ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011 ജനുവരി 20, വ്യാഴാഴ്‌ച

അത്യാഗ്രഹിയായ മലയാളി


കുവൈത്തിലെ ഒരു മാര്‍ക്കെറ്റില്‍ ഒരു മലബാറി കാക്ക മക്കാനി(ചായപീടിക) തുറക്കുന്നു ഉല്‍ഘാടനത്തിന്‍റെ  തലേ ദിവസം  കാക്ക അയല്‍പക്ക പിടികക്കാരെയെല്ലാം വിളിച്ചു.  കാക്കയുടെ മൊഞ്ചുള്ള   ചിരിയും വിനയവും കണ്ട അയല്‍പക്കകാരായ അറബികളും, പാകിസ്ഥാനികളും, ബംഗാളികളും ഇന്ത്യക്കാരും ശ്രീലങ്കക്കാരും കാക്കയോടു സഹകരിച്ചു .

ആളുകള്‍ കാക്കയുടെ നല്ല പെരുമാറ്റം കണ്ടു അത്ഭുതപെട്ടു . മക്കാനിയില്‍ ചായയും, പൊറോട്ടയും(ചപ്പാത്തി ) കടലക്കറിയും, പരിപ്പുകറിയും, കൊയിമുട്ട പുയിങ്ങിയത്, പൊരിച്ചത്  മാത്രമാണ് ഉള്ളത് .   മാര്‍ക്കറ്റിലെ പിടികക്കാരും അവിടെങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മാത്രമാണ് ചായ കുടിക്കാന്‍  ബെരുന്നത് . കാക്കയുടെ നല്ല പെരുമാറ്റം മാത്രമല്ല മക്കാനിയിലേക്ക്‌ ആളുകളെ അടുപ്പിച്ചത് മറിച്ച് അവിടെത്തെ ചപ്പാത്തി  നല്ലരുചിയുള്ളതായിരുന്നു  കൂടാതെ ഒരു ചപ്പാത്തി മേടിച്ചാല്‍ പോലും എന്തെങ്കിലും ഒരു ചാറ് അതിന്‍റെ മുകളില്‍ പുരട്ടികൊടുക്കുമായിരുന്നു.  അതിന്നു ഒരു പേരും ഉണ്ടായിരുന്നു ചപ്പാത്തിക്ക് പെയിന്ട് അടിക്കല്‍. ഇങ്ങനെയൊക്കെ കാക്ക ആളുകളെ കയ്യിലെടുത്തു കച്ചവടം പൊടിപൊടിച്ചുകൊണ്ടിരുന്നു .

മാര്‍ക്കറ്റില്‍ മുന്‍പ് ബംഗാളിയുടെയും ശ്രീലങ്കക്കാരന്‍റെയും മക്കാനികള്‍  ഉണ്ടായിരുന്നു കാക്കയുടെ ചപ്പാത്തി ചാറുപുരട്ടി കൊടുക്കല്‍ക്കാരണം സാദാരണ പീടിക പണിക്കര്‍ എല്ലാം കാക്കന്‍റെ മക്കാനിയിലേക്ക്‌ നീങ്ങിയതോടെ അവരൊക്കെ പീടികക്ക് നിരപലക ഇടുന്ന അവസ്ഥയിലെത്തി .

മക്കാനിയില്‍ വളരെ കുറച്ചു സൌകരിയങ്ങള്‍ ഉള്ളു എങ്കിലും കാക്കന്‍റെ ചപ്പാത്തിക്ക് വേണ്ടി ആളുകള്‍ കാത്തു നില്‍ക്കുക പതിവായിരുന്നു . അങ്ങിനെ മുന്‍പോട്ടു  മക്കാനിയിലെ കച്ചവടം നല്ല നിലക്ക്  നീങ്ങി കൊണ്ടിരിക്കുന്നു അറബികള്‍ക്കും മലബാറി ചപ്പാത്തി പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചും അറബികള്‍ക്ക് ഇടയില്‍ മലബാരിക്ക് ഒരു സ്ഥാനം തന്നെയുണ്ട്‌  അവര്‍ ഇന്ത്യക്കാരെ കണ്ടാല്‍   (ഇന്ദ ഹിന്ദി മലബാറി ) നീ ഇന്ത്യന്‍ മലബാരിയാണോ  എന്ന്‌ ചോദിക്കലും പതിവാണ്. അതിന്നുള്ള പ്രത്യേക കാരണം പണ്ട് മുതല്‍ക്കേ അറബികളും മലബാരികളും  തമ്മിലുള്ള പല തരത്തിലുള്ള ബന്ധങ്ങള്‍ തന്നെ അതിലുപരി ഇവരില്‍ ചിലരുടെയെങ്ങിലും ബെല്ലിമ്മമാര്‍ ഒന്നാംതരം കോഴിക്കോട്ക്കാരി ഇതാത്തയും ആയിരിക്കും. മാത്രമല്ല  മലബാറികള്‍ വിശ്വസിക്കാന്‍ കൊള്ളാം എന്നാണു അറബികള്‍ക്കിടയില്‍ പൊതുവേ ഉള്ള ധാരണ .
മക്കാനിയുടെ ചുവരില്‍ ഫാത്തിഹ സുറത്തു  മുതല്‍ ആയത്തുല്‍ കുര്‍ഷിയും കടന്നു കേന്ജുല്‍ ഹറസ് ദുഹ വരെ തുക്കിയിട്ടിരിക്കുന്നു.  കുടാതെ ഇവിടെത്തെ രാജാവിന്‍റെയും പ്രധാനമന്ദ്രിയുടെയും  നല്ല മൊഞ്ചുള്ള ഫോട്ടോയും ആകുട്ടത്തില്‍ ഉണ്ട്.  മറുഭാഗത്ത്‌ മക്കാനിയുടെ ബലദിയ  (മുന്‍സിപാലിറ്റി)ലൈസന്‍സ് തൂക്കിയിരിക്കുന്നു .

ഒരു കൊല്ലത്തിലതിക്കം കടന്നു പോയി മക്കാനിയില്‍ തിരകോട് തിരക്ക് കാക്ക മൂന്നാല് പണിക്കാരെയൊക്കെ നിര്‍ത്തി കച്ചവടം പൊടി പൊടിക്കാന്‍ തുടങ്ങിയപ്പോള്‍  കക്കാന്‍റെ   ഒരു ചപ്പാത്തിക്ക് ചാറ് പുരട്ടുന്ന ആളുകളോടുള്ള പെരുമാറ്റവും വര്‍ത്താനവും  കുറേച്ചേ മാറികൊണ്ടിരുന്നു  പുതിയ തരം കറികള്‍ പലതും കാക്ക തെയ്യരാക്കി തുടങ്ങി .  കറിയും ചപ്പാത്തിയും കയിക്കാന്‍ പൈസ ഉള്ളവര്‍ എത്തിതുടങ്ങിയപ്പോള്‍ കാലി ചായക്കോ അതിന്‍റെ കൂടെ ഒരുച്ചപ്പാതി ഇത്തിരി ചാറ്ഒയിചു കിട്ടും എന്നുകരുതി  എത്തുന്നവരെ കാക്ക ഒയിവാക്കി തുടങ്ങി മാത്രമല്ല എനിക്കിവിടെ ഇഷ്ടാനുസരണം കസ്ടമര്‍ വേറെ ഉണ്ട് എന്ന നിലപാടിലേക്ക് കാക്ക മാറി .   അത് പതുക്കെ ആളുകളോട് തുറന്നു പറയാന്‍ കാക്ക മടികാനിക്കാതായി.  മക്കാനിയില്‍ ആദ്യം വന്നിരുന്നവരില്‍ തൊണ്ണൂറു സതമാനം ആളുകളും തൊട്ടടുത്ത പീടികകളിലും   മറ്റുമുള്ള സധാരണ  തൊഴിലാളികള്‍ ആയിരുന്നു .

കാക്കയുടെ പെരുമാറ്റ രീതിമാറിയതോടെ ആളുകള്‍ക്ക് മുറു മുറുപ്പ്‌ തുടങ്ങിയിരുന്നു .ബംഗാളികള്‍ മക്കാനിയില്‍ കയറുന്നത് കാക്ക തടയുമായിരുന്നു .ഇടക്ക് ആരെങ്കിലും തമാശയായി എന്താ  ഇങ്ങിനെ ചെയ്യുന്നേ നിങ്ങള്‍ ഞങളെ മറക്കുന്നു ഞങ്ങള്‍ ബലദിയയെ കൊണ്ട് വരും  എന്ന്‌ ചോദിച്ചാല്‍ ഉടനെ കാക്ക മറുപടി പറയും കക്കാന്‍റെ കഫീല്‍ ബെല്ലിയ  പിടിപാടുള്ള  ആളാണ് ഇവിടത്തെ പടചോനാണ്  ഒരുത്തനും ഇവിടേക്ക് വരില്ല എന്നൊക്കെയാ മറുപടി.  ആളുകള്‍ കക്കാന്‍റെ അത്യാഗ്രഹം കണ്ടു  പാരടക്കാന്‍ പറഞ്ഞു തുടങ്ങി.
ഒരു ദിവസം രണ്ടു അറബികള്‍ മക്കാനിയില്‍ വന്നു നല്ല തിരക്കുള്ള നേരമായിരുന്നു കാക്കയുടെ പണിക്കാര്‍ അറബികള്‍ക്ക് ഇരിക്കാന്‍ കസേര നോക്കിട്ടു ഒന്നും തന്നെ ഒയിവില്ല. മാത്രവും അല്ല ആളുകള്‍ പുറത്ത്‌ ചപ്പാത്തിക്ക് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.  ഇതു കണ്ട കാക്ക അറബികളുടെ അടുക്കല്‍ എത്തി വിനയപൂര്‍വ്വം എന്താ വേണ്ടത് എന്ന്‌ ചോദിച്ചു അവര്‍ക്ക് വേണ്ടത് രണ്ടു കടുപ്പ ചായ ഇതു കേട്ട കാക്ക മലയാളത്തില്‍ പതുക്കെ തെറി പറയുന്നുണ്ടായിരുന്നു  അറബികള്‍ക്ക് ഏകദേശം കാക്ക അവരെ എന്തോ പറഞ്ഞു എന്നത് മനസിലായി.അതിലിടക്ക് അവിടെ ഇരുന്ന രണ്ടു മലയാളികള്‍ എഴുനേറ്റു അറബികള്‍ക്ക് ഇരിക്കാന്‍ കസേര കൊടുത്തിരുന്നു. കാക്ക അടുക്കളയില്‍ പോയി നോക്കി ഒരു നാടകം കളിച്ചു വന്നിട്ട് പറഞ്ഞു ഹബിബി ചായ ഇല്ല വെള്ളം ചൂടില്ല മാലിഷ്.  ഇതുകേട്ട അറബികള്‍ പറഞ്ഞു യാ ഹബിബി   വെള്ളം ചൂടാക്ക് ഇതു ചായപീടിക അല്ലേ ? ബീണ്ടും കാക്ക പിറുപിറുത്തു കൊണ്ട് ഇപ്പോള്‍ തിരക്കാണ് എന്ന്‌ പറഞ്ഞു തിരുന്നതിന്നു മുന്‍ബ്‌ അറബികള്‍ ഹിന്ദി ഗൌവാദ് ( കൂട്ടികൊടുപ്പുക്കാരന്‍ ഇന്ത്യന്‍ ) എന്നും പറഞ്ഞു മുഖത്ത് അടികൊടുത്തു കഴിഞിരുന്നു.  കൂട്ടത്തില്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കാക്കയെ കാണിച്ചു അവര്‍ പീടികയിലും മറ്റും കേറി പരിശോദിക്കാന്‍ അധിക്കാരമുള്ള (തിജാറ) അപ്പിസര്‍മാരായിരുന്നു.  തുടര്‍ന്ന് കക്കായുടെ ഇക്കാമയും പണിക്കരുടെ ഇക്കാമയും എല്ലാം നിയമ വിരുദ്ധം തന്നെ എല്ലാവരും  വീട്ടുപണി വിസയിലുള്ളവര്‍.  മക്കാനിക്ക് ആവശ്യമായ പീടിക ലൈസന്‍സ് അല്ലാതെ മറ്റൊരു കടലാസ്സും കാക്കാക്ക് ഇല്ലായിരുന്നു.


കാക്കയുടെ അത്യാഗ്രഹവും പെരുമാറ്റ രീതിയും മാറിയതോടെ അരിശം പൂണ്ട ചിലര്‍.  കക്കാക്ക് എതിരെ തിജാറയില്‍ പരാതി നല്ക്കിയിരുന്നു . കക്കാ മക്കാനിയില്‍ തിരക്ക് ഉണ്ടെങ്കില്‍ ചയാ ചോദിച്ചാല്‍ കൊടുക്കില്ല പ്രത്യേകം അറബികള്‍ക്ക് അതിനൊരു കാരണവും ഉണ്ട് അറബികള്‍ ചായകുടിക്കാന്‍  ഇരുന്നാല്‍ കുറച്ചു സമയം എടുക്കും കൂടാതെ ഒരു സിഗരെട്ടും പുകച്ചതിന്നു ശേസമേ   പുറത്തിറങ്ങു  പരാതിയില്‍ ഈ കരിയങ്ങള്‍ കാനിച്ചതുകൊണ്ടാന്നു അപ്പിസര്‍മാര്‍ കാക്കയെ  ചായ ചോദിച്ചു കുടുക്കിയത് .

പരിശോധനകള്‍ക്ക് ശേഷം കക്കനെയും പണിക്കാരെയും മക്കാനി പൂട്ടി സീല്‍ ചെയ്തു കൊണ്ട് പോക്കുമ്പോള്‍ നോക്കിനിന്നിരുന്ന ഒരു ബംഗാളി പറയുന്നു ഹിന്ദി ചെല്‍ബ്( ഇന്ത്യന്‍ നായ ) എന്ന്. ‌ അത്യാഗ്രഹിയായ കക്കാക്ക് തന്‍റെ പടചോനായ കഫീലും രക്ഷക്കെത്തിയില്ല !

- ഉമ്മര്‍ കോയ ( കോഴിക്കോട് )

2011 ജനുവരി 18, ചൊവ്വാഴ്ച

ഞാനും കവിത എഴുതുന്നു..

ഒരു കവിത വിരിയിക്കാന്‍ 
കുറെക്കാലമായി കാത്തിരിക്കുന്നു ...
പണിക്കരുടെ അടുത്തുപോയി-
നേരവും കാലവും നോക്കി .
പിന്നെ നോക്കിയത് ..
ഏതു പക്ഷത്തേക്ക് നില്‍ക്കണമെന്നാണ്..


ഒടുവില്‍ തീരുമാനിച്ചു ..
കവിത എഴുതാന്‍ ..
പക്ഷെ അപ്പോഴേക്കും വായിക്കേണ്ടവര്‍
പക്ഷം മാറിയിരുന്നു..


എന്നാലും എഴുതി ...
ഇപ്പോള്‍ വായനക്കാര്‍ക്കിടയില്‍ 
ചൂടപ്പം പോലെ വിറ്റഴിയുന്നു ..
കാരണം, ഇപ്പോള്‍ വായിക്കുന്നവര്‍ ..
നേരവും കാലവും ഇല്ലാത്ത ..
എല്ലാം നക്ഷ്ടപ്പെട്ടവരായിരുന്നു ..!!



- ശ്രീനി പേരാമ്പ്ര    

2011 ജനുവരി 16, ഞായറാഴ്‌ച

വെളുക്കാന്‍ തേച്ചത്.......


കഴിഞ്ഞ കുറെ കാലങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്റോസള്‍ഫാന്‍ , എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ തുടങ്ങിയ പദങ്ങള്‍ . കാസര്‍ഗോട് ജില്ലയില്‍ കേരളാ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാന്തോട്ടങ്ങളില്‍ ഏതാണ്ട് 25 വര്‍ഷത്തോളം തുടര്‍ച്ചയായി ഏരിയല്‍ സ്പ്രേ (ഹെലിക്കോപ്ടര്‍ വഴി തളിക്കുന്ന രീതി) രീതിയില്‍ ഈ കീടനാശിനി പ്രയോഗിക്കപ്പെട്ടത് കൊണ്ട് ആ പ്രദേശത്തെ ജൈവവ്യവസ്ഥയിലുണ്ടായ അതി തീവ്രമായ വ്യതിയാനവും അവിടെ ജനിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളിലെ അങ്ങേയറ്റം ഭീതിതവും ദുരിതമയവുമായ ജനിതക വ്യതിയാനങ്ങളുമാണ് ഈ ചര്‍ച്ചകളെ സജീവമാക്കുന്നത്.കഴിഞ്ഞ ഡിസംബര്‍ 26 ലെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് വായിച്ചവര്‍ക്ക് മധുരാജിന്റെ ചിത്രങ്ങളിലൂടെ ദുരന്തബാധിതരുടെ അങ്ങേയറ്റം ഭീതിതമായ അവസ്ഥ മനസ്സിലായിട്ടുണ്ടാവും. വായനക്കാരന്റെ മനസ്സുകളെ വിട്ടുമാറാത്ത ഞെട്ടലിലേക്ക് തള്ളിവിടുന്ന ചിത്രങ്ങളാണ് ആ ലക്കം നിറയെ.

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വ്യാപിക്കുന്ന ദുരന്തം. ഭോപ്പാല്‍ ട്രാജഡിയെക്കാള്‍ ഭീതിതമായ ശാപം വേട്ടയാടുകയാണ് ആ പാവങ്ങളെ. കുടിനീരും ആഹാരവസ്തുക്കളും എന്തിന് ശ്വസിക്കുന്ന വായും പോലും മരണത്തിന്റെ വിഷം കലര്‍ന്ന അവസ്ഥയില്‍ ജീവിക്കേണ്ടിവരുകയും ജനിക്കേണ്ടിവരുകയും ചെയ്ത ഹതഭാഗ്യര്‍ .

തെറ്റ് ആരുടേതാണ്.?

കശുമാവിന്റെ കീടനിയന്ത്രണം വഴി അത്യുത്പാദനം ലക്ഷ്യമിട്ട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയ്ത തെറ്റ്. 2000 ഡിസംബര്‍ 26 വരെ ഈ വിഷം വ്യാപകമായതോതില്‍ ഈ പ്രദേശങ്ങളില്‍ മരണവും ദുരിതവും വിതച്ച് പെയ്തുകൊണ്ടിരുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെ 63 രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട ഈ കീടനാശിനിയുടെ ഇന്ത്യന്‍ ഉത്പാദനം പ്രതിവര്ഷം  8000 ടണ്‍ ആണ്. ഇതില്‍ 4500 ടണ്ണൂം ഇന്ത്യയിലെ തോട്ടങ്ങളിലാണ് ഉപയോഗിക്കുന്നത്. ഉത്പാദകരോ.ഇന്ത്യാഗവര്‍മെന്റിന്റെ സ്ഥാപനമായ ഹിന്തുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ് ഉള്‍പ്പടെ 3 കമ്പനികള്‍ . ലോകരാജ്യങ്ങളില്‍ പലതും ഈ വിഷത്തിന്റെ ഉതപാദനവും പ്രയോഗവും നിരോദിച്ച് കഴിഞ്ഞിട്ടൂം ഇന്ത്യയില്‍ ഈ വിഷത്തിന്റെ പ്രത്യാഘാദങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ നടത്തുന്നതുവരെ എത്തി നില്‍ക്കുന്നതേയുള്ളൂ. പലതരത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങളും ഗുരുതരമാറ്റ ജനിതക രോഗങ്ങളും ഉളവാക്കുന്ന ഈ വിഷത്തെപ്പറ്റി വായനക്കാര്‍ക്ക് അറിവുണ്ടാകും എന്നതിനാല്‍ അവദൂതന്‍ അതിനെ വിശദീക്കരിക്കുന്നില്ല.                                                                                                                                                              


കേവലം എന്റോസള്‍ഫാന്‍ മാത്രമാണോ നമ്മുടെ വായുവിനെയും ജലത്തെയും മണ്ണിനെയും ആഹാരത്തെയും വിഷലിപ്തമാക്കുന്നത്...?
ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.                                                                                                                                      

നമുക്ക് കീടാനാശിനികളെ സ്പര്‍ശിക്കാ‍തെ തന്നെ ഒരു പിടി ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയും.

2000-2007 കാലഘട്ടത്തില്‍ മണര്‍കാട് സെന്റ്മേരീസ് കോളജിലെ പ്രൊഫസര്‍ ഡൊ: പുന്നന്‍ കുര്യനു കീഴില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ചില വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ വിശദീകരിക്കുകയുണ്ടായി. കോട്ടയം മെഡിക്കല്‍ കോളജിന്റെ കിലോമീറ്ററുകളോളം വരുന്ന ചുറ്റളവില്‍ പുഴയും കിണറുകളും ഇതര ജലശ്രോദസ്സുകളും അതി മലിനമാണെന്നും അതില്‍ മാരകമായ ഒട്ടനവധി ബാക്ടീരിയകളും (ഹെപ്പറ്റൈറ്റിസ് രോഗങ്ങളുള്‍പ്പെടെ) വൈറസുകളും അനുവദനീയമായ അളവിനേക്കാള്‍ പതിന്മടങ്ങ് തോതില്‍ അടങ്ങിയിരിക്കുന്നു എന്ന്. മെഡിക്കല്‍ കോളജും അപ്രദേശത്തുള്ള അനവധി ആശുപത്രികളും പുറന്തള്ളുന്ന ആശുപത്രി മാലിന്യമാണ് ഇതിന് കാരണമായി കണ്ടെത്തിയത്.

ദിനമ്പ്രതി പുറന്തള്ളുന്ന മാലിന്യവും മലിനജലവും എത്രയോ ആയിരം ലിറ്റര്‍ വരും എന്ന് ഓര്‍ക്കുക.
ഈ ആശുപത്രികള്‍ക്കെല്ലാം നിയമപരമായി മലിന്യ സംസ്കരണ പ്ലാ‍ന്റ് (എഫ്ലൂവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്- ETS) ഉണ്ടെന്നിരിക്കെയാണ് ഈ അവസ്ഥ.!

ഇവിടെ മറ്റൊരു അപകടം കൂടി പതിയിരിക്കുന്നുണ്ട്. കണ്ടെത്തപ്പെട്ട രോഗാണുക്കളെല്ലാം സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് റെസിസ്റ്റന്റ ആണ് എന്ന വസ്ഥുത.!!
ഇതെങ്ങനെ സംഭവിച്ചു..?

കാരണങ്ങള്‍ പലതുണ്ട്.


- നിയമം അനുശാസിക്കുന്ന വിധത്തില്‍ ആശുപത്രിമാലിന്യങ്ങള്‍ സംസ്കരിക്കാതെ പുറന്തള്ളുന്നത്.  


- ഉപയോഗശുന്യമായതോ  എക്സ്പയറി ഡേറ്റ് കഴിഞ്ഞതോ ആയ മരുന്നുകളും     ആന്റിബയോട്ടിക്കുകളും മാലിന്യത്തോടൊപ്പം പുറന്തള്ളുന്നത്.


- ഈ മരുന്നുകള്‍ ജലത്തില്‍ കലരുന്നതോടൊപ്പം അവയിലുള്ള രോഗാണുക്കളെ അതിന് റെസിസ്റ്റന്റ് ആക്കിത്തീര്‍ക്കുന്നത്. (ജലത്തിലെ മരുന്ന്‍ രോഗാണുവിനെ നശിപ്പിക്കാന്‍ ആവശ്യമായ അളവിനേക്കാള്‍ കുറഞ്ഞ അളവില്‍ കലങ്ങിയതാല്‍ രോഗാണു  ക്രമേണ അതിനെതിരെ പ്രതിരോധം  നേടുകയും ഒരുവേള ആ മരുന്നിനെ പ്രതിരോധിക്കുന്ന  രീതിയില്‍ ജനിതക മാറ്റത്തിന് വിധേയമാവുകയും കൂടുതല്‍ അപകടകാരിയായ ജനുസ്സായി മാറുകയും ചെയ്യും).


ഈ അവസ്ഥയ്ക്ക് കാരണക്കാരാര്.?


ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി ആശുപത്രികള്‍ എടുക്കുന്നു എന്ന് നിരീക്ഷിക്കേണ്ടതും, വിലയിരുത്തേണ്ടതും, നിയന്ത്രിക്കേണ്ടതും, നടപടിയെടുക്കേണ്ടതും ആര്...?

കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് എന്ന അതോറിറ്റി വെറുമൊരു കടലാസ് പുലിയായി മാറുന്നത് അവദൂതന്‍ കാണുന്നുണ്ട്.

ഇനി നിങ്ങളെ തലശ്ശേരിയിലേക്ക് കൊണ്ട് പോകാം. അവിടെ ഒരു പുഴയുണ്ട്. എരഞ്ഞോളിപ്പുഴ. നമ്മുടെ കോടിയേരി മുതല്‍ കിഴക്കോട്ട് പിണറായി വരെ പരന്ന് കിടക്കുകയാണ് ഇത്. ഈ തലശ്ശേരിയിലുമുണ്ട് കുറച്ച് ആശുപത്രികള്‍ , ഇടത്കക്ഷികളുടെ കോ.ഓപ്പറേറ്റിവ് ആശുപത്രി മുതല്‍ വലതു കക്ഷികളുടെ ഇന്ദിരാ ഗാന്ധി ആശുപത്രി വരെ.

കുറെ കാലങ്ങളാ‍യി ഇപ്രദേശങ്ങളില്‍ രക്താര്‍ബുദം ഇത്തിരി വ്യാപകമായിത്തന്നെ കണ്ടുവരുന്നുണ്ട്. കാരണം അജ്ഞാതം. അങ്ങിനെയിരിക്കെ അവിടെനിന്നും പിടിച്ച ചില മത്സ്യങ്ങളില്‍ ഒരു ആന്റിബയോട്ടിക്കിന്റെ അളവ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നതിലും കൂടിയ അളവില്‍ കണ്ടെത്തി ഗവേഷകര്‍ .


“ക്ലോറാംഫെനിക്കോള്‍ ”. 


ഇതെവിടെനിന്ന് വന്നു..? അന്വേഷണം എത്തിനില്ക്കുന്നത് തലശ്ശേരിയിലുള്ള ആശുപത്രികളിലേക്കാണ്. അവിടെ കഴിഞ്ഞകുറച്ച് വര്‍ഷങ്ങളായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു ആന്റി ബയോട്ടിക്കാണ് ക്ലോറാംഫെനിക്കോള്‍ .

 തലശ്ശേരിയില്‍ മാത്രമല്ല കേരളമൊട്ടാകെ ഉപയോഗിക്കപ്പെട്ടത്. കേരളത്തില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും ടൈഫോയിഡും ഭീമമായ തോതില്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ അറ്റകൈ പ്രയോഗമെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടതാണിത്. അതിനെന്താ..അതൊരും മരുന്നല്ലെ..? എന്ന് ചോദിച്ചേക്കാം. അതെ. അതൊരു മരുന്നാണ്. പക്ഷെ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കേണ്ട ഒന്ന്. അതി തീവ്രമായ പാര്‍ശ്വഭലങ്ങല്‍ ഉണ്ടാക്കും ഇത്. അതിലോന്ന് മാത്രമാണ് രക്താര്‍ബുദം. മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് അവസാന ചികിത്സ എന്നരീതിയില്‍ “മരണത്തെക്കാള്‍ ഭേതമല്ലെ..?” എന്ന കണക്കുകൂട്ടലില്‍ ഉപയോഗിക്കുകയാണ് ഇത്. ഇതെങ്ങനെ ജലത്തില്‍ കലര്‍ന്നു..? ഉത്തരം നമ്മള്‍ കോട്ടയത്ത് കണ്ടെത്തിയവ തന്നെ. നാമമാത്രമായി ഉപയോഗിക്കുകയോ തീര്‍ത്തും ഉപയോഗിക്കാതെ നോക്കുകുത്തിയാക്കപ്പെടുകയോ ചെയ്ത ആശുപത്രികളിലെ ETS യൂണിറ്റുകള്‍ .


ഈ മരുന്ന് ജലത്തില്‍ കലരുക മാത്രമല്ല അതിലെ മത്സ്യങ്ങളിലും കല്ലുമ്മേക്കായ, ചെമ്മീന്‍, ഞണ്ട് തുടങ്ങിയ മത്സ്യേതര ഭക്ഷ വര്‍ഗങ്ങളിലും അടിഞ്ഞുകൂടും (ബയോമാഗ്നിഫിക്കേഷന്‍). കാലക്രമേണ ഈ ജീവജാലങ്ങളില്‍ ക്ലോറാന്‍ഫെനിക്കോളിന്റെ അളവ് അതീവ ഗുരുതരമായ രീതിയില്‍ കൂടുകയും അവയെ ആഹരിക്കുന്ന മനുഷ്യരില്‍ അര്‍ബുദത്തിനും അസ്ഥിമജ്ജാ രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
                                                                                                                                             നോക്കുക..വിലകുറഞ്ഞ മരുന്ന് എന്ന രീതിയില്‍ കേരളത്തിലെ ആശുപത്രികളിലുടനീളം വ്യാപകമായി ഉപയോഗിച്ച ഒരു മരുന്ന് വരുത്തുന്ന വിന.

ഇവിടെ ഡ്രഗ് കണ്ട്രൊളര്‍മാര്‍ക്ക് എന്താണ് പണി.?

ഗവേഷകര്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും ഈ വിവരങ്ങള്‍ അന്യമാണോ..?

നമ്മുടെ ജലശ്രോദസ്സുകളും, മത്സ്യസമ്പത്തും ഇത്തരത്തില്‍ അതീവ ഗുരുതരമായ ആപത്ത് പതിയിരിക്കുന്ന അഭിനവകാളിന്ദികളായി മാറുന്നത് അധികാരികള്‍ കാണാത്തതെന്ത്..?   മലിനീകരണ നിയന്ത്രണ ഏജന്‍സിത്തി നോക്കുകുത്തിയാകുന്നതോ..അവര്‍ കണ്ണടച്ചിരുട്ടാ‍ക്കുന്നതോ  എന്ത്കൊണ്ട്..?


ചോദ്യങ്ങള്‍ അവദൂതന്റെത് മാത്രമല്ല..വിവരമുള്ള ഓരോ പൌരന്റേതുമാണ്.


ചര്‍ച്ച ചെയ്യേണ്ടതും പ്രതികരിക്കേണ്ടതും അവദുതന്‍ മാത്രമല്ല..ഓരോ വായനക്കാരനുമാണ്.                    

വിജയിപ്പൂതാക..

അവദൂതന്‍ ..                                                                                                       

2011 ജനുവരി 14, വെള്ളിയാഴ്‌ച

ശബരിമല : മകരജ്യോതി ദര്‍ശിച്ചു മടങ്ങവേ തിരക്കില്‍പ്പെട്ടു 90 ലേറെ ഭക്തന്‍മാര്‍ മരിച്ചു



വണ്ടിപ്പെരിയാര്‍ : ശബരിമലയ്‌ക്കു 13 കി.മീ. അകലെ, ഇടുക്കി ജില്ലയിലെ പുല്ലുമേട്ടില്‍ മകരജ്യോതി കണ്ടുമടങ്ങിയവര്‍ക്കുമേല്‍ വാന്‍ മറിഞ്ഞുവീണതിനേത്തുടര്‍ന്ന്‌ 75 അയ്യപ്പഭക്‌തര്‍ ദാരുണദുരന്തത്തിനിരയായി. 60 പേരുടെ മരണം സ്‌ഥിരീകരിച്ചു. നൂറിലേറെപ്പേര്‍ മരിച്ചതായി സംശയിക്കുന്നു. അമ്പതിലേറെപ്പേര്‍ക്കു ഗുരുതരപരുക്ക്‌. 


ഇന്നലെ രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. വണ്ടിപ്പെരിയാറില്‍നിന്ന്‌ 26 കി.മീ. അകലെ, പുല്ലുമേട്‌ വഴി ശബരിമലയിലേക്കുള്ള സമാന്തര വനപാതയിലാണ്‌ അപകടം. മരിച്ചവരില്‍ നാലു മലയാളികളും കുട്ടികളും ഉള്‍പ്പെടുന്നു. മകരജ്യോതി നന്നായി ദര്‍ശിക്കാന്‍ കഴിയുന്ന പുല്ലുമേട്ടില്‍ ഇന്നലെ രണ്ടരലക്ഷത്തിലേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. 


ഇവരിലേറെയും തമിഴ്‌നാട്‌, ആന്‌ധ്ര, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരാണ്‌. രാത്രി 7.10-നു മകരജ്യോതി ദര്‍ശിച്ചയുടന്‍ തീര്‍ഥാടകര്‍ തിരികെപ്പോകാന്‍ വാഹനങ്ങളില്‍ കയറുന്നതിനായി തിക്കിത്തിരക്കി. പുല്ലുമേട്ടിലെ റോഡില്‍ നിറയെ താല്‍ക്കാലിക കടകളാണ്‌. കടകളോടു ചേര്‍ന്ന്‌ രണ്ടു വശത്തും നിറയെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നു. അതിവേഗം പുല്ലുമേട്‌ ഇറങ്ങിയ തീര്‍ഥാടകരില്‍ ചിലര്‍ റോഡിലൂടെ നടക്കാനാകാതെവന്നപ്പോള്‍ അരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു വാന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ വാന്‍ മറുവശത്തേക്കു മറിഞ്ഞു. മറിഞ്ഞുവീണ ഭാഗത്തു തിങ്ങിക്കൂടിയവരാണ്‌ ദുരന്തത്തില്‍പെട്ടത്‌. 


 ( കടപ്പാട് : മംഗളം ദിനപ്പത്രം )

2011 ജനുവരി 13, വ്യാഴാഴ്‌ച

നമ്മള്‍ തെണ്ടികളോട് ചെയ്യുന്നത്... (നിരീക്ഷണം)


ഒരിക്കല്‍ ഗുരു നിത്യ ചൈതന്യ യതിയോടു ശിഷ്യരില്‍ ഒരാള്‍ ചോതിച്ചു :
" ഭിക്ഷ കൊടുക്കാതിരിക്കാമോ..? "
യതി പറഞ്ഞ മറുപടി വളരെ പ്രസക്തമാണ് :
" ഒരു ഒറ്റരൂപ നാനയന്‍ പോലും ഭിക്ഷയായി നല്കാതിരിക്കുമ്പോള്‍ ഒരു ശെരി  ചെയ്യുവാനുള്ള അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്.."

*                      *                        *                        *                        *                       *                       *

പെരുമ്പടപ്പ്‌ പുതപള്ളി ജാറം.
പള്ളിയുടെ മുന്നില്‍ നില്കുകയായിരുന്ന എന്റെ തോളില്‍ ആരോ സ്പര്‍ശിച്ചു..
" എനിക്ക് ആഹാരം വാങ്ങി തരുമോ..?"
തിരിഞ്ഞു നോക്കുമ്പോള്‍ ശുഭ്രത മാഞ്ഞ വെളുത്ത വസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാരന്റെ ചോദ്യം .
അനല്പമായ സന്തോഷമുണ്ടായി..
ഞാന്‍ അയാളെയും കൂട്ടി സമീപത്തുള്ള ഹോട്ടലില്‍ കയറി..
രണ്ടു പൊറോട്ട, ഒരു മുട്ട കറി, ചായ വേണ്ട...!
അയാളുടെ ആവശ്യം പരിമിതമായിരുന്നു..

ഭക്ഷണം കഴിച്ചു തീരവേ ഞാന്‍ പോക്കറ്റിലെ ഏറ്റവും ചെറിയ നോട്ടായ പത്തുരൂപയുടെ രണ്ടെന്നതില്‍ അഭിമാനതോടെ പിടിമുറുക്കി..
ഉപകാര നിര്‍വൃതിയോടെ ഞാനത് അയാളുടെ നേരെ വച്ച് നീട്ടി..
" ഞാന്‍ നിങ്ങളോട് പണമല്ല , ആഹാരമാണ് ആവശ്യപ്പെട്ടത് "
ആ നിമിഷം ഞാന്‍ ചെറുതായി..
തല്‍സമയ ആവശ്യങ്ങള്‍ മാത്രമുള്ള അവധൂത സമാനമായ ഒരു 'തെണ്ടി'യെ ഞാന്‍ അങ്ങനെ ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടി..

*                              *                                   *                                  *                                  *

ക്രൂരവം പരിഹാസ്യവുമായ ഒരു മനോഭാവതോട് കൂടിയാണ് സമൂഹം തെണ്ടികളെ സമീപിച്ചു ശീളിചിട്ടുള്ളത്..
നാണയത്തുട്ടുകള്‍ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ദൈവവും, തെണ്ടികളും മാത്രമാനെന്നതും ലോകനേര്.
" തെണ്ടി " എന്നാ വാക്ക് നാം ഉപയോഗിച്ച് തുടങ്ങിയത് ആധുനീകതയുടെ ആരംഭം മുതലാണ്‌..
" ഭിക്ഷു" പിന്നീട് ഭിക്ഷക്കാരനും, കാലാന്തരത്തില്‍ "പിച്ചക്കാരനും "," തെണ്ടി"യുമായി വാക് രൂപാന്തരം  സംഭവിക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഭാരതീയ പൈതൃക പ്രകാരം ഏറ്റവും ഉന്നതമായ ജീവിത ശീലമായാണ് ഭിക്ഷാടനത്തെ നോക്കി  കണ്ടിരുന്നതും, കാണേണ്ടതും..!
എല്ലാ സുഖ ഭോഗങ്ങളും ഉപേക്ഷിച്ചു ഭിക്ഷയെടുത്തു ജീവിക്കുക എന്നാ ധര്മ്മാചാരത്തിന്റെ കുലപതി സാക്ഷാല്‍ പരമശിവനാണ്. പരമശിവന്‍ ചൂണ്ടിയ ആ ധര്‍മ വഴികളിലൂടെയാണ്‌  പിന്നീട് ഭാരതീയ സന്യാസിമാരും, ശ്രേഷ്ഠ സഞ്ചാരികളും  ജീവിചിട്ടുള്ളത്.
ചുടല ഭസ്മം പൂശി ഭിക്ഷക്കിറങ്ങിയ മംഗള സ്വരൂപന്‍ മുതല്‍ നാളേക്ക് കരുതി വയ്ക്കാതെ യാചിയായി ജീവിച്ച നാരാനത് ഭ്രാന്തന്‍ വരെ ഈ പട്ടികയില്‍ പെടുന്നു.. അതുകൊണ്ട് തന്നെ "തെണ്ടി" എന്ന പ്രയോഗം വില കുറഞ്ഞതായി പരിഗണിക്കപ്പെടാന്‍ പാടില്ല.

 " ഇന്റര്‍നാഷണല്‍ തെണ്ടിയായി പരമശിവനെ വിവേകാനന്ദന്‍ ഉയര്‍ത്തി കാട്ടിയത് വിശുദ്ധ ധര്മത്തിന്റെ ദീപ്തി ബോത്യപ്പെടുതുവാന്‍ വേണ്ടിയാണ്. നിസ്വാര്‍ത്ഥ ധര്‍മം ആചരിക്കുന്ന ഭിക്ഷുവിനെ " ധര്‍മക്കാരന്‍ " എന്ന് വിളിച്ചു പോന്നതും മഹത്വമാര്‍ന്ന ഈ മാനധന്ടത്തില്‍ ആണല്ലോ..

ഭിക്ഷ തേടി ചെല്ലുന്ന ഗ്രിഹങ്ങളെ ഭാരത പണ്ഡിതര്‍ നാലായി ഗണം  തിരിച്ചിട്ടുണ്ട്. യാചിച്ചു ചെല്ലുന്നവനെ വാക്കുകള്‍ കൊണ്ടു സുഖിപ്പിക്കുകയും നയാ പൈസ ദാനം നല്‍കാതിരിക്കുകയും ചെയ്യുന്ന ആദ്യ വര്‍ഗ്ഗത്തിന്റെ പേരാണ് " സരസവിരസ ഗേഹം" !
ഇവിടെ ഒന്നും ഇല്ല.. പോടാ തെണ്ടി എന്ന് നിഷ്ട്ടൂരം ആട്ടി പായിക്കുന്ന വീടുകള്‍ക്ക് " വിരസ വിരസ ഗേഹം" എന്ന് വിളിക്കുന്നു.. ഭിക്ഷ ചോതിച്ചു വരുന്നയാള്‍ യാചകനായാലും അവധൂതനായാലും സ്വീകരിചിരുതുകയും വയറു നിറയെ ആഹാരം നല്‍കി ആദരിച്ചു മടക്കി അയക്കുകയും ചെയ്യുന്ന ഉത്തമ ഭാവനങ്ങളെ " സരസ സരസ ഗേഹം" എന്ന് വിശേഷിപ്പിക്കുന്നു..


പതിനായിരം ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യം ഒരു വീട് തെണ്ടിയാല്‍ കൈവരുമെന്നു വേദ വ്യാഖ്യാനം.  ദൈവ കേന്ദ്രങ്ങള്‍ക്ക് പതിനായിരങ്ങളും, പടിക്കലെതുന്ന തെണ്ടികള്‍ക്കു
 "പുലയാട്ടും" ..! കാല പഴക്കത്തില്‍ ഇതായി മാറി മനുഷ്യന്റെ നീതിരീതികള്‍ ..
ഒരു മനുഷ്യന്‍ വേറൊരു മനുഷ്യന്റെ മുന്നില്‍ കൈ നീട്ടുന്നത് അധമാചാരവും ഹീനമായ ഗതികേടുമായി പരിഗണിക്കുന്ന പരിഷ്കൃത ഭൂമിയില്‍ ആ നിലയ്ക്കുള്ള സഹതാപമോ കാരുണ്യമോ അതൊട്ടില്ലതാനും..

കൊടുക്കാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെതുന്നവരാണ് നമ്മള്‍ .. കൊടുക്കാനുള്ള കാരണങ്ങള്‍ നമ്മുക്ക് പരിചിതമല്ല.. " പണിയെടുത്തു ജീവിക്കുക, നാളേക്ക് കരുതിവയ്ക്കുക " എന്ന ആക്രോശമാണ്‌ സമൂഹം ഭിക്ഷക്കാര്‍ക്ക് എതിരെ സദാ പ്രയോഗ്ക്കുന്ന ആയുധം.  ഹൃദയത്തെ മാരകമായി മുറിവേല്‍പ്പിക്കുന്ന അത്തരമൊരു ആയുധം ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് സാമൂഹ്യ ജീവികള്‍ ഊറ്റം കൊള്ളുന്നു..

കേവലം നാണയ തുട്ടുകള്‍ക്കപ്പുരമോന്നും നഷ്ടപ്പെടുവാന്‍ തയ്യാരാകാതിടതാണ് ഈ അലര്‍ച്ച എന്നോര്‍ക്കണം . ( തെണ്ടികള്‍ക്കു കറന്‍സികള്‍ ദാനം ചെയ്തു നഷ്ടം സംഭവിച്ച ധാന ധര്മാക്കാര്‍ ആരുണ്ടിവിടെ.. ?)

തേടി സംബാതിച്ച  ഒരു വൃദ്ധ  യാചകന്റെ കഥ ഈയിടെ ഒരു പത്രത്തില്‍ വായിച്ചു.. അയാളുടെ ഭാണ്ഡം പരിശോതിച്ചപ്പോള്‍ എന്പതിയാരായിരം രൂപ കണ്ടെത്തിയെന്നാണ് അത്ഭുത വാര്‍ത്ത.. അത് വായിച്ച ദാനവാന്മാരെല്ലാം  പല്ലിരുമിയിട്ടുണ്ടാകണം. യാചകന്‍ എന്പതാരായിരം സംഭാതിച്ചതില്‍ സമൂഹത്തിനുണ്ടാകുന്ന അസ്വസ്തത  വാഗമാന്നിലെ "സിമി" ക്യാംപിനെക്കള്‍ വലുതാണ്‌.. അവന്‍ പിറ്റേന്ന് മുതല്‍ പടിക്കലെതുന്ന ഭിക്ഷ ക്കാരന്റെ നേര്‍ക്ക്‌ ചാട്ടവാര്‍ അടിക്കുന്നു. " നീയൊക്കെ സമ്പാദിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്ന് കുറ്റാരോപനവും" ..

ഇവിടെ കൂലിവേലക്കാരന്‍ മുതല്‍ എന്‍ . ജി. ഓ -ക്കും ഗെസറ്റെദ് രാങ്കുകാര്‍ക്കും , ജന പ്രതിനിധികള്‍ക്കും
വരെ സമ്പാദിക്കാം .. ബാങ്ക് അക്കൌണ്ട് ആകാം .. തെണ്ടി സംബാതിച്ചാല്‍ അത് രാജ്യത്തിന്റെ ധന സംതുലനാവസ്തയ്ക്ക് ഭംഗം വരുത്തുന്ന സാമ്പത്തിക കുട്ടമാക്കുവാന്‍ ഭാവിയില്‍ നിയമം വരുമായിരിക്കും.. സന്തോഷം..!!

ജീവിത സന്ധാരനതിനുള്ള അവസാന പോംവഴിയാണ് തെണ്ടല്‍. ആലംഭ ഹീനരായവര്‍ ഗതികെടിനാലോ, മനപൂര്‍വമായോ അത് തിരഞ്ഞെടുത്താല്‍ എന്താണ് കുഴപ്പം..?
സമൂഹത്തില്‍ ലഭിക്കേണ്ട സോഷ്യല്‍ സ്ടാട്ടസ്സും , ദിഗ്നിറ്റിയും എല്ലാം ഉപേക്ഷിച്ചു ആത്മാഭിമാനം അടിയറ വച്ചുകൊണ്ടാണ് അവര്‍ ഈ വൃത്തിക്കു ഇറങ്ങുന്നത്.. , അതുകൊണ്ട് ജീവിക്കുന്നത്, ചിലരുടെ കാര്യത്തില്‍ മിച്ചം നേടുന്നതും..!

കിടന്നുറങ്ങുന്നത് ഫാനിനു കീഴിലല്ല..
ഗ്യാസുപയോഗിച്ചു അരി വേവിക്കുന്നില്ല..
ഈവ്വിധം ഇല്ല ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഓരോ തെണ്ടിയും ജീവിക്കുന്നത്..

ഒരു തുട്ടു പോലും ചട്ടിയില്‍ ഇടാത്ത സൌകര്യ ഭോഗിയായ പൌരനു ഒന്ന് ചെയ്യാം.. " ആക്ഷേപിക്കാതെ അലറാതെ മിണ്ടാതിരിക്കുക.. !"
" അമ്മെ.." എന്ന് വിളിക്കുവാനും " വല്ലതും തരണേ.." എന്ന് ആവശ്യ പെടാനുമുള്ള അവകാശമെര്‍ന്കിലും തെണ്ടികള്‍ക്കു അനുവദിച്ചു കൊടുക്കുക..


സിനിമാക്കാരും രാഷ്ട്രീയക്കാരും ഇനി മുതല്‍ ദയവു ചെയ്തു തെണ്ടിതരത്തില്‍ കൈ വയ്ക്കാതിരിക്കു.. അതിന്റെ പെട്ടന്റ്റ്റ് അഖില ലോക തെണ്ടി  പരിഷകള്‍ക്ക് വിട്ടു കൊടുത്തു മര്യാദ കാട്ടുക..

The beginning of the battle for rights and justice for beggers..
അതെ ഇത് തെണ്ടികളുടെ അവകാശ നീതികളുടെ ആരംഭാമാകട്ടെ.. !
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ തെണ്ടി പോവുകയേ ഉള്ളു അല്ലെ..?

വിട്ടു പോയത് : കുരുന്നു ബാല്യങ്ങളുടെ കണ്ണ് കുത്തി പൊട്ടിച്ചു തെരുവുകളിലേക്ക് ഇറക്കി വിടുന്ന കോടികളുടെ ടേണ്‍ ഓവറുള്ള ഭിക്ഷാടന മാഫിയ കളെയും...
പര്യംപുരതിരുന്ന മൊന്തയും , അയയില്‍ നനചിട്ടിരുന്ന അണ്ടര്‍ വെയെറും വരെ ഭിക്ഷാടന വേളകളില്‍ കവര്‍ന്നെടുക്കുന്ന തസ്കര തെണ്ടികളെയും ഈ ലേഖനത്തിന്റെ ന്യായീകരണത്തില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്.. ധാന ശീലരുടെ കാര്യത്തില്‍ എന്ന പോലെ തെണ്ടികള്‍ക്കു മൂല്യച്യുതി സംഭവിച്ചതും സത്യം..!!!

K.S. NOUSHAD
(FILM SCRIPT WRITER,NOVELIST AND JOURNALIST. WRITER IN  KALAKAUMUDHI,MANGALAM,VELLINAKSHATHRAM PERIODICALS..

2011 ജനുവരി 10, തിങ്കളാഴ്‌ച

Whispering of nature


The wind blows at a soft tune.
As I sit in the full light of the sun,
Profound with the power to enchant,
Caressing tiny grass with all its might,
Letting the light to fill the vacuum of my heart,
With waves of rapturous melody.

The encroaching rays on the array of greenery
Invades the blanket of blissful beauty,
Enchanting the dew drops with its aura,
Like the soft caresses of a mother,
Cuddling her baby and showering kisses,
Incorporated with unconditional pure love.

The gleaming river waters in full flow,
Endowed with fallen flowers
Strike colossal black rocks,
In their journey they take the sun with its dazzling yellow light,
As their constant companion.
When I sit here the world seeming so still and tranquil
Not even a hint of the past and lingering sadness,
It is all unreal beyond this green comfort zone


Sreeja Ramachandran

2011 ജനുവരി 8, ശനിയാഴ്‌ച

പ്രത്യാശയോടെ... പ്രീത



ആദ്യം ഞാന്‍ സ്വയം പരിചയപ്പെടുത്താം. എന്റെ പേര് പ്രീത. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ ,കുടവൂര്‍ എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലെ താമസക്കാരിയാണ് ഞാന്‍ . വീട്ടില്‍ ഇപ്പോള്‍ എന്റെ കൂടെ അച്ഛനും അമ്മയും ആണുള്ളത്. ചേച്ചിയെ വിവാഹം ചെയ്തു അയച്ചു. 

 എന്റെ വീട് റോഡ് അരികില്‍ നിന്ന് കുറെ ഉള്ളിലാണ്. വാഹനങ്ങള്‍ ഒന്നും കടന്നു വരാത്ത ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുവരവുന്ന വഴി മാത്രമാണ് വീട്ടിലേക്ക് ഉള്ളത് . ഞാന്‍ ഒരു വീല്‍ചെയര്‍ എങ്കിലും കടന്നു പോകുന്നതിനുള്ള വഴിക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വഴി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നവളാണു ഞാന്‍ . മുഖ്യ മന്ത്രിയുടെ " സുതാര്യ കേരളം " പരിപാടിയിലേക്ക് വിളിച്ചു പറഞ്ഞിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല ,എന്റെ അമ്മ ഒരു ഹൃദ്രോഗി ആണ്.  ഒരിക്കല്‍  അമ്മ നെഞ്ചുവേദനയെടുത്ത് പുളഞ്ഞപ്പോള്‍ എനിക്ക് അത് കണ്ടുകൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ.ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വീല്‍ചെയറില്‍ ഇരുന്നു  എന്റെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നു. അതിനുപോലും കഴിയാത്ത ഒരു മകളുടെ നിസ്സാഹായവസ്ഥ ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.


"പാരാപ്ലീജിയ സ്കൊളിയോസിസ്" എന്ന രോഗത്തെ തുടര്‍ന്ന് അരയ്ക്കു കീഴ്പോട്ടു തളര്‍ന്നു പോയി. കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലെ ചികിത്സയിലാണ് ഞാനിപ്പോള്‍ . ചികിത്സയ്ക്കും വീട്ടിലെ ആവശ്യങ്ങള്‍ക്കുമുള്ള പണം ഞാന്‍ തന്നെ മുത്ത്‌ മാല, കമ്മല്‍ , പാദസരം, പാവക്കുട്ടികള്‍ , റോസാപ്പൂക്കള്‍ ഇവയൊക്കെ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് വിറ്റാണ്  ഉണ്ടാക്കുന്നത്‌. അച്ഛന് പ്രായമായി, ഇടക്കൊകെ കൂലി പണിക്ക് പോകും..

സുഹൃത്തുക്കളാണ് എന്റെ ലോകം. ഓര്‍ക്കുട്ട്, ഫേസ് ബുക്ക്‌ ഇവയിലൂടെയും അല്ലാതെയും ഒരുപാട് കൂട്ടുകാര്‍ എനിക്കുണ്ട്. കഴിഞ്ഞ ആഴ്ച എറണാകുളത്ത് വച്ച് നടന്ന ഫേസ് ബുക്ക്‌ സംഗമത്തില്‍ സംഘാടകര്‍  എന്നെയും പങ്കെടുപ്പിച്ചു. ഇതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ എല്ലാ പത്രങ്ങളിലും വന്നിരുന്നു.


ഇതുപോലെ എന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ നിന്നുള്ള മറ്റൊരു  കാര്യമാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത്...


2010 ആഗസ്റ്റ് ഇരുപത്തിരണ്ടാം തിയതി ഉത്രാടത്തിന്റെ അന്ന് ഒരു പെണ്‍കുട്ടിയെ ഞാന്‍ പരിചയപെട്ടു.കുറച്ചു പ്രശസ്തി നേടിയ ആ കുട്ടിയുടെ വളരെ കാലത്തെ ആഗ്രഹം ആയിരുന്നു പോലും എന്നെ പരിചെയപ്പെടണം എന്നുള്ളത്. ആ കുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി.

ഞാന്‍ ഒരു റേഡിയോസ്രോതാവാണ്. ഇടയ്ക്ക് ഞാന്‍ അനന്തപുരി എഫ്.എമ്മില്‍ വിളിച്ച് എന്റെ ഇഷ്ടഗാനം ചോദിക്കാറുണ്ട്. അങ്ങനെ അവളും എന്റ ശബ്ദം റേഡിയോയിലൂടെ കേട്ടിട്ടുണ്ട്. കുറച്ചു പ്രശസ്തി ഒക്കെയുള്ള ഒരു കുട്ടി എന്നെപോലെയുള്ള ഒരാളെ പരിചെയപ്പെടണമെന്നു പറയുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്. അവളെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചുകാര്യങ്ങള്‍ എഴുതുകയാണ്.അവള്‍ കാഴ്ചയില്ലാത്ത കുട്ടിയാണ്.കടയ്ക്കല്‍ സ്വദേശിനി. നല്ല പാട്ടുകാരി. ഐഡിയസ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ പാട്ടുപാടി പത്താം റൌണ്ട് വരെ വന്ന് അതില്‍ നിന്നും പുറത്തായവളാണ്. അവളുടെ വീട്ടില്‍ അച്ഛനും, അമ്മയും, അനുജത്തിയും ഉണ്ട്. അച്ഛന്‍ തടിപ്പണിക്കും, അമ്മ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലും ജോലിക്കു പോകുന്നു. അനുജത്തിയുടെ വിവാഹം കഴിഞ്ഞു. ഇങ്ങനെ സ്റ്റാര്‍സിംഗറില്‍ പങ്കെടുത്ത കുട്ടിയാണ് എന്നെ പരചയപ്പെടണം എന്ന് പറഞ്ഞത്. അത് ഞാന്‍ എങ്ങനെ വിശ്വസിക്കും. അവള്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

"ചേച്ചീ ഞാന്‍ സ്റ്റാര്‍സിംഗറില്‍ വന്നതുകൊണ്ടാണ് എല്ലാവരും അറിഞ്ഞത്. അതിനുമുമ്പേ ചേച്ചി റേഡിയോയിലൂടെ സ്റ്റാറായി"
എനിക്ക് ഒത്തിരി സന്തോഷം തോന്നിയ നിമിഷം. ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് ഇനി കിട്ടാനുള്ളത്.  എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യമാണ് ഇനി എഴുതാനുള്ളത്.തെറ്റാണെങ്കില്‍ വായനക്കാര്‍ ക്ഷമിക്കുക.

വൈകല്യം ഒരു ശാപമാണോ? ഒരു ആണിനു എന്തെങ്കിലും വൈകല്യം വന്നല്‍ ഒരു പെണ്ണ്  അയാളുടെ ജീവിതത്തിലേക്ക് കടന്നു വരാന്‍ തയ്യാറാകും എന്നാള്‍ ഒരു പെണ്ണിനു എന്തെങ്കിലും വൈകല്യം ഉണ്ടായാല്‍  ഒരു ആണ് എന്തുകൊണ്ട് അവളുടെ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി ഒരു ജീവിതം നകാന്‍ മുന്നോട്ട് വരുന്നില്ല. എല്ലാ ആണുങ്ങളും അങ്ങനെയല്ല. നേരത്തെ പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം തന്നെ എടുക്കം. ഇത്ര പ്രശസ്തി നേടിയിട്ടും എന്തുകൊണ്ട് അവളുടെ അവസ്ഥ മനസ്സിലാക്കി ഒരു ജീവിതം കൊടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല. ആണുങ്ങള്‍ പൊതുവേ സ്വാര്‍ത്ഥരാണ്. അതുകൊണ്ടാണോ? വൈകല്യമുള്ള ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നാല്‍ അവളുടെ കാര്യം കൂടി അയാള്‍ നോക്കേണ്ടിവരും എന്നുള്ള ചിന്താഗതി കൊണ്ടാണോ?

സ്ത്രീ എപ്പോഴും അടിച്ചമര്‍ത്തപ്പെടേണ്ടവളാണോ? അതുകൊണ്ടാണോ വൈകല്യമുള്ള പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്ന് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുന്നത്.ഇത്രയും പ്രശസ്തി കിട്ടിയ അവള്‍ക്ക് ഇങ്ങനെയൊരു അനുഭവമാണ് ഉണ്ടാകുന്നത് എങ്കില്‍ എന്നെ പോലെയുള്ള ഏറ്റവും  താഴെ തട്ടിലുള്ള വൈകല്യമുള്ള പെണ്‍കുട്ടികളുടെ കാര്യം പറയേണ്ടകാര്യമില്ലല്ലോ. ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഒത്തിരി സ്നേഹവുമായി എന്നെങ്കിലും ഒരാള്‍ കടന്നു വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം . തല്‍ക്കാലം ഞാന്‍ ഇത്രയും എഴുതി നിറുത്തന്നു.



സ്നേഹപൂര്‍വ്വം..  പ്രീത തോന്നക്കല്‍   
mail me : preethathonnakkal@gmail.com
              vavavengodu@yahoo.in
     blog : pravaahiny.blogspot.com

2011 ജനുവരി 6, വ്യാഴാഴ്‌ച

പാഠം ഒന്ന്



" കുഞ്ഞുങ്ങളേ നാം പഠിച്ച് തുടങ്ങുക - അദ്ധ്യാപകന്‍ "


കൊടിക്കൂറ; പിന്നില്‍ ചുരുട്ടിയ മുഷ്ടികള്‍
കൊടിക്കോല്‍ ഈടൊത്ത ദണ്‍‍ഡന ദണ്‍ഡുകള്‍
മിടിക്കാതെ കല്ലിനോടൊക്കുന്ന ഹ്രിത്തും
ചെടിപ്പേതുമില്ലാ പരസ്പര താഡനം
രാക്ഷസ്സനോ രക്തരക്ഷസ്സോ; അത്രമേല്‍
ശക്തരാണിന്നീ ‘ ഇസ ‘ പ്പാട്ട് പാടുവോര്‍
‘ രക്ഷാകരര്‍;മാനുഷവകാശദാഹികള്‍ ‘
രാഷ്ടീയവാദികള്‍ രക്താഭിലാഷികള്‍
നിരത്തിപ്പടര്‍ത്തുന്ന കല്ലുകള്‍, നീളെ-
നിരത്തില്‍ തടസ്സം വരുത്തിച്ചിരിപ്പിവര്‍
ഹര്‍ത്താലെന്നോമനപ്പേരിതിന്നൊട്ടൊന്നെ-
തിര്‍ത്താല്‍ മര്‍ത്യന്ന് നഷ്ടം ധനം,ജന്മം
വ്യവസാമൊന്നില്‍ മുതല്‍മുടക്കേകിയോ-
നവസാന ശ്വാസം വിലക്കും, മുടക്കും
ലവലേശമില്ലാ മനുഷ്യത്വമോര്‍ത്താ-
ലവശിഷ്ടമല്ലോ ‘ മത ‘ ക്കാഴ്ച്ച കേവലം
മെത്രാനെതിര്‍ത്താലജം കുതിച്ചെത്തണം
മിത്രങ്ങളേതും അണിക്കൊത്ത് ചേരണം
"എത്രയാണെങ്കിലും സഭ നമ്മളൊന്നേ
ശത്രുക്കളാണീ എതിര്‍പ്പവര്‍ ദോഷികള്‍"
കാല്‍വരിയില്‍ അങ്കി ചീന്തിപ്പകുത്തെടുത്ത-
ള്‍ത്താര വെട്ടിപ്പിടിക്കുവനായുന്നു
പഠിക്കേണമിന്നു നീ.......

(തടസ്സം)

വിടര്‍ത്തിപ്പിടിച്ചൊരീ പുസ്തകത്താളിതി-
ലാര്‍ത്തിയോടോടും കുരുന്നു കണ്‍ കുരുവികള്‍
"നിര്‍ത്തുക ക്ലാ"സ്സെന്നു ഗര്‍ജ്ജനം. ഹര്‍ത്താല്‍
നര്‍ത്തകരെത്തി പഠിപ്പു മുടക്കുവാന്‍.

"സാറീക്ലാസ്സൊന്നു നിര്‍ത്തിയാട്ടെ. ഞങ്ങള്‍ പഠിപ്പിക്കാം.."


പാഠമൊന്ന് നിനക്കില്ലാ മതം, നീ-
പഠിക്കുക; വിപ്ലവമൊന്നേ സനാതനം
"പഠിപ്പിക്കൊലാ ഞാ"-നുരക്കുന്നു മെത്രാന്‍
"പഠിപ്പിക്കുമീ ഞാന്‍"- രാഷ്ടീയ കൊമരം

"കുഞ്ഞുങ്ങളേ..നാം പഠിപ്പിവിടെ നിര്‍ത്തുക"- അദ്ധ്യാപകന്‍ .

അതിലോലമസ്ഥി ഉറക്കാത്ത കൈകളില്‍
അഴകേറുമീ കൊടിക്കൂറ നീയേന്തുക
‘ ഇങ്ക്വിലാ ‘ -ബെന്നേ ഉറക്കെ ഉയര്‍ത്തുക
ചങ്കിലെച്ചോര തിളക്കെ രണഭേരി
കഥയേതുമറിയാതെ ശുഭ്രമീ മാനസ്സ-
ക്കടലാസ്സില്‍ ചെഞ്ചോര തൊട്ടു നീയെഴുതുക
‘ അടരാടുവാന്‍ ഞാന്‍ വരുന്നു..വിപ്ലവ-
പ്പടചേരുവാന്‍ ഞാന്‍ വരുന്നു..സോദര-
ത്തലകൊയ്യുവാന്‍ ഞാന്‍ വരുന്നു..ചുടുനിണ-
പ്പുഴ കീറുവാന്‍ ഞാന്‍ വരുന്നു..

[കരായാതെ പിടയുമിരു നീള്‍മിഴിക്കൂമ്പുകള്‍
കുരലില്‍ത്തടഞ്ഞ നിശ്വാസം;ഗദ്ഗദം
ചുരത്താന്‍ നിനക്കായ് നിറഞ്ഞോരകിടേന്തു-
മാരോ ഒരാള്‍ ‘ അമ്മ ‘ യല്ലെന്നുചൊല്‍ക നീ.
കേഴുമേതോ ഒരാള്‍. ‘ അമ്മ ‘ യല്ലെന്നു    ചൊല്‍ക നീ.
കൊയ്ത ശിരസ്സിന്നും അമ്മയൊന്നില്ലെന്നു ചൊല്‍ക നീ.. വിജയിപ്പൂതാക. ചിരഞ്ജീവിയാവുക.]



(ഈ കവിതയുടെ ഓഡിയൊ ശ്രവിക്കാന്‍ മുകളില്‍ വലത് വശത്തുള്ള  “പാഠം ഒന്ന്  ” എന്ന വീഡിയോ ലിങ്ക് ക്ലിക് ചെയ്യുക)    


avadhoothan

2011 ജനുവരി 3, തിങ്കളാഴ്‌ച

പൊതു മാപ്പ് കാത്തു നില്‍ക്കുന്നവര്‍ . . .

തനിക്കുള്ളതെല്ലാം വിറ്റു പെറുക്കിയും  നാട്ടുക്കാരില്‍ നിന്നും വീട്ടുക്കാരില്‍ നിന്നും കടം മേടിച്ചും കിടപ്പാടം പോലും പണയ പെടുത്തിയും സ്വപ്നങ്ങളുടെ കൊട്ടാരം കെട്ടി എണ്ണപാടത്ത്‌  എത്തി ഊരാകുടുക്കില്‍  അകപ്പെട്ട പതിനായിര കണക്കിനു ഇന്ത്യക്കാര്‍ ..

വീട്ടു വേലക്കായി ഗള്‍ഫിലെത്തി കഷ്ട്ട പെടുന്ന അനേകം സ്ത്രീകള്‍. കടുത്ത പീഡനങ്ങള്‍ മാനസികമായും ശാരീരികമായും  അനുഭവിച്ചു അവസാനം ഗെതിയില്ലാതെ ഒളിചോടുന്നവര്‍ ഇവരില്‍ മഹാ ഭുരിഭാഗതിന്നും നമ്മുടെ എംബസ്സിയോ അടുത്തുള്ള പോലീസ്സ്റ്റേഷന്‍ എവിടാണ് എന്നുപോലും അറിവില്ലാത്തവര്‍ .
ഇവര്‍ മുന്‍കൂട്ടി യാതൊരു ധാരണയും കൂടാതെ വീട്ടില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപെട്ടു പുറത്തിറങ്ങുന്നു. എംബസ്സിലേക്കോ പോലീസ് സ്റ്റേഷന്‍ലേക്കോ ഉള്ള യാത്രാ സഹായവുമായി എത്തുന്ന കള്ള ടാക്സിക്കാര്‍ കിട്ടിയ സന്ദര്‍ഭം   മുതെലെടുത്തു ഇവരെ പ്രലോഭനങ്ങള്‍ക്ക് കീഴുപെടുത്തി മറ്റുള്ള താവളങ്ങളില്‍ എത്തിക്കുന്നു.  ഇവരില്‍ ചിലര്‍ എത്തിപെടുന്നത്‌ രഹസ്യമായി നടത്തുന്ന വേശ്യാലയങ്ങളില് . അവിടെന്നു പിന്നിട് രക്ഷപെടാന്‍ മാര്‍ഗമില്ലാതെ കിടക്കുന്നു. 

പോലീസിന്റെ  വല്ല പരിശോദനയിലും പിടിക്കപെട്ട് നേരെ നിയമത്തിന്‍റെ ഊരാകുടുക്കിലേക്കും. മിക്കവാറും എല്ലാ വീട്ടു ജോലിക്കാരുടെയും പേരില്‍ സ്പോന്‍സര്‍ എന്തെങ്കിലും മോസ്ട്ടിച്ചുകൊണ്ട് പോയി അല്ലെങ്കില്‍ കുട്ടികളെ ഉപദ്രവിച്ചു ഓടിപോയി  എന്ന ഒരു കേസ് നിലവില്‍ കൊടുത്തിടുണ്ടായിരിക്കും. അതിന്‍റെ അന്വേഷണങ്ങള്‍ക്കായി പോലീസ് സ്റ്റേഷന്‍ , ഫിന്ഗര്‍ പ്രിന്‍റ്റ്‌ വിഭാഗം എന്നിങ്ങനെ നീണ്ട ഒരു കാലം പോലീസ് സ്റ്റേഷനില്‍ .പിന്നീട് നാടുകടത്തപെടാന്‍ വേണ്ടി ജയില്‍ലിലേക്കും .  അവിടെ തിരിച്ചറിയല്‍ രേഖകള്‍ തെയ്യാറക്കാന്‍ വേണ്ടി എംബസിയുടെ ഔദാരിയം കാത്തു നീണ്ട കിടപ്പ് .

വേറെ ഒരു  കൂട്ടര്‍  വല്ല ബന്ദുവിന്‍റെയോ പരിജയക്കരുടെയോ നാട്ടുക്കാരുടെയോ വല്ല സാമൂഹിയ സേവകരുടെയോ അടുക്കല്‍ എത്തി പോലീസിനെയും പേടിച്ചു അടച്ച മുറികളില്‍  ഇനിയെന്ത് ? എന്നറിയാതെ പേടിച്ചു കഴിയുന്നവര്‍ .

മറ്റൊരു കൂട്ടര്‍  നാട്ടിലെ എമിഗ്രേഷന്‍ നിയമങ്ങളെ പുല്ലു പോലെ കാറ്റില്‍ പറത്തി പ്രായം, യോഗിയതാ, എഗ്രിമേന്ട്, എന്നിവ നോക്കാതെ ഏജന്റ്റ് വഴി   കൈകൂലിക്കരായ ആപ്പിസര്‍മാരുടെ സഹായത്തോടെ  ഇഷ്ട്ടമുള്ള ജോലി ചെയ്യാം എവിടേക്ക് വേണമെങ്കിലും നടക്കാം ഫ്രീ വിസാന്നും പറഞ്ഞു വന്നു  മെഡിക്കലും കഴിഞ്ഞു സപോന്സര്‍ക്ക് കൊടുക്കാനുള്ള ബാക്കി പൈസയും കൊടുത്തു ഓനെ അന്ന് കണ്ടതാ പിന്നെ  സ്പോന്‍സര്‍ ഇല്ല  ഏജന്റും ഇല്ല  ഇതിനിടയില്‍ എന്‍ട്രി വിസയുടെ കാലാവതി തീര്‍ന്നു നിയമ കുരുക്കില്‍ അകപ്പെട്ടവര്‍ .

ചെറിയ ചെറിയ  ഷോപ്കള്‍  നടത്തിപ്പിന്നു എടുത്തു സ്പോന്‍സര്‍ പറയുന്ന കടലാസുകളില്‍(കമ്പിആല ,വസല അമാന്‍ )  എല്ലാം ഒപ്പിട്ടു കൊടുത്തു അവസാനം ഷോപ്പ് നല്ലനിലക്ക് ആയാല്‍ സ്പോന്‍സര്‍ അത് തട്ടി പറിച്ചു എടുക്കുന്നു . ഗതിയിലാതെ ഇവനും ഓടി ഒളിക്കുന്നു. അങ്ങനെ അവനും നിയമത്തിന്‍റെ നൂലാമാലയില്‍ പെടുന്നു ഒളിച്ചോടി എന്ന ഒരു പരാതി പോലീസ് രെജിസ്ടര്‍ ചെയ്‌താല്‍ അന്നുമുതല്‍ അവന്‍റെ ഇക്കാമ (രെസിടന്‍സി ) ഇല്ലാതാക്കും.

കമ്പനികളിലും മറ്റു ശമ്പളവും  ഭക്ഷണവും  പാര്‍പ്പിടവും ഇല്ലാതെ  നരകയാതന അനുഭവിക്കുന്നവര്‍   ഇവര്‍ എംബസ്സി മുഖേനേയും ഈ രാജിയതിന്റെ തൊഴില്‍ വകുപ്പ് മുഖേനേയും പരാതികൊടുത്തു നെട്ടോട്ടം ഓടുന്നു  ഇവര്‍ക്ക് നിയമത്തിന്‍റെ യാതൊരു അനുകൂലവും കിട്ടുന്നില്ല കാരണം സ്പോന്‍സര്‍ നേരെത്തെ തന്നെ ഇവരെകൊണ്ട് എല്ലാ ആനുകൂലിയങ്ങളും കിട്ടിയതായി രേഖപെടുത്തി വെച്ചിരിക്കും കുടാതെ ഒളിച്ചോടി എന്ന ഒരു പരാതിയും  ആയതിനാല്‍ തൊഴില്‍ വകുപ്പിനു ഒന്നും ചെയാന്‍ ഇല്ല .

പിന്നെ ഏക ആശ്രയം നമ്മുടെ എംബസ്സി ആണ് അവിടെത്തെ കരിയങ്ങള്‍ ഞാന്‍ പറയാതെ തന്നെ ഇതു വായിക്കുന്നവര്‍ മനസിലാക്കുമല്ലോ ? സ്പോന്‍സര്‍ കൊടുത്ത കേസ് അത് കെട്ടിച്ചമ്മച്ചതാണ് എന്ന്‌ വാദിക്കുവാന്‍ ഇവര്‍ക്ക് ആരുണ്ട്?  നമ്മുടെ വിദേശകാരിയ മന്ത്രാലയം ആരെയാ ഇതിനു ചുമതല പെടുത്തിയിരിക്കുന്നത് ?  എംബസ്സി   എത്രതോള്ളം പ്രശ്നങ്ങളില്‍ ഇടപെടുന്നു എന്ന്‌ ആരെങ്കിലും അന്വേഷിക്കാരുണ്ടോ ?  അപൂര്‍വ്വം  ചില സാമുഹിയ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വല്ല ഭക്ഷണത്തിനോ മറ്റോ സഹായിച്ചു എന്ന്‌ വരാം  ഇതെല്ലാതെ ഇവര്‍ക്ക് വേറെ ഒരു തണലുമില്ല  എന്നതാണ് വാസ്തവം .

ഇങ്ങനെ കള്ളകേസുകളിലും കുടുങ്ങി നാട്ടില്‍ പോകാനും ജോലി ചെയ്യാനും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്തവരായി ആയിര കണക്കിന്   ഇന്ത്യക്കാരനെ   ഓരോ ഗള്‍ഫ്‌  നാടുകളിലും കാണാം അതില്‍ നല്ലൊരു സതമാനം മലയാളികളും .

ഒരു ഗെതിയും പരസഹായവും ഇല്ലാതാക്കുബോള്‍ ഇതില്‍ ഒരു ചെറിയ സതമാനം ക്രിമിനലുകള്‍ ആയി മാറുന്നു.  അവര്‍ പെണ്ണ് കച്ചവടം, കള്ള്  കച്ചവടം, എന്നിങ്ങനെ സ്വന്തം രാജ്യത്തിന്  ചീത്ത  പേരുണ്ടാക്കി കൊടുക്കുന്നവര്‍ ആയി തീരുന്നു  .

ഇവര്‍ക്ക് ഇനിയെന്ത് ? എങ്ങിനെ ഇവര്‍ നാട്ടിലെത്തും ? ഇവരെ ആര് സഹായിക്കും ?
അതെ ഒരേയൊരു മാര്‍ഗമേ ഉള്ളു ഇവിടത്തെ ഭരണ കുടം ഇവര്‍ക്ക് മാപ്പ് കൊടുക്കണം .

അതിന്നു വേണ്ടത് നമ്മുടെ രാജിയതിന്റെ വിദേശകാരിയ മന്ത്രാലയത്തിന്റെ നിരന്തരമായ അപ്പീല്‍കളാണ് ഉണ്ടാവേടത്‌.  ബഹുമാന പെട്ട മന്ത്രാലയം എത്ര തവണ അപ്പീല്‍ നടത്തി ? വകുപ്പ് മന്ത്രിയില്‍ ഇവിടെത്തെ സാമുഹിയ സേവ സംഘടനകള്‍ എത്ര തവണ  ഈ അവശ്യം അവതരിപ്പിച്ചു ? ഇവര്കൊക്കെ ഇതിന്നൊക്കെ എവിടെ സമയം ?

മന്ത്രിമാരെ  ഗള്‍ഫില്‍ കൊണ്ടുവന്നു   അമ്ബസടരെയും വിളിച്ചു ഇരുത്തി കലാ പരിപാടികള്‍ നടത്തുക ഒപ്പം കുറെ ഫോട്ടോസും കൂട്ടത്തില്‍ രണ്ടോ മൂന്നോ ഇവിടെന്നും മരിച്ചു പോയവരുടെ കുടുംബത്തിന്റെ പേരില്‍ ഇവര്‍ നടത്തിയ പിരിവിന്റെ പങ്കക് സക്കതായി   കൊട്ടിഘോഷിച്ചു കൊടുക്കുക .
കൂട്ടത്തില്‍ മന്ത്രിയുടെയും  നേതാക്കന്‍ മാരുടെയും ഒരുഗ്രന്‍ പ്രസംഗം നമ്മുടെ രാജിയവും ഗള്‍ഫും തമ്മില്‍ നടക്കുന്ന കച്ചവട കണക്ക് നിരത്തുന്നു .തീര്‍ന്നു എല്ലാമായി കൂട്ടത്തില്‍ വിരലില്‍ എണ്ണാവുന്ന വലിയ ബിസിനസ്ക്കാരന് ഒരു അവാര്‍ഡും. അവാര്‍ഡ്‌ വാങ്ങിയവന്നു പാസ്പോര്‍ട്ട് മിക്കവാറും വേറെ രാജിയത്തിന്‍റെതും കാണും . ഇരട്ടപൌരത്തം എന്ന ഓമന പേരില്‍ .

തീര്‍ച്ചയായും നമ്മുടെ രാജ്യവും  ഗള്‍ഫ്‌ നാടുകളും തമ്മില്‍ വാണിജ്യം  മാത്രമല്ല മറ്റു പല മേഖലയിലും വളരെ നല്ല ബന്തമാനുള്ളത് അത് നൂറ്റാണ്ടുകള്‍ പയക്കമുള്ളതും. ആ നിലക്ക് നമ്മുടെ സര്‍ക്കാരിന്‍റെ അപേക്ഷകള്‍ അവര്‍ മാനിക്കുക  തന്നെ ചെയ്യും എന്ന്‌ ഇവിടതുക്കാര്‍  തുറന്നു പറയുന്നു . പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങോ? 
തീരാ ദുരിതം അനുഭവിക്കുന്ന  ഈ കൂട്ടര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.  ഈ വിനീതന്‍ കുവൈറ്റില്‍ നിന്നാണ് ഇതു എഴുതുന്നത്  ഇവിടെത്തെ ഭരണ കുടം ചില അന്താരാഷ്ട്ര  സംഘടനകളുടെ    അപ്പീലുകള്‍ പരിഗണിച്ചു  കള്ള കേസിലും മറ്റും കുടുങ്ങുന്നവരെ പറ്റി പഠിക്കാന്‍ ഒരു സമിതിയെ തന്നെ നിയമ്മിച്ചു കഴിഞ്ഞിരിക്കുന്നു.   ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി ഇതാ ഈ രാജിയതിന്റെ ഭരണ കര്‍ത്താക്കള്‍ പൊതുമാപ്പ്  പ്രക്ക്യാപനതിലേക്ക് നീങ്ങുന്നു .
നമുക്ക് അവരോടു നന്ദി പറയാം . ഒപ്പം നമ്മുടെ വിദേശ മന്ദ്രലായത്തിന്റെ കണ്ണ് തുറക്കട്ടെ മറ്റു രാജ്യങ്ങളെ കണ്ടു അവര്‍ പഠിക്കട്ടെ ! 

-ഉമ്മര്‍ കോയ കോഴിക്കോട് .

2011 ജനുവരി 2, ഞായറാഴ്‌ച

മുഖം..

ഇതെന്റെ മുഖമാണ്.
സുന്ദരമെന്ന് ഒരിക്കല്‍
നീ പറഞ്ഞ മുഖം.
നീ തിരിച്ചറിയാതെ-
പോയ മുഖം.
ഇന്ന് കറുത്ത്
കരുവാളിച്ചിരിക്കുന്നു.

എരിയുന്ന ചിന്തകള്‍
തകര്‍ത്തതെന്‍ സ്നിഗ്ദ്ധമാം-
ഹൃദയത്തെയാണ്‌.

അവിടെയൊരു ദേവാലയ-
മുണ്ടെന്നും നീ പറഞ്ഞതാണ്.
അത് സത്യമായിരുന്നു.
സ്നേഹത്തിന്‍ ദേവാലയം.
ഇന്നത്‌ തകര്‍ന്നിരിക്കുന്നു.

ഇന്നിവിടം ചുടലപ്പറമ്പാണ്.
എരിയാതെ ബാക്കിയായ
പച്ച മാംസക്കഷ്ണങ്ങള്‍
കൊത്തിപറക്കാന്‍ ചുറ്റും
കുറെ കഴുകന്മാരും.

എഴുത്ത് മരിച്ചോരെന്‍ മനസ്സും,
എഴുതാന്‍ മടിച്ചോരെന്‍ വിരലുകളും
നിനക്ക് നല്‍കി ഞാന്‍ -
വീണ്ടും വിട വാങ്ങുന്നു.
ഈ സായാഹ്ന സൂര്യനൊപ്പം.
കടലിന്റെ നീലിമയിലേക്ക്‌..
അനന്തമാം അഗാധതയിലേക്ക്‌.

സൂര്യന്‍ നാളെ വീണ്ടും
നിനക്ക് വെളിച്ചമേകും.
നക്ഷത്രങ്ങള്‍ നിന്നെ
നോക്കി ചിരിക്കും.

ഇനിയില്ല ഞാന്‍ .
എല്ലാം മറവിതന്‍ ഇരുളില്‍ -
വലിച്ചെറിഞ്ഞിരിക്കുന്നു.
പുതിയൊരു സൂര്യന്‍
പുതിയൊരു പുലരി
അതിനി നിനക്ക് സ്വന്തം.

നിനക്കായ്‌ ഞാനിതാ
സ്വയം എരിഞ്ഞടങ്ങുന്നു.


-asim kottoor
Related Posts Plugin for WordPress, Blogger...