്ന്,
ആർക്കാണു പിഴച്ചെതെന്നറിയില്ലയിനിക്കിന്നും. 
പൊൻ നാരായത്തുൻബിനാലെൻ നാവിൽ 
ഹരിശ്രീ കുറിച്ചൊരാശനു പിഴച്ചുവോ? 
വാക്കുകൾ കൂട്ടിയെൻ കാതിലോതിടുന്നേരം. 
പിഴച്ചുവോ എന്മാതാവിനക്ഷരം.
കുഞ്ഞുകൈയ്യ് മുറുകെപ്പിടിപ്പിച്ച് പിച്ച
നടത്തിയനചച്ചനോ പിഴച്ചത്.?
അറിയില്ലയിനിക്കിന്നും.
ജീവിതമറിയാത്ത കാലത്ത് പകുത്ത് ഹ്യദയം 
കൊടുത്തൊരെൻ യൗവനത്തിനും പിഴച്ചുവോ?
എറ്റുവാൻ വയ്യാത്ത ഭാരങ്ങളത്രയും
ചുമലിലേറ്റിത്തന്നൊരാൾക്കോ പിഴച്ചത്?
അറിയില്ലയിനിക്കിന്നും,അറിയുന്നു തിരിഞ്ഞ് 
നടക്കുവാൻ തുടിക്കുന്നൊരെൻ ഹ്യത്തടം
വയ്യ,എഴുതിയും,ചൊല്ലിയും തന്നവരിന്നില്ല
പിച്ച നടക്കുവാൻ പിടിച്ച കൈകളും. 
പിഴച്ചെന്നറിഞ്ഞിട്ട് നട്ക്കുവാനിനി വയ്യ.. തിരുത്തുന്നു..!

2010 നവംബർ 24, ബുധനാഴ്‌ച

എന്നെ മറന്നേക്കു ..!

മനസിലെ അണയാത്ത കനലുകളില്‍
മറവിയുടെ ചാരം എത്ര നാള്‍..
മൂടികിടന്നാലും ഓര്‍മ്മകള്‍
ഇടയ്ക്കിടെ അത്
നീറ്റികൊണ്ടിരിക്കും 

നിന്ടെ ഓര്‍മ്മകള്‍
കൊണ്ട് എനിക്ക് ജീവിക്കാം എന്ന്
ഞാന്‍ വെറുതെ ആശിച്ചു..!
പോയ നിമിഷങ്ങളും വര്‍ഷങ്ങളും എത്രയോ തവണ
മാറിവന്നില്ലേ..

എന്നിട്ടും നീയും നിന്ടെ ഓര്‍മകളും എന്നെ വിട്ടുപോകതതെന്തേ ?
ഓര്‍മ്മകള്‍ എനിക്കിപ്പോള്‍ ഒരു
ശാപമായി മാറുകയാണോ ...

എനിക്ക്  വയ്യ ,
നിന്ടെ സ്വപ്നങ്ങള്‍
എന്നെ വേട്ടയാടുന്നു ....

ഇതില്നിന്നെരിക്കൊരു മോചനം വേണം ...
ഇനിയെങ്കിലും നിനക്കെന്നെ മറന്നുകൂടെ..? 
എന്റെ സ്വപ്ങ്ങളും ജീവിതവും നിമിഷ
നേരം കൊണ്ട് തച്ചുടച്ചു
ഇരുളിന്ടെ ലോകത്തിലേക്ക്‌
നീ പറന്നകന്നപ്പോള്‍ തനിച്ചായത്‌
ഞാനും എന്റെ ഓര്‍മകളും മാത്രമാണ്..!
ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ്
എന്നെ  മറന്നേക്കു ....

ഇനിയെന്ടെ ജീവിതത്തിലും സ്വപ്നങ്ങളിലും നിനക്ക്
പ്രവേശനമില്ല .....

ഞാന്‍ മറക്കാന്‍ ശ്രമുക്കുകായ നിന്നെ ..!
നീ വcന്നാല്‍,
നിന്നെ തള്ളി പറയാന്‍ എനിക്കാവില്ല..
പക്ഷേ എന്നെ മറക്കാന്‍ ഇപ്പോള്‍
നിനക്കാകുമല്ലോ..? 

മറന്നേക്കുക
എന്നെ എന്നന്നേക്കുമായി ..!!



-(Deepu)മഴത്തുള്ളി
Related Posts Plugin for WordPress, Blogger...