ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഡിസംബർ 21, ബുധനാഴ്‌ച

നാണമില്ലാത്ത മലയാളികളോട് നാറാണത്ത് പ്രാന്തൻ മൊഴിയുന്നു


ഇന്ന് രാവിലെ മുതൽ അകാരണമായ ഭയമാണു മനസ്സിൽ. ഭയം കലർന്ന ഒരുതരം ആകാംക്ഷ. ഉറ്റവർക്കോ സ്നേഹിതർക്കോ എന്തോ വിപത്ത് സംഭവിക്കുമ്പോൾ തോന്നുന്ന തരം ഒരു ടെലിപ്പതിക് ഫിയർ. ശ്വാസനാളത്തിനു താഴേക്ക് നെഞ്ചിൻ കൂടിനു താഴെ വരെ എന്തോ വിങ്ങുന്നത് പോലെ. കണ്ണ് തുടിക്കുന്നുണ്ട് നിറയാൻ അനുവദിക്കാതെ പിടിച്ച് നിർത്തുകയാണു ഞാൻ. പീരുമേട്ടിലെ വീട്ടിലേക്ക് വിളിച്ച് നോക്കി. അവിടെ അസാധാരണമായി ഒന്നും ഇല്ല. ആത്മപങ്കാളിയോടും തിരക്കി. അവിടെയും എല്ലാം ശുഭം. പിന്നെ എന്താണ് ഇങ്ങനെ..?

പതിയെ ചിത്രം വ്യക്തമാകുന്നു. ഇപ്പൊ എനിക്ക് വ്യക്തമായി കാണാനാവുന്നുണ്ട്. മഴ മാറി, മഞ്ഞ് പുലർകാ‍ലം വരെ മാത്രം. പകൽ തെളിയുമ്പോൾ വ്യതമാകുന്ന മുല്ലപ്പെരിയാറിന്റെ കാഴ്ചക്ക് ഇപ്പോൾ കുറെ അധികം മാനങ്ങൾ കൈവന്നിരിക്കുന്നു. 
രണ്ടാഴ്ചകൾക്ക് മുൻപ് മുല്ലപ്പെരിയാറിനെ ചിന്തിക്കുമ്പോൾ ഭീതി ഉണ്ടായിരുന്നില്ല, കാരണം നമ്മുടെ മനസ്സൂകളെല്ലാം ഒന്നായി മുല്ലപ്പെരിയാറിന്റെ സുരക്ഷയെ മന്ത്രിക്കുകയായിരുന്നു. രാഷ്ട്രീയ മത സാമൂഹ്യ നേതൃത്വങ്ങളും ഉദ്യോഗസ്തരുമെല്ലാം മുല്ലപ്പെരിയാറിലേക്ക് ഒഴുകി. എല്ലാവർക്കും ഒരേ സ്വരം. “പുതിയ ഡാം”. കുറെ വർഷങ്ങളായി മനസ്സിൽ ഭീതിയായി നിഴലിച്ച മുല്ലപ്പെരിയാർ ഇന്ന് “ഒരു പ്രതീക്ഷ” അതും ഒരു റെസൊല്യൂഷനു വളരെ അടുത്ത്” എത്തിയതിൽ മനസ്സ് തുള്ളുന്നുണ്ടായിരുന്നു. എമർജൻസി മാനേജ്മെന്റ് പ്ലാൻ എന്നൊക്കെ പറഞ്ഞ് കുറച്ചലഞ്ഞതിനും ഫലങ്ങൾ കണ്ടുതുടങ്ങിയതിന്റെ സന്തോഷവും. മന്ത്രി പി ജെ ജോസഫിന്റെ ഊർജസ്വലതയും ഏറെ പ്രതീക്ഷ നൽകിയിരുന്നു. തമിഴ്നാട്ടിലെ വീണത് വിദ്യയാക്കുന്ന വൈക്കോയും കത്തുന്ന പുരയുടെ കഴുക്കോൽ ഊരുന്നു ജയലളിതയും ഒക്കെ മറുപക്ഷത്തുണ്ടെങ്കിലും രാജ്യത്തിന്റെ പർമോന്നത കോടതിയും അധികാര ദന്തഗോപുരവും നമ്മുടെ നിലവിളി കേട്ട് കനിവരുളും എന്ന് വെറുതെ ആശിച്ചിരുന്നു. സോഷ്യൽ നെറ്റ് വർക്ക് സമരങ്ങൾ എത്രയോ നല്ല പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുവെന്നും അതൊക്കെ സഫലമാവാതിരിക്കില്ല എന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. 
ഇന്ന് അതെല്ലാം ഇന്നലെ രാത്രിയിൽ ഒരു മാത്രമാത്രം ആയുസ്സുണ്ടായിരുന്ന ഒരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുന്നു. ഉണർന്നപ്പോൾ കണ്ട സൂര്യനാളം “പുതിയ ദിവസത്തെ” സമ്മാനിക്കുകയായിരുന്നില്ല. പ്രതീക്ഷകൾ അറ്റ് ഭീതിയുടെ പഴയ ദിവസങ്ങളുറ്റെ ആവർത്തനമായ “മറ്റൊരു ദിവസത്തിലേക്ക്” എന്നെ വലിച്ചെറിയുകയായിരുന്നു. അനന്തമായ ആരണ്യമധ്യേ രത്രിയുടെ ഇരുട്ടിൽ, ഭയം ഉറഞ്ഞ തണുപ്പിൽ, തീർത്തും ഏകാന്തനായി ഒറ്റപ്പെട്ട് പോയവന്റെ അവസ്ഥ. ഇന്നലെ വരെ ഞാൻ കേട്ട് ആരവങ്ങൾ ചക്രവാളത്തിലേക്ക് മായുന്നത് കേട്ടു. പ്രതീക്ഷയും വഴികാട്ടിയുമായി ഇതു വരെ എരിഞ്ഞിരുന്ന വിദൂര താരകങ്ങൾ നോക്കെത്താദൂരത്ത് മറയുകയോ ഏതോ രാത്രിമേഘങ്ങൾക്ക് പിന്നിലൊളിക്കുകയോ ചെയ്തിരിക്കുന്നു. എന്റെ ചുമട് താങ്ങിയിരുന്ന ഒട്ടകക്കൂട്ടങ്ങൾ ആ ഭാരം എന്റെ ചുമലിലേക്ക് തന്നെ ഇറക്കി വിട്ടിട്ട് അധികാരത്തിന്റെ മറ്റൊരു മരുപ്പച്ചയിലേക്ക് ഓടിയകന്നു പോയി. അവിടെ അവർക്ക് ദാഹജലവും പച്ചപ്പും ഈന്തപ്പഴങ്ങളുമുണ്ടായിരിക്കാം. എന്റെ മനസ്സിൽ ആത്മധൈര്യത്തിന്റെ മഞ്ഞിൻ കണങ്ങൾ വിതറിയിരുന്ന മതപ്രസംഗകരും, സാമൂഹ്യ നേതാക്കളുമെല്ലാം ഈ വഴിയിൽ ഏതോ അജ്ഞാത സംഘത്തിന്റെ കുതിരക്കൂട്ടങ്ങളോടൊപ്പം പിന്നിലൊരു മണൽകുന്നിനുമപ്പുറം വഴിമാറി യാത്രയായതും ഞാൻ അറിഞ്ഞു. 
ഇനി ഞാനൊറ്റക്ക്. ഇനിയുള്ള ദൂരം ഒറ്റക്ക് താണ്ടാം. ചെല്ലുന്നിടം വരെ. എനിക്ക് ഊർജം ചില നിലവിളികളാണ്. കുറെ മനുഷ്യജീവനുകളുടെ നിലവിളി. മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടൂം പിറന്ന മണ്ണിനെ മറന്ന് കുന്നിൻപുറങ്ങളിലേക്കോടാൻ പോലും നിവൃത്തിയില്ലാത്ത സഹോദരങ്ങളുടെ നിലവിളി. പകൽമുഴുവൻ കരഞ്ഞ് രാവിൽ തളർന്ന് കൂമ്പുന്ന മിഴികളിലേക്ക് രൌദ്രമായ മരണം ചുവന്ന് കലങ്ങുന്ന മലവെള്ളപ്പാച്ചിലായെത്തുമ്പോൾ ഭയന്നലറി ഞെട്ടിയുണരുന്ന് കുഞ്ഞുങ്ങളുടെ നിലവിളി. മാതാപിതാക്കളെയും ഉറ്റവരെയും മരണം നിഴൽ വിരിച്ച വഴികളിൽ വിട്ടിട്ട് ഒറ്റക്ക് പാഠശാലയിലും പണിയിടത്തിലും പോകേണ്ടിവരുന്ന പാവങ്ങളുടെ നെഞ്ചിന്റെ പിടച്ചിൽ. ഇതൊന്നുമറിയാതെ സുഖലോലുപതയിൽ ആറാടുന്ന 29 ലക്ഷം നാഗരികരുടെ അപകടകരമായ അജ്ഞതയും അവഗണനയും നഗ്നതാണ്ഠവം എന്നിൽ ജനിപ്പിക്കുന്ന നിസ്സഹായത. മെഴുകുതിരിപ്രാർത്ഥനകളും ബൈക് റാലിയും മനുഷ്യച്ചങ്ങലയും, മണൽ ഡാമുകളും ഒക്കെ മായക്കാഴ്ചയായി പിൻ വലിഞ്ഞതിന്റെ അമർഷം. വാർത്തകളും കോമിക് ചിത്രങ്ങളും കാർട്ടൂണുകളും ചീത്തവിളികളും നെറ്റ് വർക്ക് വാളുകളിൽ പല്ലിളിച്ച് ആവർത്തിക്കുന്നതിന്റെ വെറുപ്പ്. നാണമില്ലാത്ത മലയാളിവർഗത്തിൽ ഉടുമുണ്ടഴിച്ച് നിൽക്കുന്നവന്റെ നിർവികാരത. മുല്ലപ്പെരിയാറും വണ്ടിപ്പെരിയാറും, ഡിസാസ്റ്റർ അജിറ്റേഷൻ ടൂറിസമാക്കിയും കൊടിവച്ച വണ്ടിയിൽ തീർഥാടനമാക്കി അതിന്റെ ചിത്രം നൂറാളെ കാണിച്ച് “ഷെയർ” ചെയ്യാൻ തത്രപ്പെടുന്ന മുല്ലപ്പെരിയാർ ആഘോഷക്കമ്മറ്റിക്കാരന്റെ മുഖത്തടിക്കാനാവത്തതിന്റെ അരിശം. അങ്ങനെ അങ്ങനെ. ആത്യന്തികമായി എന്റെ പ്രശ്നം മാനസ്സികരോഗമാണ്. ഞാനൊരു ഭ്രാന്തനായി മാറി. “ കേരളീയനായി പിറന്ന് ഇന്ത്യക്കാരനായി ജീവിക്കേണ്ടി വരുന്ന ഒരു ഭ്രാന്തൻ.” അഭ്യസ്തവിദ്യനായ “മലയാളി” മലം ചുമക്കുന്ന കഴുതയായിപ്പോയി. നിങ്ങളെയല്ല “എന്നെ മാത്രമാണു ഞാൻ ഉദ്ദേശിച്ചത്”. 

റുർക്കി വഴി ഡെല്ലിയിലെത്തിൽ നിരാഹാരമിരുന്ന് വൈകിമാത്രം വെളിവു വന്ന ജോസഫ് മന്ത്രിയും മറ്റ് എം എൽ എ പുഗവന്മാരും “വൈക്കോ” യും ഒരു വണ്ടിക്ക് കെട്ടാവുന്ന കാളകൾ തന്നെയാണെന്ന് ഞാൻ വിളിച്ച് പറയുന്നു. വായില്ലാക്കുന്നിലപ്പന്റെ വാ കീറാത്തതിനാൽ ആസനത്തിലൂടെ പാലും തേനും പൈപ്പിട്ട് പമ്പ് ചെയ്യുന്ന സ്വിസ്ബാങ്ക് ചിദംബരവും അംബാനിമാരും, കനിമൊഴി-കരുണാനിധിമാരും, വായില്ലാത്തവനെ അപ്പിയിടാൻ പോലും അനുവദിക്കാത്ത ജയലളിതയുമുള്ളപ്പോൾ- അയാൾ റഷ്യയിലേക്ക് കടന്നു. യൂറോപ്യൻ ക്ലോസറ്റ് തേടി. കോടതിയുടെ കയ്യിലെ മരത്തിന്റെ കൊട്ടൂ വടി- ഇന്നലെ ഒടിഞ്ഞ് പോയി. ഉമ്മൻ ചാണ്ടി അവർകൾക്ക് ‌പരാതിപരിഹാരവുമായി ഗിന്നസ്-ചാണ്ടി പദത്തിലേക്ക് അതിവേഗം ബഹുദൂരം ഗമിക്കുന്നു (നിങ്ങൾ അനുഭവിക്കും മിസ്റ്റർ സി എം..  ഞങ്ങൾ പട്ടിണി സമരം നടത്തിയിട്ട് അതിവേഗം അവിടേക്കൊന്ന് തിരിഞ്ഞ് നോക്കാൻ നിങ്ങളു വന്നില്ല. നിങ്ങൾ ഒടുവിൽ ദുരന്ത ശേഷം ഭ്രാന്തുപിടിച്ച് അലയേണ്ടവനാണ്. നിങ്ങളെ ഞാൻ വെറുതേ വിടുന്നു.) കോടിയേരിയിലും, പിണറായിയിലുമൊക്ക് കുഞ്ഞ് അപ്പിയിടുന്നത് പോലും രാഷ്ട്രീയ നാറ്റം വമിപ്പിച്ച്കൊണ്ടായതിനാൽ   രാഷ്ട്രീയ നഭോവിഹായസ്സിലെ ഈ രണ്ട് താരങ്ങൾ മുല്ലപ്പെരിയാറെന്ന് വാതുറക്കുമ്പോഴെ സംസ്ഥാന-കേന്ദ്ര മലംകോരി സഭകളെ ചീത്തപറയുന്ന വായ്നാറ്റം പുറത്തേക്ക് വരുന്നു. നിങ്ങൾക്ക് വിവരമില്ലേ സഖാക്കളേ. വേറൊരു മഹാനുണ്ടായിരുന്നു. അംബേദ്കറുടെ കഷണ്ടി ചുമന്ന് അവാർഡ് വാങ്ങിയ മലയാളത്തിന്റെ മഹാനടൻ. “അയാൾ മരിച്ചു പോയി. ഇന്നലെ”. മകന്റെ വിവാഹക്ഷണക്കത്തുമായി പൂ..രട്ചി തലൈവിയെ കണ്ട് കാലുനക്കിയ നിക്രൂഷ്ട ജന്തുവിന്റെ അടിയന്തിരം അടൂത്ത നാളിലെന്നോ ലെ മെറിഡിയനിലുണ്ട് പോലും. കണ്ണോക്കിനു നാണമില്ലാത്ത എല്ലാ മലയാളിയും വന്നേക്കണം. പിറന്ന മണ്ണിലെ 30 ലക്ഷം ജീവന്റെ നിലവിളിയേക്കാൾ അയാളുടെ 300 കോടിയുടെ ചെന്നൈ സ്വത്തിനുണ്ട്. അത് പിന്നാലെ ലേലം ചെതു കൊടുക്കപ്പെടും.  പുരട്ചിയെ കണ്ട് മകന്റെ കല്യാണവും ചെന്നൈ സ്വത്തും സുരക്ഷിതമാക്കിയവനു മലയാളത്തിൽ എന്തൊക്കെയോ ഭാഷാ ഭേദങ്ങളുണ്ട്. 
അമ്മായ്യപ്പൻ തമിഴനായതുകൊണ്ട് മിണ്ടാനാവാത്ത ഒരു പാവം നായരുമുണ്ട് ഇവിടെ. ക്രിക്കറ്റ് കളിക്കാൻ പഠിക്കുന്നത്രെ. പ്രീയപ്പെട്ട അലാസ്കൻ പട്ടിയെ കൊച്ചിയിൽ കൊണ്ടുവന്ന് പ്രദർശനത്തിനു വക്കാൻ മറന്നില്ല മാന്യദേഹം. പട്ടിയോട് ഞാൻ ചോദിച്ചു. നീയാണോ പട്ടി പട്ടി. അതോ..? പട്ടി ഒന്നും മിണ്ടിയില്ല അതിന്റെ വായിൽ ഐസ് കട്ടയായിരുന്നു. ചാണകം ചുമക്കുന്ന ഉടമയും ഐസ് കട്ട ചപ്പുന്ന ശുനകനും. വിശാല കൊച്ചി വിശാല കായലാകുമ്പോ നല്ല ഒന്നാന്തരം ചെമ്മീൻ കെട്ടൂകളും അവശേഷിക്കുന്ന കരയിൽ ക്രിക്കറ്റ് ഗ്രൌണ്ടുമുണ്ടാക്കാം ഹേ. ചത്തില്ലെങ്കിൽ ഞാൻ വരും. അവിടെ അപ്പിയിടാൻ. 
തെണ്ടികളും പട്ടികളും ശിഖണ്ഠികളും നിറഞ്ഞ പ്രബുദ്ധകേരളം. തിരിച്ചറിവു വരാത്ത വ്രുത്തികെട്ടാ അഭ്യസ്തവിദ്യപരിഷകൾ, പണ്ഠിതമ്മന്ന്യർ, വായാടികൾ...................... തമിഴൻ എത്രയോ ഭേദം. അവൻ ഒറ്റബുദ്ധിക്കാരൻ. നാലാളുകൂടിയാൽ അവൻ നാടെടുത്ത് തിരിച്ച് വക്കും. പാണ്ടിയെ കണ്ട് പഠിക്ക് കേരളത്തിലെ ജീവശ്ശവങ്ങളെ. അല്ലെങ്കിൽ പോയി ആത്മഹത്യചെയ്യ് നാണമില്ലാത്ത ഷോമാൻ പരിഷകളെ. ഞാനുൾപ്പെടുന്ന കേരളത്തറവാട്ടിലെ നെറികെട്ട പുത്രന്മാർ നീണാൾ വാഴട്ടെ. മുല്ലപ്പെരിയാറുള്ളിടത്തോളം. നമ്മൾ മിണ്ടണ്ട. “ ക മ” എന്നി രണ്ടകഷരം. അത് വരും തലമുറ അർഥവും അർഥാന്തരന്യാസവും ചേർത്തി നമ്മളെ വിളിച്ചോളും. ബ്ലോഗൻ ബെർളിയോടും ഒരു വാക്ക്. “ചുമ്മായിരിക്ക് ബെർളീ” താനും ബൂലോക ബ്ലോഗന്മാരും എത്ര മുക്കിയാലും ഈ കേരളം നന്നാവില്ല. പോയി അറബീം ഒട്ടകോം നായരും കാണൂ, അല്ലെങ്കിൽ വെനീസിലെ വ്യഭിചാരി കാണൂ. മാനസികോല്ലാസത്തിനു വക കിട്ടൂം. അതുമല്ലെങ്കിൽ ഓസ്കാറിനു പോയ ഡാം (എവിടെ ഡാം..?) 999- കണ്ടോളു. നേരമ്പോക്കാവട്ടെ. 
എന്റെ ദേഷ്യമടങ്ങി. നൊമ്പരവും മാറി. കാഴച വീണ്ടും തെളിഞ്ഞു. എനിക്ക് ചുറ്റും മാദകസുന്ദരികൾ നൃത്തം വയ്ക്കുന്നു. എനിക്ക് പറക്കാൻ ഹെലിക്കോപ്ടർ വരുന്നുണ്ട്. കേട്ടോ ശബ്ദം. ബുർജ് ഖലീഫയിൽ ഞാൻ വാങ്ങിയ ഫ്ലാറ്റിലേക്ക് ഒബാമ ഇപ്പൊ എത്തിക്കാണും. ഫേസ്ബുക്ക് തൊഴിലാളികളറിഞ്ഞൊ. ഒബാമ മക്കളെ ഫേസ്ബുക്കീന്ന് വിലക്കീന്ന്. സകല മുല്ലപ്പെരിയാർ കംയൂണിറ്റികളും ഒബാമയുടെ ഈ നടപടിക്കെതിരെ പ്രതികരിക്കണം. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്ന് കയറ്റമല്ലേ അത്. വിട്ടു കൊടുക്കരുത്. അല്ല ഉവ്വേ. ഞാൻ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നുവോ.. എന്റെ തോന്നലാണോ അതോ നിങ്ങൾക്കും തോന്നിയോ. കണ്ണാടിയിൽ നോക്കി കേട്ടോ. കുഴപ്പമൊന്നുമില്ല. പക്ഷെ എന്തോ ഉണ്ട്. സത്യത്തിൽ എനിക്ക് പ്രാന്താണ്. ശരിയായ പ്രാന്ത്. ഞാൻ പറഞ്ഞില്ലേ., ഞാൻ കേരളീയനല്ലെന്ന്. വരരുചിക്ക് ഒണ്ടായതാണ്. പേരു കേട്ട് കാണും. “നാറാണത്ത് പ്രാന്തൻ”. ഒരു മിനിറ്റ്. ഞാനീ കല്ലോന്ന് അത്രടം വരെ ഉരുട്ടി കയറ്റട്ടേ. പോകരുത്. ഇത് കണ്ടിട്ട് പൊയ്കോ.

കുറിപ്പടി: എന്റെ വലത്കാലിലെ മന്ത് മാറി. പീണറായി/കോടിയേരി വൈദ്യന്മാരാ മാറ്റിയത്. ഇന്നലെ. ഇപ്പൊ നല്ല സുഖമുണ്ട്. പക്ഷെ ഇടത് കാലിനു ഒരു ലേശം കനം വച്ചു. സാരമില്ല. അടൂത്ത തവണ ആന്റണിയോട് പറയാം. 

2011, ഡിസംബർ 15, വ്യാഴാഴ്‌ച

മുല്ലപ്പെരിയാറിന്മേൽ ഇനണ്ടേഷൻ മാപ്പും, ഡാം ബ്രേക് അനാലിസിസും എം ഇ എമ്മും ചാണ്ടിസാർ പ്രഘ്യാപിച്ചത് 25 വർഷം വൈകി ആണെന്ന് തുറന്ന് പറഞ്ഞാൽ സാമൂഹ്യനെ തല്ലാൻ വരരുതേ.

ഒടുവിൽ പ്രധാനമന്ത്രി ശ്രീ. മന്മോഹൻ സിങ്ങ് മൌനം മറന്ന് “ഇടപെടാം’ (ഉപാധികളോടെ) എന്ന് പറഞ്ഞതായി കേരള സംഖത്തോട് പറഞ്ഞു. വാർത്ത ശുഭകരമാണ്. പ്രതീക്ഷാ ജനകവും. പക്ഷെ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. 
1. പ്രശ്നം സുപ്രീം കോടതിയുടെ മുന്നിലാണെന്നത് പരിഗണിക്കണം. ‌
“എന്ന് മുതൽ എന്ന് വരെ ഇത് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കും..?”. അക്കാലവളവത്രയും ഭൂകമ്പം പേമാരി എന്നിവയ്ക് സ്റ്റേ ഓർഡർ വാങ്ങാൻ ഞങ്ങളെ അനുവദിക്കുമോ.?
2. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ കേന്ദ്രത്തിനു ഇടപെടനുള്ള പരിമിതി കണക്കിലെടുക്കണം. 
മേല്പറഞ്ഞ രണ്ട് സംസ്ഥാനങ്ങൾ പാകിസ്ഥാനിലോ ചൈനയിലോ മറ്റോ ആണോ എന്ന് ഈ പരിമിതികളെ സമർഥിച്ച്കൊണ്ട് വ്യക്തമാക്കാമോ.?
3. കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്വീകരിച്ച നിലപാട് മനസ്സിലാക്കണം.
അത് ഞങ്ങളെല്ലാവരും മനസ്സിലാക്കി. പക്ഷേ നിലപാട് തറയിൽ നിന്നത്കൊണ്ട് മാത്രം നടപടി ഉണ്ടാകുമോ സർ.?
4. കേരളത്തിന്റെ ആശങ്ക മനസ്സിലക്കുമ്പോഴും തമിഴ്നാടിന്റെ ഭാഗത്ത് നിന്നു “വികാരപരമായ സമീപനമുണ്ടെന്നത്” കണക്കിലെടുക്കുന്നു.
തമിഴ്നാടിന്റെ വികാരപരമായ പിന്തുണ പിൻ വലിക്കൾ സമീപനത്തെ താങ്കൾ “ഭയക്കുന്നു” എന്നല്ലെ വ്യങ്യം.? നിർവികാര ജീവികളും എണ്ണത്തിൽ പിൻപന്മാരുമാണെന്നതുകൊണ്ടല്ലേ കേരളത്തോട് താങ്കൾക്ക് ഇങ്ങനെ പറയാൻ തോന്നിയത്. ?
5. തനിക്ക് ഇടപെടൽ സാധ്യമാകണമെങ്കിൽ സൌഹാർദപരമായ അന്തരീക്ഷമുണ്ടാവണം.
നന്നായി. അങ്ങനൊരന്തരീക്ഷമുണ്ടാവില്ലെന്ന് ഈ രണ്ട് സംസ്ഥാനങ്ങളെക്കാൾ അങ്ങേക്ക് വ്യക്തമായി അറിയാവുന്നത്കൊണ്ടും അധികാരം കൈവിട്ട്പോകും എന്ന് ഞങ്ങളുടെ സ്വന്തം കേന്ദ്രമന്ത്രിമാരോടുമൊപ്പം അങ്ങ് ഭയക്കുന്നതുകൊണ്ടും “എനിക്കിതിൽ ഇടപെടാൻ  സൌകര്യമില്ല” എന്ന് തന്നെയല്ലേ താങ്കൾ പറയാതെ പറഞ്ഞത്  സാമൂഹ്യൻ സംശയിച്ചാൽ തെറ്റുണ്ടോ ഹേ.?

മാധ്യമങ്ങളും, ജനക്കൂട്ടവും, ആരവങ്ങളും പിൻ വാങ്ങുകയാണ്. വോട് ആൻഡ് ടോക് ഷോകളും ന്യൂസ് മേക്കിക്കർ ഓഫ് ദി ഇയറുമായി ചാനലന്മാരും, ക്രിക്കറ്റ് കളിയിലേക്കും, സിനിമക്കഥപറച്ചിലിലേക്കുമൊക്കെ സോഷ്യൽ നെറ്റ് വർക്കർമാരും തിരിയുകയും ചെയ്യും. മുല്ലപ്പെരിയാറ്റിൽ, ജോയി അച്ചനും, മയിലപ്പനും,  റോയ് സാറുമൊക്കെ മാത്രമാവും, അതി ഗംഭീരമായി കൊണ്ടാടപ്പെട്ട മുല്ലപ്പെരിയാർ മഹോത്സവം എല്ല മഴക്കാലത്തും ഭൂമികുലുക്കക്കാലത്തും പതിവായെത്തുന്ന ഒരു ദേശിയോത്സവമാകും. (അരുതാത്തത് സംഭവിച്ചില്ലെങ്കിൽ). ആരംഭശൂരത്വത്തിന്റെ ആലസ്യം കെട്ടടങ്ങിയ കേരളത്തിലെ ജനതതികളും, തണുപ്പിച്ച് കുറുക്കി മുല്ലപ്പെരിയാർ ഒരു പരുവത്തിൽ കുപ്പിയിലടച്ച സർക്കാരും വീണ്ടും ലോക്കൽ വിവാദങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. അടുത്ത മുല്ലപ്പെരിയാർ സീസൺ വരുവോളം. എത്ര സുഖകരമായ അവസ്ഥ. 



ആലസ്യത്തിലേക്ക് ആഴ്നിറങ്ങാൻ വരട്ടെ. സാമൂഹ്യനു ചിലത് ചോദിക്കാനുണ്ട്. എല്ലാവരോടുമല്ല. കേരളമെന്ന ഈ മഹാരാജ്യം കാലാകാലങ്ങളായി ഭരിച്ചു വന്ന ഇടത് വലത് സർക്കാരുകളോട്. ചോദ്യങ്ങൾ ഉയരുന്ന കാലഘട്ടം കുറച്ച് പിറകിലാണ്. ടെക്നികളറിൽ വിവരിക്കാൻ അടിയൻ ശ്രമിക്കാം. ഫ്ലാഷ് ബാക്കിനു മുന്നെ സമകാലികമായി മനസ്സിനെ കുളിർപ്പിച്ച ഒരു മുല്ലപ്പെരിയാർ വിളംബരം ഉമ്മൻ ചാണ്ടി സാർ വശം വന്നത് മാറ്റോലിപ്പിക്കട്ടെ. തേക്കടിയില്‍ ദുരന്തനിവാരണ ഫ്ളഡ് ഫീല്‍ഡ് മാപ്പിംഗ് യൂണിറ്റ് ആരംഭിക്കും. പ്രാദേശിക ജനങ്ങള്‍ക്ക് ദുരന്തനിവാരണത്തില്‍ പ്രത്യേക പരിശീലനം നടത്താന്‍ കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ കീഴില്‍ സംവിധാനമൊരുക്കും. ഡിജിറ്റല്‍ എലിവേഷന്‍ മോഡലിംഗ് ലാന്‍ഡ് സാറ്റ് ഇമേജിംഗ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.“  ഇതത്രേ വിളംബരം. സത്യത്ത്ല് നെഞ്ചിൽ കുളിരു കോരി. നമ്മുടെ സർക്കാരും, അതിലെ ഡിപ്പാർട്മെന്റുകളും, ഉദ്യോഗസ്ഥ വിശാരദരുമൊക്കെ എത്ര നിപുണരാണ് ഈ വക കാര്യങ്ങളിൽ!!. ഹൊ. നമ്മൾ കേട്ടിട്ടുകൂടീയില്ലത്ത ടെക്നിക്കൽ ടിപ്പണികളല്ലെ ലവന്മാർ ഇറക്കുമതി ചെയ്യുന്നത്. അപാരം അതിശയം. 

ഇങ്ങനെ കുളിർന്നിരിക്കുന്ന അവസ്ഥയിൽ അവദൂതൻ വഴി ഒരു ഡോക്യുമെന്റ് പറന്ന് വീഴുന്നു. മേശപ്പുറത്ത്. സംഭവം "Report on Dam Safety Procedures"- Submitted to the Ministry of Water Resources by Central Water Commission (Indian), Dated 10th July 1986. ഇന്തയിലെ മുഴുവൻ ഡാമുകളിന്മേലും അന്നാളു വരെ നിലവിലുള്ളതും ഇനി നടപ്പിലാക്കേണ്ടതുമായ ഏകീകൃത ഡാം സുരക്ഷാ നടപടികളുടെ റിവ്യൂ എന്ന വിഷയത്തിന്മേലാണീ സ്റ്റാന്റിങ് കമ്മറ്റി റിപ്പോർട്. അതിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. 

There have been about 200 notable reservoir failures in 20th century in
the world so far. It is estimated that more than 8000 people lost their lives in
these disasters.

1979-ൽ ഗുജറാത്തിലെ മാ‍ച്ചു (ഏർത് ഫിൽഡ് മേസൺറി) ഡാം തകർന്ന് 2000-ൽ അധികം പേർ മരണപ്പെട്ടത്തും ഇതിന്റെ ഭാഗമായി ചേർത്തിരിക്കുന്നു. ഡാം സേഫ്റ്റിക്കുവേണ്ടി രൂപംകൊടൂക്കപ്പെട്ട് ഇന്റർനാഷണൽ ബോഡി അതിന്റെ ഡാം സേഫ്റ്റി എക്സിക്യുട്ടീവ് കമ്മറ്റി 1982 ഇങ്ങനെ പറയുന്നു. 

Several dam incidents with severe consequences during recent years had given rise to general concern about the safety of dams, and indicate the necessity for the introduction of a formal safety approach.The height of new dams and the volume of new reservoirs are increasing,while more older dams are approaching an age at which material deterioration and decreasing operational reliability may dictate some repair and upgrading. Certainly both the growing dimensions of new dams and the aging of older dams suggest a somewhat more rigid approach to safety aspects.
An ever increasing number of dams are being built in countries with little or no tradition and experience in dam engineering. The formalization of safety considerations and the issuance of summarized safety requirements would be part of the necessary transfer of technological know-how to these countries.

അങ്ങനെ ഇന്ത്യാ ഗവർമെന്റ് ഇന്ത്യയിൽ നിലവിലുള്ള ഡാം സേഫ്റ്റി നടപടികളെ വിലയിരുത്തുന്ന ഒരു റിവ്യൂ ചെയ്യാൻ സെണ്ട്രൽ വാട്ടർ കമ്മീഷൻ ചെയർമാനെ അധ്യക്ഷനാക്കി ഒരു സ്റ്റാന്റിങ് കമ്മറ്റി രൂപീകരിച്ചു  1982-ൽ. അതിന്റെ ഉദ്ദേശ്യലക്ഷങ്ങൾ ഇങ്ങനെ. 
(a) Review practices of various agencies in the country responsible for or involved with site selection, design, construction, regulation, inspection, maintenance and operation, repairs and ultimate disposition of dams which could affect the safety and integrity of the structures.

(b) To suggest means of improving the effectiveness of each agency, engaged in its dam safety efforts.
ഡാം നിർമാണത്തിനുമുൻപുള്ള സൈറ്റ് സിലക്ഷൻ,അനുയോജ്യമായ ഡിസൈൻ, നിർമാണം, നിയന്ത്രണം, പരിശോധനകൾ, മെയ്ന്റനൻസ്, അറ്റകുറ്റപ്പണികൾ ഒടുവിൽ അത് പൊളിച്ച് നീക്കൽ തുടങ്ങിയ പ്രക്രിയകൾ നമ്മുടെ രാജ്യത്തെ ഏജൻസികൾ എങ്ങിനെയാണ് ചെയ്യുന്നത് എന്ന വിലയിരുത്തലായിരുന്നു നടന്നത്. അതിൻപ്രകാരം നമ്മുടെ 16 സംസ്ഥാനങ്ങളും, ബക്ര-ബീസ് മാനേജ്മെന്റ് ബോർഡ്, ദാമോദർ വാലി കോർപറേഷൻ എന്നിവർക്ക് ഈ കമ്മറ്റി അയച്ച ചൊദ്യാവലികൾക്ക് നമ്മുടെ കേരളവും തമിഴ്നാടുമൊക്കെ കൊടുത്ത മറുപടികൾ ഒന്നിരുത്തി പഠിച്ചതാണ് ഇപ്പോ സാമൂഹ്യന്റെ കലിപ്പിനു കാരണം.  
ടി റിപ്പോർടിന്റെ രണ്ടാം അദ്ധ്യയം, 2.5 അനുബന്ധം മുതൽ കേരളം കൊടുത്ത മറുപടിയാണ് കേട്ടോ. അതൊന്ന് പരിഭാഷിച്ച് ഉദ്ധരിക്കാൻ ശ്രമിക്കുന്നു. സാമൂഹ്യനു സാങ്കേതികപരമായ തെറ്റ് അതിനിടയിലെങ്ങാൻ പറ്റിയാൽ ഇപ്പൊ “ക മ “ എന്ന രണ്ടക്ഷരങ്ങൾ ഇപ്പൊ പറയരുത്. സാമൂഹ്യ തെറ്റാണോ, അതോ ഇതിൽ നിങ്ങൾക്ക് വായിച്ചറിയാനാകുന്ന ചിലരുടെ പാതകമാണോ “പാതകം” എന്ന് ചിന്തിച്ചിട്ടു മാത്രം സാമൂഹ്യനെ ചീത്ത വിളിക്കാവുന്നതാണ്. 

Kerala (Irrigation) 
(മറുപടി കൊടുത്തത് കേരളത്തിന്റെ ജല സേചന വകുപ്പിന്റെ ഉദ്യോഗസ്ഥ പ്രവരന്മാർ) 

2.5.1 Organization
The Kerala Public Works Department have 11 projects under their jurisdiction. A Dam Safety Cell has been created and is functioning in the office of the Chief Engineer, PIDO, Trivandrum. The Organization consists of one Executive Engineer, one Design Assistant and one Junior Designer who have been deployed for this work from the Design Organization to do this work in addition to their allotted duties. The main functions of this Cell are to document the data pertaining to dams.
നമ്മുടെ പി ഡബ്ല്യു ഡീന്റെ കീഴിൽ 11 ഡാമുകളും അതിന്റെ സുരക്തിതത്വം ഉറപ്പു വരുത്താൻ ചീഫ് എഞ്ചിനീയറിന്റെ കീഴിൽ ഒരു ഡാം സേഫ്റ്റി സെൽ ഉണ്ടാക്കി പ്രവത്തനം നിവർത്തിച്ചു വരുന്നത്രെ. ഡാമുകളെ സംബന്ധിച്ച് “ഡാറ്റ” (എന്ത് ഡാറ്റ.? ) ഡോക്യുമെന്റ് ചെയ്യലാണത്രെ പണീ. (ഇങ്ങനൊരു സെല്ലിനെപ്പറ്റി എന്തെങ്കിലുമറിവുള്ളവർ ഒന്നു പറഞ്ഞ് തരാനും താഴ്മയായി അപേക്ഷിക്കുന്നു. വർഷം പത്തിരുപത്തഞ്ചായില്ലെ. ആ “കോശം” മരിച്ച് മണ്ണടിക്കാവിൽ പോയിക്കാണും)

2.5.2 Periodic Inspection Programme.The State does not have any periodic inspection programme. If any field officer notices some unusual or potentially dangerous situation, the matter is brought to the notice of higher authorities for instructions.

ഇപ്പറഞ്ഞ പഹയന്മാർ കാലാകാലങ്ങളിൽ ഡാമുകൾ പരിശോധിക്കാറില്ലന്ന്. (ശ്ശെടാ. അപ്പോ എന്തുട്ട് ഡോക്യുമെന്റേഷനും ഡാറ്റ കളക്ഷനുമാണീവന്മാർ ചെയ്തത്.? ) പിന്നെ “ഏതെങ്കിലുമൊരു ഫീൽഡ് ഓഫീസർ ഡാമിനെ ഇടക്ക് നോക്കി നിൽകുമ്പോ അസാധാരണവും അപകടകരവുമായ എന്തെങ്കിലും (ഡാം ചിലപ്പോ ഇളകിയും, ഇടക്ക് കുലുങ്ങിയും, രണ്ട് കൈകൾ ഉയർത്തിയും കാണിക്കുമായിരിക്കും.!!)  ശ്രദ്ധയിൽ‌പ്പെട്ടാൽ അന്തപ്പടിയൻ അത് മേലധികാരിവശം അറിയിക്കുമത്രെ. 
2.5.3 Dam Safety Inspections
The Department has issued a checklist for maintenance guidelines which is the same as thus circulated by the Central Water Commission. In addition, there are departmental instructions
regarding inspection of irrigation structures and their maintenance which comprises of a checklist / questionnaire. The inspections are conducted by the field officers and the reports are not received in the Dam Safety Cell.
സെണ്ട്രൽ വാട്ടാർ കമ്മീഷൻ കൊടുത്ത ചെക് ലിസ്റ്റ് അതിനേക്കാൾ മുന്നേ ഇവർ പ്രയോഗിച്ചിരുന്നൂന്ന്. (ഞങ്ങളെ പഠിപ്പിക്കണ്ടാന്ന് സാരം).  അപ്രകാരം ഇൻസ്പെക്ഷനും മെയ്ന്റനൻസും നടത്താൻ ആർഡറുണ്ടത്രെ. അങ്ങനെ ഫീൽഡ് ഒദ്യോഗസ്ഥൻ ന് ഇൻസ്പെക്ഷൻ നടത്തും പക്ഷെ അത് ഇതേവരെ ഡാം സേഫ്റ്റി സെല്ലിൽ എത്തിച്ചിട്ടില്ല പോലും. (അങ്ങനാണെങ്കിൽ ആ കടലാസ്സ് ഡാമിൽ കടലാസ്സ് വള്ളമുണ്ടാക്കാൻ ഉപയോഗിച്ച് കാണും).
2.5.4 Emergency Action Plan
There is no practice to prepare a dam failure inundation map or emergency preparedness plans.
ഡാം  ഫൈല്യൂർ ഇനണ്ടേഷൻ മാപ്പോ ദുരന്തമുണ്ടാ‍യാൽ സ്വീകരിക്കേണ്ട എമർജൻസി തയ്യാറെടുപ്പുകളോ ചെയ്യാനുള്ള ഒരു “പതിവ്” ഇവിടെ ഇല്ല പോലും. ( ഉണ്ടെന്ന ചാണ്ടിസാർ തെളിയിച്ചത് ഈ മാസം ആദ്യവാരം. “ഇനണ്ടേഷൻ മാപ്പ് ഇപ്പം ഉണ്ടാക്കാനും എമർജൻസി മാനേജ്മെന്റിനു ഡിസാറ്റർ മാനേജ്മെന്റ്കാരോട് ആവശ്യപ്പെട്ടിട്ടൂണ്ടെന്നും.”  (എപ്പോ..?. ഇപ്പൊ.? 2011 ഡിസംബറിൽ നമ്മളീപ്പറഞ്ഞ് വരുന്ന റിപ്പോർട് കിട്ടീ കാൽ നൂറ്റാണ്ട് (അയ്യെ അത്രയേ ഉള്ളോ എന്ന് ചോദിക്കുന്നവരോട് 25 വർഷം എന്ന് പറഞ്ഞ് തരാം.) കഴിഞ്ഞപ്പോ സർക്കാർ “ഉണർന്ന്” “അടിയന്തിര” നടപടികളെടുക്കുന്നു. ഹൊ ഹൊ ഹോ.. ഗംഭീരം. 
2.5.5 Technical Aspects
2.5.5.1 Unit Hydrograph method is used for determining the maximum  flood and for providing suitable spillway. Model studies are also conducted. 
അങ്ങനൊരു കാര്യം ചെയ്യുന്നുണ്ട് അവർ. (പക്ഷേ ഈ മാക്സിമം ഫ്ലഡ് പരിധിയൊക്കെ കഴിഞ്ഞപ്പോ ഇവരുടെ പഠനം എവിടെയായിരുന്നു.? മുല്ലപ്പെരിയാറ്റിലും മറ്റും ഇന്നതെ മഴയുടെ തോത് അനുസ്സരിച്ചൊരു ഗ്രാഫ് ലവന്മാർ ആർക്കെങ്കിലും സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്ന് കാട്ടിത്തരുമോ.?)  പിന്നെ മോഡൽ പഠനങ്ങൾ- അത് ചെയ്യേണ്ടവരും ജലവിഭവ വകുപ്പിലുണ്ടെന്നാണറിയുന്നത്. ( ഇത്  ടി വകുപ്പിന്റെ ഉദ്ധേശ്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് വെബ്സൈറ്റിലുണ്ട്. Conducting Model studies for Reservoirs, dams, Spillways etc., and also soil surveys for investigation of projects and coastal Engineering, Field Studies.)

2.5.5.2 There are no special manuals but the designs are prepared based on the guidelines and the relevant Indian Standards.

ദേ വരുന്ന്  കോമഡി വീണ്ടും. ഡാം ഡിസൈനിനു വേണ്ടി അങ്ങനെ സ്പെഷ്യം മാനുവൽ ഒന്നുമില്ല എങ്കിലും റെലവന്റ് ഇൻഡ്യൻ സ്റ്റാണ്ടാർഡിനനുസ്സരിച്ചാണ് പണി ചെയ്യുക. എന്ന്. നമ്മുടെ ISI (Indian Standard Institute) ഗൈഡ്ലൈസിനെയാണ് ഇപ്പറഞ്ഞത്. അതുകൂടാതെ ഡാം ഫ്ലഡ് ക്രൈറ്റീരിയ എന്നൊരു ആധികാരിക രേഖ CWC 1968 ഈ സംസ്ഥാനങ്ങൾക്കെല്ലാം കൊടുത്തിട്ടുള്ളതുമാണ്. ( ഇ സംഗതിയെ അടിസ്ഥാനമാക്കിയാണ് ഡാം പണിയേണ്ടതെങ്കിൽ അതിനും നൂറ്റാണ്ട് മുന്നെ പണിത മുല്ലപ്പെരിയാറിനെ “എങ്ങിനെ ഒരു ഡാം എന്ന് വിളിക്കും..? എന്ന് സംശയിക്കുന്നത് ന്യായമല്ലെ.?)
2.5.6 Quality Control
Some of the projects under execution are equipped with laboratories for quality control with an Executive Engineer in charge of the unit. This unit is answerable directly to the Chief Engineer.

അത് കലക്കി. ഇപ്പോ (1985-06-ൽ ) പണിതുവരുന്ന “ചില” ഡാമുകൾക്ക് ഒരു ഗുണനിലവാര ലബോറട്ടറി ഉണ്ടെന്ന്. അതിന്റെ അമരക്കാരൻ എക്സിക്യൂട്ടീവ് ഇഞ്ചിനീർ ചീഫ് ഇഞ്ചിനീറിനോട് ഉത്തരം പറയണമത്രെ. (എന്തോന്നിന്റെ..!!)

2.5.7 Instrumentation
The old dams are instrumented to the bare minimum but these are not functioning properly. Instrumentation data has not yet been analyzed.
ഇവിടാണ് കൊശവന്മാരുടെ മിടുക്ക് കാണേണ്ടത്. പഴയ ഡാമുകൾക്ക് പരിശോധന ഉപകരണങ്ങൾ “ഏറ്റവും പരിമിതമായ തോതിൽ”  ഉണ്ട് എന്നിരിക്കിലും അവയൊന്നും കൃത്യമായി പ്രവർത്തിക്കുന്നില്ല പോലും.  അങ്ങനെ പ്രവർത്തിക്കാത്ത യന്ത്രങ്ങളിൽ നിന്ന് “വാറ്റി” എടുക്കുന്ന ഡാറ്റ “ഇതേ വരെ വിശകലനം ചെയ്തിട്ടുമില്ല. ഹൌ.. എത്ര വണ്ടർഫുൾ മറുപടി. കേരളക്കാരൻ കേരളക്കാരനല്ലാതാകുമോ..!). 

2.5.8 Operation and Maintenance
Maintenance is being done as per guidelines given in Kerala PWD Manual which contains checklist / questionnaire.
തീർന്നില്ല കോയാ. കേരളാ പീഡബ്ലൂ ഡീന്റെ മാനുവലിന്റെ ഉള്ളിൽ പറഞ്ഞിരിക്കുന്ന ചെക് ലിസ്റ്റും ചോദ്യാവലിയും പ്രകാരം ഞങ്ങൾ ഡാമുകൾ പരിപാലിക്കുന്നു. എന്ന്. ആ ഗൈഡ്ലൈന്റെ കോപ്പി കിട്ടൂമൊ സഹോദരാ.( റോഡും ഡാമും തമ്മിൽ അവിഭാജ്യമായ ബന്ധം ഉണ്ടാവാം. ചില ഡാമുകൾക്ക് മുകളിൽ റോഡുണ്ടെന്നത് അതിനു തെളിവാണു കേട്ടോ ബുദ്ദിശ്ശൂന്യരായ നാട്ടൂകാരേ.!!)

ഇപ്പറഞ്ഞതത്രയും ഇറിഗേഷന്റെ കഥ. ഇനി കേരളാ സംസ്ഥാന ഷോക് ബോർഡിന്റെ ഉത്തരക്കടലാസ്സ് പരിശോധിക്കാം (ക്ഷമയുണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതി) 

2.6 Kerala (State Electricity Board)

2.6.1 Organization
The Kerala State Electricity Board have 19 dams under their jurisdiction. There is no dam safety organization as such but there is an organization to look after the safety of the dams under Idukki
Project. This organization consists of one Director with one Deputy Director and three Assistant Executive Engineers. The organization is known as the Research Organization, Kothamangalam.

സ്വന്തമായി 19 ഡാമുകൾ നമ്മടെ ഇടുക്കി ഉൾപ്പടെ കൈവശംവച്ചനുഭവിക്കുന്ന ഈ മഹത്താ‍യ ഡിപ്പാർട്മെന്റിനു ഇതേ വരെ  (1985-86) ഒരു ഡാം സേഫ്റ്റി ഓർഗനൈസേഷനില്ലന്ന്. അങ്ങനൊക്കെയാണെങ്കിലും ഇടുക്കി പ്രോജക്ടിന്റെ കീഴിലുള്ള ഡാമുകൾക്ക് വേണ്ടി ഒരു “ഓർഗനൈസേഷൻ ഉണ്ട്’ പോലും.  വല്യ ഒരു ഡയറക്ടറും ഒരു ഡപ്യൂട്ടീയും മൂന്ന്  അസിസ്റ്റന്റ് എക്സീക്യൂട്ടീവ് ഈഞ്ചിനീരുകളും ചേർന്ന ഇമ്മിണി വല്യ ഓർഗനൈസേഷന്റെ പേരു “റിസർച് ഓർഗനൈസേഷൻ” എന്നും ഇതിന്റെ ആസ്ഥാനം കോതമംഗലവും ആണത്രെ. (ഏതപ്പാ കോതമഗലം- എന്ന പരാമർശം ഉദ്ഭവിച്ചത് ഇങ്ങനെയാവാം. എം ജി എസ് നാരായണനവർകൾക്ക് ഊക്കനൊരു റിസർചിനുള്ള വകുപ്പുണ്ട് ഇവിടെ.)‌

2.6.2 Periodic Inspection Programme

No periodic inspection programme except for dams in Idukki Project. Dam monitoring unit of research organization under Kerala State Electricity Board is responsible for inspection of dams in Idukki Project. Checklists / manuals are available only for dams of Idukki Project.

ഇടുക്കി പ്രോജക്ടിനു കീഴിലുള്ള ഡാമുകളുടെ കാലാനുശ്രൂത പരൊശോധനകൾ ഒഴികെ ഡാമുകളൊന്നും ഇവർ പരിശോദിക്കുന്നില്ല. മേല്പറഞ്ഞ കെ എസ് ഇ ബി റിസർച് ഓർഗനൈസേഷന്റെ മേൽ ഇൻസ്പെക്ഷന്റെ ഉത്തരവാദിത്തം താങ്ങിക്കൊടുത്തിട്ടുമുണ്ട്. 

2.6.3 Technical Aspects

Efforts are made to see that all the dams owned by Kerala State Electricity Board are maintained to the latest requirements in the field of design, construction and maintenance. But proper and sufficient personnel still remains to be mustered for this job.

വല്യ തമാശ്ശയാണേ. ശ്രദ്ധിച്ച് വായിക്കൂ. ഒന്നൂടെ.  ഞങ്ങടെ കീഴിലുള്ള ഡാമുകളുടെ ഡിസൈൻ, നിർമാണം പരിപാലനമുൾപ്പടെ എല്ലാ സംഗതികളും ഏറ്റവും ആധുനികമായ രീതികളനുസ്സരിച്ച് ചെയ്യാനുള്ള കാര്യങ്ങൾ നടത്തിക്കഴിഞ്ഞു ഞങ്ങൾ. പക്ഷെ അനുയോജ്യരും അവശ്യമനുസ്സരിച്ചും ആളുകളെ ഈ തൊഴിലിനായി നിയമിക്കാൻ ഇതേ വരെ സാധിച്ചിട്ടില്ല. (അയ്യോ പാവം). 

2.6.4 Quality Control
Kerala State Electricity Board maintains quality control laboratories in all the projects under construction which though attached to the Construction Wing, performs independently and is under the Chief in-Charge of the Project.
എല്ലാ പ്രൊജക്ടിനും ക്വാളിറ്റികണ്ട്രോൾ ലാബ് ഉണ്ടെന്ന തന്റേടത്തോടെയുള്ള മറുപടി ആശ്വാസകരമാണെന്ന് പറയാതെ വയ്യ. 

2.6.5 Instrumentation
Instruments are provided only in Idukki, Cheruthoni, Kulamanu and Idamalayar dams. Regular observations are taken and analysis of data are being carried out.
ഇതും കലക്കി. ഇടമലയാറിനും ഇടുക്കി പ്രോജക്ടിനും സങ്കേതികോപകരണങ്ങൾ ഉണ്ട്. ഹോ ഭാഗ്യം അത് വർക്ക് ചെയ്യുന്നുമുണ്ട്. (എപ്പോ.. 1985-86-ൽ..!!)

2.6.6 Operation and Maintenance
At present in Kerala State Electricity Board, Deputy Director, Research Organization is attending to maintenance and operation of dams in Idukki Project. There are no separate organizations for other dams. Operation manual, maintenance manual and checklists are available for Idukki dam.
ദൈവമേ കാത്തു. ഇടുക്കി പദ്ധതിക്ക് ഇതെല്ലാമുണ്ട്. പക്ഷെ ബാക്കി പത്തിലേറെ ഡാമുകൾ എന്താ മണൽചാക്കടുക്കി പുഴക്ക് കുറുകെ ഉണ്ടാക്കിയതാണോ ഇവയൊക്കും ഓപറേഷൻ മെയ്ന്റനൻസ് മാനുവൽ ഇല്ലാത്തത്. 

2.6.7 Emergency Action Plan
No emergency action plans to cover any possible failures of dams constructed and maintained by Kerala State Electricity Board have been evolved so far.

ദാ കെടക്കുന്നു. ഒരൊറ്റ മുങ്കരുതൽ നടപടിയും ഞങ്ങളുണ്ടാക്കി പരിപാലിക്കുന്ന ഡാമുകളുടെ സാദ്യതയുള്ള അപകടതെഹ് നേരിടാൻ ഇതേ വരെ ഉണ്ടാക്കിയെടുക്കാനായില്ല പോലും. 

അങ്ങനെ അക്കഥ കഴിഞ്ഞു.  നമ്മുടേ കേരളക്കരയിലെ മലനിരകളിൽ നെടുകെയും കുറുകെയും പണിത 20-25 ഡാമുകളുടെ അവസ്ഥ 1986-ഇൽ ഇതായിരുന്നു. ഇന്നും വ്യത്യസ്ഥമല്ല ചങ്ങാതീ. എമർജൻസി മാനേജ്മെന്റ് പ്ലാനെന്നും ഇനൻണ്ടേഷൻ മാപ്പെന്നുമൊക്കെ ചാണ്ടിസാറും, തിരുവഞ്ചൂരുമൊക്കെ പറഞ്ഞപ്പോ കോരിയ കുളിര് ഇപ്പൊ കലിപ്പായി മാറുന്നേ. 25 വർഷം കേരളത്തെ മാ‍റി മാറിയങ്ങ ഭരിച്ച ഇടത് വലത് സർക്കാരിലെ വല്യ പിള്ളാരും മേല്പറഞ്ഞ ഇറിഗേഷൻ/ഷോക് ബോർഡ് ഉദ്യോഗസ്ഥപ്രമുഘരുമൊക്കെ ഇതൊന്നും കണ്ടില്ലാരുന്നോ. വല്യ പുള്ളികളു തന്നെ. ഇതൊക്കെ ചെയ്യുമെന്ന് പറയാൻ കാൽനൂറ്റാണ്ടെടുത്തു എന്നതിനർഥം ഈ കാൽ നൂറ്റാണ്ടിലും ഈ ഡാമുകൾക്ക് കീഴ്പോട്ടുള്ള ജനവാസമേഖലയിലെ ജനങ്ങളെ നിങ്ങൾ “മരണനിഴൽ താഴ്വരയിൽ “ തള്ളിയിരിക്കുകയായിരുന്നു എന്നല്ലേ. കൊലപാതകക്കുറ്റത്തിനു കേസെടുക്കും നിങ്ങടെ പേരിൽ യു എൻ ഡി പി. മനസ്സിലാക്കിക്കോ. 

മറുപക്ഷത്തെ തമിഴ്നാട് കൊടുത്ത ഉത്തരങ്ങളും ഒന്ന് പരിശോദിക്ക്. 
Tamil Nadu
2.8.1 Organization
2.8.1.1 There are 43 (forty three) dams under the jurisdiction of Tamil Nadu  PWD (Irrigation Department) and 44 (forty four) dams under the control of Tamil Nadu Electricity Board.

2.8.1.2 The Dam Safety Cell in PWD in Tamil Nadu is attached to the Chief Engineer (Irrigation). The Cell comprises of one Assistant Executive Engineer, one Assistant Engineer, one Assistant D’man, one Assistant and one Office Assistant and is functioning under the
control of Deputy Chief Engineer (Inter State Waters). The Cell is entrusted with the task of ensuring safety of dams in PWD, Tamil Nadu. The main functions of the Cell are documentation of details in specific formats, continuous monitoring and review of inspection reports and seepage flows and taking necessary follow-up action.

2.8.2 Periodic Inspection Programme
The field Superintending Engineers and Executive Engineers have been instructed from Chief Engineer’s (Irrigation) office during April 1982 to follow the guidelines for safety inspection of dams based on the checklists furnished by the DSO and submit the inspection ,reports. After review of the inspection reports, the final decision regarding the remedial measures, if found necessary, is taken by the Chief Engineer (Irrigation). The guidelines issued already to the
field officers in connection with the safety inspection of dams have been further amplified during 11/84 and 1/86.

2.8.3 Technical Aspects
(a) Generally the design flood is estimated using Ryve’s formula. For some recent dams, unit hydrograph method has been adopted.

(b) (i) For the projects which are 30 m or more in height, the seismic coefficient recommended by the “Standing Committee constituted by the Government of India to advise on the seismic coefficient to be adopted in the design of River Valley Projects” is being followed.

(ii) For the projects which are less than 30 m in height, the seismic coefficient as per I.S.Code is adopted.

(c) Structural designs are as per I.S.Code.

2.8.4 Dam Safety Inspections
Dam Safety Evaluation Inspections have not yet been taken up.

2.8.5 Quality Control
In large projects, separate staff for quality control is established. This unit works directly under the control of the Chief Engineer of the Project. In case of other projects, the field officers themselves control the quality of the work. The quality of work is also ensured by frequent inspection by the higher officers.
ഇവിടെ ഒരു പരിഭാഷ ആ‍വശ്യമാണെ. വലിയ പ്രൊജക്ടുകൾക്ക് ഗുണനിലവാര നിയന്ത്രണത്തിനു സെപ്പറേറ്റ് സ്റ്റാഫുണ്ട്, പക്ഷെ ചെറിയവക്ക് ഫിൽഡ് ഓഫീസർമാർ തന്നെ ക്വളിറ്റി നിയന്ത്രിക്കും. (ആശാനക്ഷരമൊന്നു പിഴച്ചാൽ, പൊട്ടനെ ചട്ടൻ. തുടങ്ങിയവ ഇത്തരുണത്തിൽ എം ജി എസ് പഠിക്കുക. )

2.8.6 Instrumentation
Instrumentation in dams are provided where essentially required and their working monitored.

2.8.7 Operation and Maintenance
Maintenance guidelines have been issued by the Chief Engineer (Irrigation) in April 1982.

2.8.8 Emergency Action Plan
There is no practice of preparing Emergency Action

അപ്പോ അങ്ങനാണ് കാര്യങ്ങളുടെ കിടപ്പ്. പക്ഷെ ഈ രണ്ട് സംസ്ഥാനത്തിനിടക്ക് അനാഥമായിക്കിടക്കുന്ന “മുല്ലപ്പെരിയാറിനെ” ആരും പരാമർശിച്ച് കണ്ടില്ല. സാമൂഹ്യന്റെ നെറികെട്ട ചോദ്യങ്ങൾ ബാക്കിയാവുന്നു. 

1. ഡാമിന്റെ ക്വാളിറ്റി, ബലം, ഉയരം തുടങ്ങിയവയെല്ലാം ഡാമിനു താഴേക്ക് വസിക്കുന്ന ആളുകളുടെ ജിവനു നേരെയുള്ള ചോദ്യചിഹ്നമാവുമ്പോൾ ഈ പ്രവർത്തികളൊന്നും ചെയ്യാൻ ആരുമില്ലേ. ?

2. കേരളത്തിലെ 3 മില്യൻ ജീവനുകൾ തുലാസ്സിൽ നിൽകുമ്പോൾ ഈ പ്രവർത്തികൾ ചെയ്യേണ്ടത് കേരളമോ തമിഴ്നാടോ.? 

3. മുല്ലപ്പെരിയാർ ഡാമിന്റെ പീരിയോഡിക് ഇൻസ്പെക്ഷനും മറ്റുമൊക്കെ ചെയ്തതിന്റെ ഡോക്യുമെന്റ്സ് തമിഴ്നാട് ഡാം സെല്ലിലുണ്ടോ.? അഥവ അത് സെണ്ട്രൽ വാട്ടർ കമ്മീഷൻ വശം എത്തിയിരുന്നോ.? 
4. ഇതെ CWC Report അതിന്റെ അക്നോളജ്മെന്റിൽ ഒരു കാര്യം പറഞ്ഞിരിക്കുന്നത് സാമൂഹ്യന്റെ കണ്ണിൽ പതിഞ്ഞത് ഇങ്ങനെ. 
"We are also grateful to the Tamil Nadu Government for sending us coloured transparencies of the Periyar Rehabilitation works."- എന്ന്. ആ റിപ്പോറ്ടിന്റ് ബാക് കവർ അതിലും രസകരം. മുല്ല്ലപ്പെരിയാർ ഡാമിന്റെ (1980 കളിലെ കളർ പോട്ടം). അടിക്കുറിപ്പ് ഇങ്ങനെ. (Back cover: 100 year old Periyar Dam: Strengthened by buttressing.) എന്ന് ‌ബട്രെസ്സിങ് എന്ന് വച്ചാൽ കുന്ത് കൊടുക്കൽ ഊന്ന് കൊടുക്കൽ എന്നോക്കെ മലയാളിപ്പിക്കാം. അങ്ങനെ വരുമ്പോ “മുല്ലപ്പെരിയാർ നല്ല ഉറപ്പുള്ള ഡാമാണെന്ന” വൈകോ, പുർട്ചി, കലൈഞ്ചർ ത്രയം പറയുന്ന “കുറുപ്പിന്റെ ഉറപ്പ് വാദം” പൊളിയല്ലേ.? 
5. ഡാം സേഫ്റ്റി നടപടികളിൽ ഗുജറാത് മഹാരാഷ്ട്ര എന്നീ സംസ്ഥനങ്ങൾ ചെയ്തതെന്തെന്ന് ഒരിക്കലെങ്കിലും “കേരള ഡാം സേഫ്റ്റി സെൽ” എന്ന് നിലവിലുണ്ടെന്ന എഴുതിക്കൊടുത്ത സ്ഥാപനത്തിലേ 8 ഉദ്യോഗസ്ഥ വീരന്മാർ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടൊ.? അല്ല ഹേ ഇപ്പറഞ്ഞ “സെൽ” തന്നെ നിലവിലുണ്ടൊ.?
6. ഈ രേഖയുടെ അദ്ധ്യായം 3, ഖണ്ഠിക 10.8 പ്രകാരം 15 മീറ്ററിലധികം ഉയരവും 5000 ഏക്ര ഫീറ്റിൽ കൂടുതൽ ജലം ശേഖരിക്കുന്നതുമായ ഡാമുകളുടെ സേഫ്റ്റി റിവ്യൂ 10 വർഷത്തിലൊരിക്കൽ നടത്തി ആവശ്യമായ പ്രവർത്തികൾ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ചെയ്യേണ്ടതുമാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തമിഴ്നാടും, കേരളത്തിലെ ഡാമുകളുടെ കാര്യത്തിൽ കേരളവും എന്തെങ്കിലും ചെയ്തോ ആവോ.? 
7. എമർജൻസി മാനേജ്മെന്റ്, ഇനണ്ടെഷൻ മാപ് ഉണ്ടാക്കൽ ഡാം ബ്രേക് അനാലിസിസ് തുടങ്ങിയവ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ചെയ്യേണ്ടത് കേരളമോ തമിഴ്നാടൊ.? ആരായാലും ഇതൊക്കെ ചെയ്യാൻ  കാൽ നൂറ്റാണ്ട് വൈകിയതിനു സാമൂഹ്യൻ വക ചീത്ത ആരെ വിളിക്കണം.? 

സംശയങ്ങൾ ബാക്കിയാണ് പൊന്ന് കൂടപ്പിറപ്പേ. അവസാനമായി ഒരു ചോദ്യം കൂടി. 

**. നമുക്കൊക്കെ എന്തിനാണ് വിവരവും വിദ്ധ്യാഭ്യാസവും..!! ഞാൻ ജീവിക്കുന്നത് ഭാരതത്തിലോ അതോ കേരളം ഇതിനിടയിൽ ഇന്ത്യയുടെ ഭാഗമേ അല്ലാതായോ..!!!. സത്യത്തിൽ സാമൂഹ്യനു വട്ടാണോ അതോ മുല്ലപ്പൂമ്പൊടി എഫക്ടൊ..!!!!.. ഇതിനൊന്നും ഉത്തരം തരാൻ ഒരു വിദ്വാനും ഉണ്ടാകില്ലെന്നറിയാം. 

കുറിപ്പ്: മോഹൻലാലിന്റെ ക്രിക്കറ്റ് കളിയുണ്ട് കൊച്ചിയിൽ. ഡാം പൊട്ടൂന്നേനു മുന്നെ അതൊന്ന് കാണണം. (നാണം കെട്ടവർഗം നാണംകെട്ട കളികൾ കളിക്കുമ്പോ നാണമില്ലാതിരുന്ന് കാണുന്നതൊരു സുഖം തന്നെയാ. വേഗം പോകട്ടെ. നിർത്തുന്നു.) 

2011, ഡിസംബർ 4, ഞായറാഴ്‌ച

മുല്ലപ്പെരിയാർ ഡാം തകർന്നാലുണ്ടാ‍ലുണ്ടാകുന്ന പ്രളയ ജലത്തെ ഉൾക്കൊള്ളാൻ ഇടുക്കി തയ്യാറാണോ.? ഒരു വിലയിരുത്തൽ.



1. 29 ഫൊൾട് പോയന്റുകൾ ഉണ്ടെന്ന കനേഡിയൻ എഞ്ചിനീയർമാ‍രുടെ റിപ്പോർട് ഇടുക്കിയുടെ സുരക്ഷക്ക് നേരെയുള്ള ചോദ്യചിഹ്നമാണ്.
 ഐ ഐ ടി റൂര്‍ക്കിയുടെ മുല്ലപ്പെരിയാര്‍ പഠന റിപ്പൊര്‍ട്ട് പ്രകാരം 136 അടി എന്ന ജലവിതാനത്തില്‍  പോലും ഈ അണക്കെട്ട് സീസ്മിക്കലി അണ്‍സേഫ് ആണ്. അതായത് ഒരു മീഡിയം അളവിലുള്ള ഭുചലനം പോലും ഇതിനെ അപകടത്തിലാക്കാം എന്ന്. ഈ അണക്കെട്ടിന്റെ 300 കി. മീ പരിധിയില്‍  22 മേജര്‍ ഫോള്‍ട് സോണുകള്‍ (ഭൌമോപരിതല പാളികള്‍ കൂടിച്ചേരുകയോ, അകന്ന് നീങ്ങുകയോ, ഒന്നിനു മുകളിലേക്ക് ഉരസിക്കയറുകയോ, പരസ്പരം വശങ്ങളിലേക്ക് ഉരരഞ്ഞ് നീങ്ങുകയോ ചെയ്യുന്ന ചലന മേഖലകള്‍.ഇവിടെയുള്ള ചലനങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു) ഉണ്ട് എന്നതും അതീവ പ്രാധാന്യത്തോടെ ഡൊ. എം എല്‍ ശര്‍മ, ഡൊ. ഡി കെ പോള്‍ എന്നിവരടങ്ങിയ സംഘം ചൂണ്ടിക്കാട്ടൂന്നു . മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഈ അവസ്ഥയും ചെറുതോണിയുടെ സാഹചര്യവും കൂട്ടി വായിക്കുമ്പോൾ നമുക്ക് ഈ അപകടാവസ്ഥ വ്യക്തമാവും.

2. യു എന്‍ ഡാം സേഫ്റ്റി രേഖകള്‍ പ്രകാരം ഇന്ത്യയിലെ 10 % ഡാമുകള്‍ സുരക്ഷിതമല്ല. അതില്‍ തന്നെ 2 % ഇതിനോടകം തകര്‍ന്ന് കഴിഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിന് 50 കി മി മാ‍ത്രം അകലെ ഇടുക്കി അണക്കെട്ടും ഒക്കെ സ്ഥിതിചെയ്യുന്ന് ഇടുക്കി മേഖല അതീവ ദുര്‍ബലമായ പരിസ്ഥിതി മേഖലയാണ്. ചരിവു പാറകളും അകന്ന് നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടൂകളും അതി ഗുരുതരമായ ഉരുള്‍പൊട്ടലുകള്‍ സാധാരണമായ മലകളും ഉള്ള മേഖല. കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി തീവ്രമായ ഭൂചലനങ്ങള്‍ക്ക് വിധേയമാണ് ഈ മേഖല. 1998-ല്‍ റി.സ്കെയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി നെടും കണ്ടത്ത്., പെരിയാര്‍ ബേസിനില്‍ സ്കെയില്‍ 5 ശക്തിയില്‍ ഭുചലനമുണ്ടായത് 12-12-2000 ത്തില്‍. തുടര്‍ന്നിങ്ങോട്ട് ഭുചലനം സാധാരണമാണ്, പത്തനം തിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍. നാം ഇക്കഴിഞ്ഞ മാസങ്ങളിൽ നേരിട്ട് അനുഭവിച്ചതും ഇത് തന്നെ. ഇതാണ് റുര്‍ക്കി റിപ്പോര്‍ട് നാം ഗൌരവത്തിലെടുക്കേണ്ടതിന്റെ ആവശ്യം. 

3. കാലാവസ്ഥാ വ്യതിയാനം.
ഈയിടെയായി ഇടുക്കിയിൽ മഴയുടെ തോത് പോയ വര്‍ഷത്തേക്കാൾ എത്രയോകൂടുതലാണ്. അതിനോടൊപ്പം ഉയരുന്നത് അണക്കെട്ടുകളിലെ അളവിൽ കവിഞ്ഞ ജലവിതാനവും കൂടിയാണ്. ഇവിടെ മറ്റൊന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കൂടിയ ഉരുള്‍ പൊട്ടല്‍ സാധ്യത. ഇത് അപ്രതീക്ഷിതവും അതിദ്രുതവുമായ പ്രളയത്തിന് ഇടയാക്കാം.      മുല്ലപ്പെരിയാറിന്റെ “താങ്ങാ‍നാവുന്ന മാക്സിമം പ്രളയ അളവ്” Probable Maximum Flood  (പി എം എഫ്) 2495 ക്യുമെക്സ് ആയിരുന്നു. അത് Central Water Commission-6000 ക്യുമെക്സ് ആയി പുന: നിര്‍ണയിച്ചു. (അണക്കെട്ട് പഴയതുതന്നെയെന്ന് ഓര്‍മ്മിക്കുക). ഇത് ഇടുക്കി ഡാമിനെ സംബന്ധിച്ച് 8000 ക്യുമെക്സ് ആണ്. പക്ഷെ. പുനര്‍നിര്‍ണ്ണയിച്ച മുല്ലപ്പെരിയാര്‍ പ്രളയവിതാനമായ 6000 ക്യുമെക്സ് ജലവിതാനത്തില്‍ അരുതാത്തത് സംഭവിച്ചാല്‍ ആ അധിക പ്രളയത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി പര്യാപ്തമല്ല. പ്രത്യേകിച്ച് ചെറുതോണി, കുളമാവ് ഡാമുകള്‍. ഇത് അതീവ ഗുരുതരമായ സങ്കല്‍പ്പാതീതമായ വിപത്തില്‍ കലാശിക്കാം.  ഇടുക്കിക്ക് ഉള്‍ക്കൊള്ളാവുന്നത് 2000 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ്. വെറും 50 കി മീ മാത്രം അകലെയുള്ള ഇതേ പുഴയിലെ മുല്ലപ്പെരിയാറിലെ 443 മില്യണ്‍ ക്യു. മീ ജലം കൂടി താങ്ങാന്‍ ഇടുക്കി പര്യാപ്തമല്ല 
. ഗ്ലോബൽ വാമിങ്ങിന്റെ അനന്തരഫലമായി പ്രസിപ്പിറ്റേഷന്റെ (മഴ) ശക്തിയും ദൈർഘ്യവും, ഫ്രീക്വൻസി (ആവർത്തനവും) ഇടുക്കിയിൽ വർദ്ധിച്ചിട്ടുണ്ടെന്നത് കാലവാസ്ഥാ രേഖകൾ, ഈ ഡാമുകളിലെ ഉയർന്ന ജലവിതാനം എന്നിവയിൽ നിന്നും വ്യക്തമാണ്. ഇത് മേൽ പറഞ്ഞ പി എം എഫുകളെ മറികടക്കും എന്നുവരുമ്പൊൾ മുല്ലപ്പെരിയാറിന്റെയും അതുവഴി ഇടുക്കിയുടെയും സുരക്ഷ തുലാസ്സിലാവുന്നത് കാണാം.
3. ഡാം ഡിസൈനും പ്രസിപ്പിറ്റേഷൻ തോതും.
ഒരു ഡാം ഡിസൈൻ ചെയ്യുമ്പോൾ എഞ്ചിനീയർമാർ കണക്കിലെടുക്കുക അക്കാലത്ത് നിലവിലുള്ളതും മുൻ രേഖകളിൽ കാണിച്ചിട്ടുള്ളതുമായ പ്രസിപ്പിറ്റേഷൻ (മഴ) കണക്കുകളാണ്. അതിനു ആനുപാകമായി മാത്രമാ ണ് ഡാമിന്റെ വലിപ്പം, സ്പിൽ വേ, ഷട്ടർ ഡിസൈനുകൾ ചെയ്യുക. ഇവിടെ മുല്ലപ്പെരിയാ‍ർ ഡാമിന്റെ കാര്യത്തിൽ എഞ്ചിനീയർ കണക്കിലെടുത്തത് 116 വർഷങ്ങൾക്ക് മുൻപുള്ള ഇവിടത്തെ പ്രസിപ്പിറ്റെഷൻ അനാലിസിസ്. ഇടുക്കിയുടെ കാര്യത്തിൽ “മുല്ലപ്പെരിയാർ സേഫ് ആയതിനാൽ” അവിടെ ഒരു അപകടമുണ്ടാകുമ്പോൾ ഇടുക്കിയിലേക്ക് വരാവുന്ന ഡിസ്ചാർജിനെ എഞ്ചിനീയർമാർ കണക്കാ‍ക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇടുക്കി പദ്ധതിയിൽ നിന്നും തുറന്നുവിടാവുന്ന ജലത്തിന്റെ അളവ്  5100 ക്യുമെക്സ് (ഇടുക്കി ജലാശയത്തിൽ അപ്പോൾ നിലനിൽകുന്ന ജലത്തിന്റെ അളവ്) ആണെന്നു വരുമ്പോൾ ഈ സാഹചര്യം മനസ്സിലാക്കാനാകും. മുല്ലപ്പെരിയാറിൽ നിന്ന് ഉളവായെക്കാവുന്ന 6300 ക്യൂമെക്സ് ഫ്ലഡ് വാട്ടർ ഇടുക്കിയിലെത്തിയാൽ  വിപത്ത് പ്രവചിക്കാനാവാത്തതും ആകുന്നു.

ഡാം നിർമാണത്തിൽ കണക്കാ‍ക്കിയ പ്രസിപ്പിറ്റേഷ് തോത് ഇന്നത്തെതിനേക്കാൾ കുറവ് എന്ന ഒരേയൊരു വസ്ഥുത മുല്ല്പപെരിയാറിനെ ഡികമ്മിഷൻ ചെയ്യുന്നതിനു പര്യാപ്തമാണ്. അന്നത്തെ സ്റ്റേബിൾ ക്ലമറ്റ് എന്നത്തെക്കും നിൽനിൽകും എന്ന തെറ്റായ കാൽകുലേഷൻ തെളിയിക്കാനായാൽ മാത്രം മതി.

“The major implications of climate change for dams and reservoirs are firstly that the future can no longer be assumed to be like the past, and secondly that the future is uncertain”- World commission of Dams background paper.

4. ഡാം ഓവർടോപ്പിങ്. (ഡാം ജലനിരപ്പ് കവിയൽ)
ഡാം ഫെയ്ല്യുറിനുള്ള രണ്ട് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് “ഡാം  ഓവർടോപ്പിങ് (നിറഞ്ഞ് കവിയൽ), ഫൌണ്ടേഷൻ പ്രോബ്ലംസ് എന്നിവയാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായ ഡാം അപകടങ്ങളിൽ 40 % ഡാം ഓവർടോപ്പിങ് മൂലവും  ഏതാണ്ട് 30 ശതമാനം ഫൌണ്ടേഷൻ പ്രശ്നങ്ങളുമാണ്. മുല്ലപ്പെരിയാർ-ചെറുതോണി വിഷയത്തിൽ നമുക്ക് ഇതു രണ്ടും ബാധകവും. മുല്ലപ്പെരിയാറിനെ സംബന്ധിച്ച് അപകടം “ഫൌണ്ടേഷൻ പ്രോബ്ലം“ എന്ന നിലയിലും, ഇടുക്കിയിൽ ഇത് “ഓവർടോപ്പിങ്” എന്ന നിലയിലും.
മുല്ലപ്പെരിയാ‍റിന്റെ സീസ്മിക്കലി അൺസേഫ് ഫൌണ്ടേഷൻ കൊണ്ടുണ്ടാകാവുന്ന 6300 ക്യുമെക്സ് ഫ്ലഡ് ഡിസ്ചാർജ് (116 വർഷമായി അതിൽ അടിഞ്ഞ് കൂടിയ ചെളിയും ഡെബ്രിയും ഇടുക്കിയിലെത്തുന്നതുവരെ ആ പ്രവാഹം കൊണ്ടുണ്ടാകുന്ന വ്യാപക കരയിടിച്ചിലും ഒക്കെക്കുടി ഇടുക്കിയിലേക്കെത്തിയാൽ അതു 3 തരത്തിലുള്ള അപകട സാദ്ധ്യതകളാണുള്ളത് ഓവർടോപ്പിങ്ങിലേക്ക് നയിക്കാവുന്നത്.
ക. ഫ്ലഡ് വാട്ടർ ഡിസ്ചാർജ് തുറന്നുവിടാനുള്ള കപ്പാസിറ്റി ഇടുക്കി പദ്ധതിയുടെ സ്പിൽ വേക്ക് ഇല്ലാതെ വരുമ്പോൾ.
ഖ. ഈ ഫ്ലഡ് വാട്ടറിൽ വരുന്ന ഡെബ്രി, മരങ്ങൾ തുടങ്ങിയവയാൽ സ്പിൽ വെ ബ്ലോക് ചെയ്യപ്പെടുമ്പോൾ. (ഇടുക്കിയിലേക്ക് ഫ്ലഡ് വരുന്നതിന്റെ നേർക്ക് തന്നെയാണ് ചെറുതോണി എന്നതും, ചെറുതോണി തുറക്കുമ്പോൾ ഉണ്ടാകുന്ന വെള്ളത്തിന്റെ വലിവ് ഈ ഡെബ്രി അവിടെ അടിഞ്ഞുകൂടാം എന്നതും മനസ്സിലാക്കുക.)
ഗ. മെക്കാനിക്കൽ/ഇലക്ട്രിക്കൽ പ്രോബ്ലങ്ങൾകോണ്ട്  ഷട്ടർ ക്ര്യത്യ സമയത്ത് തുറക്കാനാവാതെ വരുമ്പോൾ. ശരിയല്ലാത്ത അപകട വിലയിരുത്തൽ മൂലം ഷട്ടർ തുറക്കാൻ വൈകുമ്പോൾ.

ഈ സാഹചര്യങ്ങളെല്ലാം ഡാം ഓവർടോപ്പിങ്ങിനും അതു വഴി ഒരു അനിർവചനീയമായ വിപത്തിൽ കലാശിക്കുകയും ചെയ്യും.

1963‌-ൽ ഇറ്റലിയിലെ വയൊഇന്റ് ഡാം അപകറ്റടം ഒരു കളാസ്സിക് ഉദ്ദാഹരണമാണ്.
ഈ ഡാം അതിനാൽ തന്നെ ആ ഏരിയയിൽ ഭൂചലനങ്ങളുണ്ടാക്കി. (ഇടുക്കിയെ സംബന്ധിച്ചും ഇത് സംശയിക്കേണ്ടിയിരിക്കുന്നു. ഡാമിന്റെ ഉയരവും, ജലം ഭൂവൽകത്തിലുണ്ടാകാവുന്ന മർദവും, ചരിവു പാറകൾ നിറഞ്ഞ ഭൂപ്രകൃതിയുമെല്ലാം ഇടുക്കിയിലെ ഭുചലനങ്ങൾക്ക് കാരണമാകാം) ആ ചലനങ്ങൾ അതി വ്യാപകമായ ഉരുൾപൊട്ടലുകൾ ഡാമിനുള്ളിലേക്ക് വരാൻ ഇടയാക്കുകയുമുണ്ടായി. സമീപത്തുള്ള  മലകളിൽ നിന്നും. ആ ഉരുൾപതനങ്ങൾ മൂലമുണ്ടായ വലിയ തിരകളാണു ഡാം ഓവർടോപ്പിങ്ങിനു കാരണമായത്. ആ‍ അപകടത്തിൽ ലോങ്ങറോൺ പട്ടണത്തിലെ രണ്ടായിരം ആളുകളാണ് മരിച്ചത്.
ഇവിടെ ഇടുക്കിയിൽ അതിലും എത്രയോ ശക്തിമത്തായ ഡിസ്ചാർജാണ് രാക്ഷസ്സത്തിര രൂപത്തിൽ മുല്ലപ്പെരിയാറിൽ നിന്നെത്തുക എന്ന് ആലോജിക്കുക.

5. ഡാം ഇൻഡ്യൂസ്ഡ് സീസ്മിസിറ്റി.
പരാമർശിക്കപ്പെട്ടതുപോലെ ഇത്രയേറെ വലിയ ജലാശയം കൃത്രിമമായി സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരെ പണിതുയർത്തിയതു തന്നെ വ്യാപകമായ മർദം ഭൂവൽക്കത്തിലുളവാക്കും എന്നും ഭൂഗർഭജലവിതാനത്തെ ഉയർത്തുമെന്നും, അത് വ്യാപകാമയ ഉരുൾപൊട്ടലിനും ഭൂചലനത്തിനുമിടയാക്കും എന്നത് മുൻ ഉദാഹരണത്തിൽ നിന്നും വ്യക്താമാണ്. നാഷണൽ ജിയോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹരീഷ് ഗുപ്തയൂടെ പഠനങ്ങളിലൂടെ ഈ പ്രവണത തെളിയിക്കപ്പെട്ടതുമാണ്. നമ്മുടെ സാഹചര്യത്തിൽ ഇടുക്കി ഭൂചലനങ്ങൾ ഇത്തരത്തിലുള്ളതാണെന്നു വരികിൽ, മുല്ലപ്പെരിയാർ മാത്രമല്ല ചെറുതോണി, കുളമാവ് ഡാമുകളും അതിനാൽ തന്നെ അപകടാവസ്ഥയിലാണെന്നും കാണാം.

6. ഡാമിന്റെ കാലപ്പഴക്കം.
ICOLD- ഡാം ഇൻഡസ്ട്രി ഗ്രൂപ്പിനെ സർവെ അനുസ്സരിച്ച് 1950-നു മുൻപ് നിർമിച്ചിട്ടുള്ള 2.2% ഡാമുകൾ 1995-നുളളിൽ തകർന്നിട്ടുണ്ട്. പക്ഷെ  1950-നും 1995-നുമിടയിൽ നിർമിതമായ  0.5 % ഡാമുകൾ മാത്രമേ തകർന്നിട്ടുള്ളു.  അതെ സമയം, 1950നു മുൻപ് ചൈനയിൽ നിർമിച്ച 3200 ഡാമുകളോളം തകർന്നിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കവും, ഫൊണ്ടേഷൻ പ്രശ്നങ്ങളും, സുർക്കി ഒലിച്ചിറങ്ങലും, സീപ്പെജ് വർദ്ധനയും മേൽ‌പ്പറഞ്ഞ കണക്കുകളുമായി  ബന്ധപ്പെടുത്തിയാൽ ഒരു സ്റ്റാസ്റ്റിസ്റ്റികൽ കോറിലേഷൻ കാണാനായെക്കാം.

7. മേൽ‌പ്പറഞ്ഞ കാര്യങ്ങൾ കൂടാതെ തന്നെ വളരെയേറെ കാര്യങ്ങൾ ഡാമുകളെ അൺസേഫ് ആക്കുന്നു.  യു-എസ് ഡാം സേഫ്റ്റി എക്സ്പേർട് റോബർട് ജാൻസെൻ ഇങ്ങനെ പറയുന്നു- “Dams require defensive engineering, which means lising every imaginable force that might be imposed, examination of every possible set of circumstances, and incorporation of protective elements to cope with each and every condition”- എന്ന്. ഏതൊരു ഡാമും സേഫ് അല്ല എന്ന ആശയും ഇവിടെ ഉണ്ട്. നാച്യറൽ ഫൊഴ്സുകൾക്ക് എതിരായി തടസ്സമുണ്ടാക്കുന്ന ഒരു സ്ട്രക്ചറാണ് ഡാം എന്നു വരികിൽ.


രക്ഷാ മുങ്കരുതലില്ലായ്മ എന്നതുകൂടി പരാമർശിച്ചാലേ  ഈ വിലയിരുത്തൽ പൂർനമാവുകയുള്ളു.
ഡാം സേഫ്റ്റി നിയമങ്ങൾ ഇന്ന് നമുക്കുണ്ടെന്നിരിക്കിലും ഇടുക്കി മുല്ലപ്പെരിയാർ പദ്ധതികളിൽ ഇത് നടപ്പിലായിട്ടില്ല കാരണം അന്ന് ഇവയെപ്പറ്റിയുള്ള ധാരണ ഇല്ലാതിരുന്നതിനാൽ. അവയിൽ ഡാം എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ,  റെഗുലർ ഇൻസ്പെക്ഷൻ ആന്റ് റിപ്പയർ ഓഫ് ഓൾഡ് ഡാംസ്,  എമർജൻസി എവക്വേഷൻ പ്ലാനുകളാൽ ഡാമിനു താഴേക്കുള്ള ജനങ്ങളെ ഒരുക്കൽ എന്നിവയെല്ലാമുണ്ട്. ഇവയിലെന്തെല്ലാം നാം പാലിച്ചിട്ടുണ്ട് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഇവയിൽ ഇപ്പോൾ പ്രാധാന്യമർഹിക്കുന്നത് എമർജൻസി ഇവാക്വേഷൻ പ്ലാനാണ്. ഇതിനായി ഈ വിപത്തിനു കീഴിൽ വരുന്ന സ്ഥലങ്ങലുടെ ഒരു ഇനണ്ടേഷൻ മാപ് ഉണ്ടാക്കേണ്ടതുണ്ട് ഹൈ റിസ്ക് ഏരിയകളുടെ. നാഷണൽ റിമോട് സെൻസിങ് ഏജൻസി, കേരളസ്റ്റേറ്റ് റിമോട് സെൻസിങ് സെന്റർ എന്നിവർക്കെല്ലാം, കോണ്ടൂർ ഡേറ്റ, കഡസ്റ്റ്ട്രൽ ഡേറ്റ, സാറ്റലൈറ്റ് ഇമേജസ് എന്നിവ ഉപയോഗിച്ച് ഒരു കറ്റാസ്റ്റ്രോഫി മൊഡൽ/സിമുലേഷൻ ഇനണ്ടേഷൻ മാപ്, (ബഫർ സോണുകളും , ഹൈ റിസ്ക് സോണുകളും, സെഫ് [ഇവാക്വെഷൻ] സോണുകളും നിർണയികാനും, ഒരു എമർജൻസി മാനെജ്മെന്റ് പ്ലാൻ നിർണയികാനുമാകും. നമ്മൾ മുൻപ് വിതരണം ചെയ്ത “മുല്ല്പപെരിയാർ എമർജൻസി മാനേജ്മെന്റ് രൂപരേഖ ശ്രദ്ധിക്കുക”.





Geo Christi Eapen (MEM Volunteer).
Palapparayil
Thottappura
Peermedu
Idukki

2011, നവംബർ 24, വ്യാഴാഴ്‌ച

മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ്- ജനപക്ഷത്ത് നിന്നും ഒരു കരട് രൂപരേഖ.



സർവകക്ഷിയോഗത്തിന്റെ കൂട്ടായ തീരുമാനം സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് 120 അടിയായി നിജപ്പെടുത്തുവാനും പുതിയ ഡാം ഉടനടി പണിയുവാനുമുള്ള തീരുമാനവും. പക്ഷേ തമിഴനാട്ടിൽ നിന്നുള്ള പ്രതികരണങ്ങൾ അതിനേക്കാൾ ശക്തമാണ് താനും. ജലനിരപ്പ് 142 അടിയിൽ നിലനിർത്തുന്നതിനും, പുതിയ ഡാം പണിയാൻ അനുവദിക്കാതിരിക്കുന്നതിനുമുള്ള നീക്കങ്ങൾ. "തങ്ങളാൽ തന്നെ ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ ഇന്ത്യ ഗവണ്മെന്റിന് അവകാശമില്ല; അത് നിങ്ങൾക്ക് തന്നെ പരിഹരിക്കാവുന്നതാണ്” എന്ന് പവൻ കുമാർ ബൻസൽ പറയുന്നതിന് “ചെകുത്താനും കടലിനും നടുവിൽ നിൽകുന്നവന്റെ സ്വരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണ ഒരു ഭീഷണി പോലെ നിൽകുന്നിടത്തോളം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനമുണ്ടാവില്ലെന്ന് സാരം. നമ്മൾ കോടതിയിൽൽ കിതക്കട്ടെ എന്ന് താല്പര്യം. പണ്ടെന്നോ എൽ. റ്റി. റ്റി. ഇയൊ മറ്റോ താല്പര്യപ്പെട്ട  “ഇടുക്കിയെ തമിഴ്നാട്ടിൽ ലയിപ്പിക്കൽ” അജണ്ട വീണ്ടും പത്തി വിടർത്തുന്നതും നമ്മൾ കാണുന്നു.

ഇക്കാര്യങ്ങൾ ചർച ചെയ്യുന്നതിനോ പ്രതികരിക്കുന്നതിനോ അല്ല നമ്മൾ ഇപ്പോൾ ശ്രമിക്കേണ്ടത്.  നമുക്ക് അതിന് സമയമോ സാഹചര്യമോ ഇല്ല. “ചെകുത്താനും കടലിനും നടുവിൽ നിൽക്കുന്നത് നമ്മളാകുമ്പോൾ”. നമുക്ക് നിലവിലുള്ള സാഹചര്യങ്ങളും റിസോഴ്സുകളും ഉപയോഗിച്ച് ഒരു പ്രതിവിധി നേടുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക മാർഗം. അത്തരം ചില കാര്യങ്ങൾ പങ്കുവയ്കട്ടെ.

മുല്ലപ്പെരിയാർ വിഷയം നമ്മെ സംബന്ധിച്ച് ഒരു “എമർജൻസി” ആണ്. ഒരു “അടിയന്തരാവസ്ഥ”. ഒരു “ഡിസാസ്റ്ററോ (ദുരന്തം)" കറ്റാസ്റ്റ്രോഫോ (മഹാദുരന്തം) ആകാ‍വുന്ന ഒരു എമർജൻസി. സാമൂഹ്യപരവും സാമ്പത്തികപരവുമായ ഇഫക്ടുകളും ദൂരവ്യാപകമായ പ്രതിഫലനങ്ങളുമുള്ള ഒരു എമർജെൻസി.

 അത് ഒരു ഒന്നിലേറെ ഡാമുകൾ ഉൾപ്പെടുന്ന ഒരു ചെയ്ൻ അപകടമുൾക്കൊള്ളൂന്നതാകുമ്പോൾ അതൊരു മഹാദുരന്തത്തിന്റെ അളവിലേക്കെത്തുകയാണ്. 30 ലക്ഷത്തോളം ജനങ്ങളും, ഇന്ത്യയുടെ തന്നെ എക്കണോമിയുടെ ഒരു നല്ല ശതമാനവും ഉൾപ്പെടുന്ന മേഖലയാണ് അത്തരമൊരു ദുരന്തത്തിന്റെ നിഴലിൽ വരുന്നത് എന്നാകുമ്പോൾ അത് അതീവ പ്രാധാന്യമുള്ള ഒരു കൺസേൺ ആയി മാറുന്നു. ഇതൊന്നും പറയേണ്ട കാര്യമില്ല. മുകളിൽ ഒരു ജലബോംബ് ഇരിക്കുന്ന ഭീതിയിൽ ഒരു പോള കണ്ണടക്കാനാവാതെ കരഞ്ഞ വള്ളക്കടവിലെ കുഞ്ഞുങ്ങളുടെ അവസ്ഥയിലേക്ക് കൊച്ചിയിലെ സ്കൂളുകളിലുള്ള കുഞ്ഞുങ്ങളും എത്തുന്നു എന്ന അനുഭവങ്ങൾ ഇപ്പോൾ തന്നെ ജനങ്ങൾ പങ്ക് വച്ച് തുടങ്ങിയിരിക്കുന്നു എന്നത് മാത്രം നാം കണക്കിലെടുത്താൽ മതിയാകും. 
ഇത്തരമൊരു എമർജൻസി ഉണ്ടാകുന്ന പക്ഷം അതിനെ അഭിമുഖീകരിക്കുവാനുള്ള സ്ട്രാറ്റജിക് മാനേജ്മെന്റ് പ്രൊസീജ്യറുകളുണ്ട്. അത്തരം യതൊരു നടപടികളും നമ്മുടെ സിസ്റ്റം സ്വീകരിച്ചു കാണുന്നില്ല എന്നതാണ് ഈ കുറിപ്പിനാധാരം.

ഇവിടെ ഡിസാസ്റ്റർ മാനേജ്മെന്റിനെക്കാൾ ആവശ്യം എമർജൻസി മാനേജ്മെന്റാണ്. അവ ഇപ്രകാരം സമാഹരിക്കാം. (ഈ കുറിപ്പ് അല്പം സാങ്കേതികപരമാണ് എന്നത് അവഗണിക്കുക.  ഇത് നാം നമ്മുടെ വിവിധ ഏജൻസിക്കും സർക്കാർ സംവിധാനത്തിന്റെയും മുന്നിലെത്തിക്കേണ്ട വിഷയമായതിനാലാണിത്.) 


1. മിറ്റിഗേഷൻ- ഒരു ദുരന്തസാധ്യതയെ അത് ഒരു ദുരന്തമാകാതിരിക്കുന്നതിനും അങ്ങനെ സംഭവിക്കുന്ന പക്ഷം ദുരന്തന്തിന്റെ ആഘാതത്തെ കുറക്കുന്നതിനുമുള്ള കരുതൽ നടപടികളാണിവ
.
റിസ്ക് ഐഡന്റിഫികേഷൻ എന്ന ഇതിന്റെ ഉപനടപടി നമ്മൾ ചെയ്തു കഴിഞ്ഞു. റിസ്ക് അസ്സസ്മെന്റ്റിൽ നാം കണ്ടെത്തിയതാണ്- “മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ അനുവധനീയമായ കാലവധി കഴിഞ്ഞിരിക്കുന്നു,   അപകടകരമാം വിധം ജലവിതാനം ഉയരുന്നതിനുള്ള കാലവസ്ഥാ പരമായ സാധ്യത ഉണ്ട്, മുല്ലപ്പെരിയാർ അണക്കെട്ടിലെ നാച്വറൽ സീപേജും, ചോർചയും വർദ്ധിച്ചിരിക്കുന്നു " എന്നതെല്ലാം.

ദുരന്ത സാധ്യത- മുല്ലപ്പെരിയാറും ഇടുക്കി റിസർവോയറും നിലനിൽകുന്ന മേഖല ഭൂമിശാസ്ത്രപരമായി ഒരു ഫോൾട് സോണിൽ വരികയും, പുതിയ ഫോൾട് സോൺ ഇവിടെ രൂപപ്പെടുന്നു എന്ന കണ്ടെത്തലും, തുടരെ ഉളവാകുന്ന ഭൂചലനങ്ങളും, അവയുടെ ഉയർന്ന തോതും, ആവർത്തനവും എല്ലാം ദുരന്ത സാധ്യതയെ വർദ്ധിപ്പിക്കുന്നു.

അനന്തര ഫലങ്ങൾ: മുല്ലപ്പെരിയാറിനു സംഭവിക്കുന്ന ദുരന്തം അതിന്റെ പതിന്മടങ്ങ് ആഖാതമുളവാക്കുന്ന ഒരു മഹാദുരന്തമായി മാറാനുള്ള സാധ്യതയാണ് 29 ഫോൾട് പോയന്റുകളുള്ള “ചെറുതോണി ഗ്രാവിറ്റി ഡാം” നൽകുന്നത്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലപ്രവാഹം, ഇടുക്കിയുടെ പ്രളയ ജല നിർഗമന പരിധിയേക്കാൽ കൂടുതലാണെന്നതും അത് ചെറുതോണി അണക്കെട്ടിനെ തകർക്കും എന്നതുമാണ് അതീവ പ്രാധാന്യമുള്ള അനന്തരഫലം. അതുണ്ടാക്കാവുന്ന എഫക്ട് നമുക്കറിവുള്ളതുമാണ്.

പോപ്പുലേഷൻ വൾണറബിളിറ്റി: ഈ ദുരന്തം ജനജീവിതത്തെ എത്രമാത്രം ബാധിക്കാമെന്നും എത്രത്തോളം ജീവഹാനി ഉളവാക്കാം എന്നത് കണക്കിലാക്കിയാൽ ലോകം ഇന്നേവരെ നേരിട്ടിട്ടുള്ള മഹാദുരന്തങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തേക്ക് ഈ ദുരന്തം എത്താം എന്നത് വസ്തുതയാ‍ണു. .
ഇത്തരത്തിലെല്ലാം മുല്ലപ്പെരിയാർ വിഷയം ഒരു ഹൈ റിസ്ക് കറ്റാസ്റ്റ്രോഫ് മോഡലായി മാറുന്നു. അതിനാൽ തന്നെ അതീവ ത്വരിതമായ മിറ്റിഗേഷൻ നടപടികൾ ആവശ്യമായി വരുന്നു.

ഉറപ്പുള്ള ഒരു പുതിയ ഡാം നിർമാണം തന്നെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ നാം സ്വീകരിക്കേണ്ട നടപടി. പുതിയ ഡാം പണിയുന്നതു വരെയോ, പഴയ ഡാം നിലനിൽകുന്നതുവരെയോ സുരക്ഷിതമായ ജലവിതാനം നിലനിർത്തുക എന്നത് അതിപ്രധാനമായ മറ്റൊന്ന്. ഇവരണ്ടും ലക്ഷ്യമാക്കിയുള്ള നടപടിയാണ് സർക്കാർ ഭാഗത്ത് നിന്ന് ചർചയിലൂടെ ഉരുത്തിരിഞ്ഞത്. കാലവിളംബം കൂടാതെ ഇത് നടപ്പിലാക്കണം എന്നതിലാണ് ഈ മിറ്റിഗേറ്ററി നടപടിയുടെ ഗുണം ഇരിക്കുന്നത്.

ഈ നടപടികൾ വൈകാൻ ഇടയുള്ള സാധ്യതകൾ:
a. തമിഴ്നാടിന്റെ ഭാഗത്തുനുന്നും കോടതി ഉത്തരവുമൂലം എത്താവുന്ന ഒരു സ്റ്റേ.
b. തമിഴ്നാട്ടിൽ ഉളവാകുന്ന ജനപ്രക്ഷോഭത്തിനും പ്രഷറിനും വഴിപ്പെട്ട് കേന്ദ്ര സർക്കാർ നടപടി.
c. പുതിയ  ഡാം നിർമാണവുമായി ബന്ധപ്പെട്ട് അനിവാര്യമായ പരിസ്ഥിതി ആഘാത പഠന നടപടികളുടെ കാല താമസവും, അതിന്റെ റിപ്പോർട്ടിന്റെ ഇമ്പാക്ടും.
d. പുതിയ ഡാം നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ പഠിക്കുന്നതിന് വരുന്ന കാലതാമസം.
e. ക്വോട്ടേഷൻ, ടെന്റർ, നിർമാണ നടപടികളിൽ സംഭവിക്കാവുന്ന കാലതാമസം.
f. ക്ലിപ്തമായ രൂപരേഖയോടെ സമയാഥിഷ്ഠിതമായി പണി പൂർത്തിയാക്കാൻ സാധിക്കാതെ വരുമ്പോൾ.
g. ഇതര സാമൂഹിക, പാരിസ്ഥിതിക സാഹചര്യങ്ങൾ
h. ഈ ആവശ്യത്തിലേക്കായ മതിയായ ഫണ്ട് സ്വരൂപിക്കാനും ചെലവഴിക്കാനും ആവാതെയിരിക്കൽ.
ഇവയൊക്കെ പ്രതിസന്ധികളായിരിക്കും എന്ന മുൻവിധിയോടെ തന്നെ പ്രതിവിധികൾ നമ്മൾ കാണേണ്ടതുണ്ട്.

മുന്നൊരുക്കം. 
എമർജൻസി മാനേജ്മെന്റിൽ എറ്റവും പ്രാധാന്യമർഹിക്കുന്ന നടപടിയാണിത്. ഈ ദുരന്തന്തിന്റെ എഫക്ടുകൾ പരമാവധി ചുരുക്കുന്നതിനും അത് ജനങ്ങളിലുളവാക്കാവുന്ന അപകടത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തുന്നതിനുമാണിത്. യു എസ്സിന്റെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ മിഷൻ സ്റ്റേറ്റ്മെന്റ് കടമെടുത്താൽ ഈ ഡെഫിനിഷൻ കിട്ടൂന്നു.
" നമ്മുടെ പൌരന്മാരെയും, ആദ്യമായി ദുരന്തമുഖത്തെത്തുന്നവരെയും സപ്പോർട്ട് ചെയ്തുകൊണ്ട് ഒരു രാജ്യമെന്ന നിലയിൽ എല്ലാത്തരം ദുരന്തങ്ങളെയും മിറ്റിഗേറ്റ് ചെയ്യുന്നതിനും, അതിനു വേണ്ടിയുള്ള മുന്നൊരുക്കം, പ്രതിഷേധം, റെസ്പോൺസ്, റികവറി എന്നിവയ്കുവേണ്ടിയുള്ള നമ്മുടെ കാര്യക്ഷമത ഉണ്ടാക്കുന്നതിനും, നിലനിർത്തുന്നതിനും, മെച്ചപ്പെടുത്തുകയും ചെയ്യുകയാണു നമ്മുടെ ലക്ഷ്യം എന്നതാണ് നമ്മുടെ ലക്ഷയം”  ഈ മാതൃകതന്നെയാണ് നമുക്കാവശ്യവും. വിക്കിപ്പീഡിയയിൽ നിന്നും ഒരു വരി കൂടി കടമെടുക്കട്ടെ.

Preparedness is a continuous cycle of planning, managing, organizing, training, equipping, exercising, creating, evaluating, monitoring and improving activities to ensure effective coordination and the enhancement of capabilities of concerned organizations to prevent, protect against, respond to, recover from, create resources and mitigate the effects of natural disasters, acts of terrorism, and other man-made disasters. 

മുന്നൊരുക്കം എന്ന രീതിയിൽ നാം എത്രത്തോളം സത്വര നടപടികളെടുക്കേണ്ടിയിരിക്കുന്നു എന്ന് ഇതിനാൽ തന്നെ വ്യക്തമാണല്ലോ. 


1. പ്ലാനിങ്. 
ദുരന്ത നിവാരണത്തിനും ദുരന്തത്തെ നേരിടുന്നതിനുമുള്ള വ്യക്തമായ മാസ്റ്റർ പ്ലാൻ ഉണ്ടാക്കേണ്ടതുണ്ട്. ദുരന്ത നിവരണം നമ്മൾ പരാമർശിച്ചു കഴിഞ്ഞു. സാധ്യമായ ദുരന്ത നേരിടൽ നടപടികൾ നമ്മുടെ പരിമിതമായ സാങ്കേതിക അവബോധത്തിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കാം. 
A. കർശനമായ ഡിസാസ്റ്റർ സർവീലൻസ് സിസ്റ്റം. 
സാങ്കേതികമായി സാധ്യമായതിൽ ഏറ്റവും മികച്ച നിലവാരത്തിലുള്ള എർത്ക്വേക് പ്രഡിക്ഷൻ സിസ്റ്റമാണ് ആദ്യത്തേത്. ഭൂകമ്പത്തിനു മുൻപ് തന്നെ ഭൂവൽകത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെയും വിറയലിനേയും സെൻസ് ചെയ്യാവുന്ന ടെക്നോളജി ഇപ്പോൾ നിലവിലുണ്ട്. യു. എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലുള്ള സുനാമി പ്രഡിക്ഷൻ സെന്ററുകളുടെ മാതൃകയിൽ അത്തരം സർവീലൻസ് സിസ്റ്റങ്ങൾ ഇടുക്കി പത്തനം തിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുകയും, അതിനെ ഒരു വേഗതയാർന്ന കമ്യൂണിക്കേഷൻ ഫെസിലിറ്റിവഴി എമർജൻസി മാനേജ്മെന്റ് സെന്ററും, ദുരന്ത പരിധിയിൽ വരുന്ന എല്ല്ലാ പട്ടണങ്ങളിലും സ്ഥാപിക്കുന്ന ക്വിക് റെസ്പോൺസ് സെന്ററുകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക. 24x7 വാർ ഫുട് ബേസിസിൽ വേണം ഈ നീക്കം നടത്താൻ. നാഷണൽ റിമോട് സെൻസിങ് സെന്റർ, ജിയോളജികൽ സർവേ ഓഫി ഇന്ത്യ, ഐ. എസ്. ആർ ഓ, മിലിട്ടറി, ഇതര റീസർച് സെന്ററുകൾ എന്നിവയുടെ സംയോജിത മേൽനോട്ടത്തിലാവണം ഇത്. ഏതൊരു ഭൂചലന സാദ്ധ്യതയും മുങ്കൂട്ടി മനസ്സിലാക്കാനാവുന്ന ചെറിയ നിമിഷങ്ങൾക്ക് പോലും ലക്ഷക്കണക്കിനു ജീവനുകളുടെ വിലയുണ്ടെന്ന് ഓർക്കുക. അത്തരം ഒരു മുന്നറിയിപ്പ് യഥാസമയം കാലവിളംബം കൂടാതെ ക്വിക് റെസ്പോൺസ് സെന്ററുകളിലെത്തിയാൽ തന്നെ ഇവാക്വേഷൻ നടപടികൾ സ്വീകരിക്കാനാവും.


B. ഏർളി വാണിംഗ് സിസ്റ്റം. 
വളരെ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനമാണിത്. സാധ്യമായ എല്ല വിവര സാങ്കേതിക വിദ്യകളും, ചാനലുകളുൾപ്പെട്ട വാർത്താ സംവിധാനങ്ങളും, ഫയർഫോഴ്സ് പൊലീസ് സംവിധാനം, ആരാധനാലയങ്ങളിലെ മൈക്രോഫോൺ സംവിധാനങ്ങൾ,വളരെ ഉയർന്ന നിലവാരത്തിലും വ്യാപ്തിയിലും അപകട സൂചനയെത്തികാൻ ഉതകുന്ന സയറൺ/ഇതര സംവിധാനങ്ങളും ഇതിന്റെ ഭാഗമാവണം. 
C. ക്വിക് റെസ്പോൺസ് സെന്ററുകൾ 
പട്ടണങ്ങളും ഇതര ജനവാസകേന്ദ്രങ്ങളുമുൾപ്പെടെ ദുരന്ത പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും, മിലിട്ടറി, ഭരണ സംവിധാനങ്ങൾ, വിദ്ധ്യാഭാസ/ ഇതര സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പങ്കാളിത്തമുള്ള ഒരു സംവിധാനമാണിത്. ദുരന്ത വ്യാപ്തിയേയും, ഇവാക്വേഷൻ നടപടികളെയും പറ്റിയുള്ള ക്യാമ്പെയുനുകൾ/ മോക് ഡ്രിൽ എന്നിവയൊക്ക സംഘടിപ്പിക്കുകയും ജനങ്ങളിൽ അവബോധമുളവാക്കുകയും ചെയ്യുന്ന ഒരു ടാസ്ക് ഫോഷ്സാണിത്. ദുരന്ത മുഖത്ത് ആദ്യമെത്തുകയും ഇവർ തന്നെ. മുല്ലപ്പെരിയാറിനു താഴേക്ക് ഗവി മുതൽ ഉപ്പുതറ വരെയുള്ള പ്രദേശങ്ങളിലും, ചെറുതോണി, ഇടൂക്കി, പൈനാവ് മുതൽ, അടിമാലി നേര്യമംഗലം. കല്ലാർകൂട്ടി തുടങ്ങി ദുരന്തപരിധിയിൽ വരുന്ന എല്ലാ ജില്ലകളിലും ഇതുണ്ടാവണം. മുല്ലപ്പെരിയാറിന്റെ ഭീകരത ഒടുങ്ങും വരെ. പട്ടണങ്ങളിൽ, പോലീസ്, റെസിഡൻഷ്യൽ അസോസിയേഷനുകൾ, ഇതര സംഘടനകൾ, മത സ്ഥാപനങ്ങൾ, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഇതിൽ ഭാഗഭാക്കാകണം. 
D. റെസ്ക്യൂ ഷെൽടറുകളും, മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളും, ചികിത്സാ‍/ആഹാര/ശുചിത്വ സംവിധാനങ്ങളും തയ്യാറാക്കൽ. 
പ്രളയ വഴികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെടുന്ന ജനങ്ങളെ ഉൾക്കൊള്ളുന്നതിനായി, തയ്യാറാക്കപ്പെടുന്ന ഇത്തര സംവിധാനങ്ങൾ ഉയർന്നതോ അപകടരഹിതമായ മേഖലകളിലോ സ്ഥാപിക്കുക. അവിടെ കമ്യൂണിക്കേഷൻ, ചികിത്സാ/ ആഹാര ശുചിത്വ സംവിധാനങ്ങളെല്ലാം കരുതി വയ്കേണ്ടതുണ്ട്. ചുരുങ്ങിയത് ആളൊന്നിന് 72 മണിക്കൂറുകളിലേക്കാവശ്യമായ തരത്തിലുള്ള ഫുഡ് കിറ്റ് അത്യാവ്യശ്യമുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ, ഊർജസംവിധാനങ്ങൾ, മെഴുകുതിരികൾ, തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും അവഗണിക്കാവുന്നതല്ല. 
നമ്മൂടെ മിലിട്ടറി സംവിധാനങ്ങൾ തന്നെയാണ് ഏറ്റവും അത്യാവശ്യം. ബഹുമാന്യനായ പ്രധിരോധമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവർക്ക് തന്നെ നമ്മെ ഇക്കാര്യത്തിൽ സഹായിക്കാനാവും. മിലിട്ടറി, പോലീസ്, ഗവർണ്മെന്റ് ഏജൻസികൾ തുടങ്ങിയവരുടെ ഗതാഗത സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുക.


E. ഇവാക്വേഷൻ നടപടികൾ 
ഏർളി വാർണിങ് ലഭിക്കുന്ന മാത്രയിൽ തന്നെ വള്ളക്കടവു മുതൽ ഉപ്പുതറ വരെയുള്ള  ജനങ്ങളിലേക്ക് വിവരമെത്തിക്കുകയും അവരെ ഉയർന്ന സ്ഥാനങ്ങളിലേക്ക് മാറ്റുന്നതും ക്വിക് റെസ്പോൺസ് സെന്ററുകൾ ചെയ്യണം. ഇവിടങ്ങളിൽ ഈ പ്രവർത്തി താരതമ്യേന എളുപ്പവുമാണ്. ചുരുങ്ങിയ ജനസാന്ദ്രതയും ഉയർന്ന മലകളുടെയും, തിർക്കു കുറഞ്ഞ റോഡുകളുടെയും സാന്നിദ്ധ്യവും. ജനനങ്ങൾക്ക് ഇതിനോടകമുള്ള അവബോധവുമാണ് ഇതിനെ എളുപ്പമാക്കുന്നത്. 
ഇടുക്കിക്ക് താഴേക്ക് നേര്യമംഗലം വരെയുള്ള സ്ഥലങ്ങളിലും ഇത് വളരെയേറെ ഫലപ്രദമാണ്. ജീവഹാനി നിരക്ക് ഏതാണ്ട് 2 മുതൽ 10 ശതമാനം വരെയായി നിയന്ത്രിക്കാനും ഈ നടപടികൊണ്ട് സാധിക്കും. 
കൊച്ചി, ആലുവ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, ആല്ലപ്പുഴ, വൈക്കം, മൂവാറ്റുപുഴ, തുടങ്ങിയ പട്ടണങ്ങളിൽ ഇതിന്റെ ഏറ്റവും സങ്കീർണമായ നടപടികളാണ് ആവശ്യം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ഗതാഗതക്കുരുക്കും തന്നെയാണ് മുഖ്യമായ തടസ്സം. ഒരു ദുരന്ത വാർത്ത ഉണ്ടാകുന്ന പക്ഷം ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്നത് ഇവാക്വേഷൻ നടപടികളെ തടസ്സപ്പെടുത്തുകയും ദുരന്തവ്യപ്തി വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്. 


സർക്കാർ, സർക്കാരിതര സംവിധാനങ്ങൾ, ലഭ്യമായ എല്ല ഗതാഗത സംവിധാനങ്ങളുടെയും നിയന്ത്രിതമായ ഉപയോഗം, നിലവിലുള്ള ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തലും ദുരന്തഘട്ടത്തിലുള്ള പ്ലാനിങ്ങോടെയുള്ള ഉപയോഗവും, ഗതാഗതക്കുരുക്കൊഴിവാക്കൽ, ജനങ്ങളെയും കുട്ടികളെയും അത്തരം നടപടികളിൽ അവബോധമുള്ളവരാക്കൽ തുടങ്ങിയവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഏതാനും ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. 


a. നിലവിലുള്ള ഗതാഗത സംവിധാനങ്ങൾ, റോഡ് ഉൾപ്പെടെ ഇവാക്വേഷൻ നടപടികൾക്ക് അപര്യാപ്തമാണ്. സ്വന്തം വാഹനമുള്ളവർ പരിഭ്രാന്തരായി റോഡിലേക്കിറങ്ങുന്നത് ഈ നടപടികളെ പ്രതികൂലമായി ബാധിക്കുകയും എല്ലാപേരുടെയും ജീവഹാനിക്ക് വഴിവയ്ക്കുകയും ചെയ്യും. മുല്ലപ്പെരിയാറിൽ ഒരു വിപത്തുണ്ടാകുന്ന പക്ഷം, ഇടുക്കിയെ അത് ബാധിക്കുമോ എന്ന് ചിന്തിക്കാതെ തന്നെ ഈ പട്ടണങ്ങളിൽ ഇവാക്വേഷൻ ആരംഭിക്കുക. നഗരത്തിലെ മുഖ്യറോഡുകളിലെ ഗതാഗതം ഒഴിവാക്കുന്നതിനാണു മുൻഗണന. കോട്ടയം, ജില്ലയിലെ ഉയർന്ന ഇടങ്ങളിലേക്കും മറ്റുമുള്ള ഹൈവേകൾ പ്രത്യേകിച്ചും. അവയിലൂടെ ഒരു ദിശയിൽ മാത്രം ഗതാഗതം നിയന്ത്രിക്കുകവഴി തന്നെ നല്ലരീതിയിലുള്ള ഇവാക്വേഷൻ സാധ്യമാകും. ജലപ്രവാഹം ഈ പ്രദേശങ്ങളിലെത്താനെടുക്കുന്ന സമയം വളരെ കൃത്യമായ കർമപദ്ധതിയോടെ ഉപയോഗിച്ചാൽ തന്നെ ഈ നടപടി സുഗമമാകും.  ഈ പ്രദേശങ്ങളിലുള്ള ബസ് ടെർമിനലുകൾ, വൈറ്റില ഹബ് തുടങ്ങിയവയെല്ലാം അതീവ പ്രാധാന്യമർഹിക്കുന്നു.


b. റെയിൽ സംവിധാനങ്ങളുടെ ഉപയോഗം: ഏറ്റവും കാര്യക്ഷമമായ ഒരു പ്ലാനാണിത്. എല്ലാ ലെവൽ ക്രോസുകളും തടഞ്ഞ് കോണ്ട്, കൊച്ചിയിലെയും ഇതര പട്ടണങ്ങളിലെയും റയിൽ വേ സ്റ്റേഷനുകളിൽ നിന്ന് ഒരേ ദിശയിലേക്ക് മാത്രമുള്ള സർവീസ് ഉണ്ടാവണം. ഇവയിലേക്കെത്താവുന്ന വിധത്തിൽ ആളുകൾക്ക് വിവരം നൽകുകയും വേണം. ഹെവി ഡ്യൂട്ടിക്ക് പര്യാപ്തമായ രീതിയിൽ അധിക എൻജിനുകളും കോച്ചുകളും തയ്യാറാക്കി നിർത്താവുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ശാശ്വതമായ ഒരു പരിഹാരമുണ്ടാകുവോളം ഇത് നിലനിർത്തുകയും വേണം. ഏറ്റവും കാര്യക്ഷമമായ കമ്യൂണിക്കേഷൻ സിസ്റ്റമുള്ള റയിൽ വേക്ക് ഇത് നിഷ്പ്രയാസം സാധിക്കും.

c. നെടുമ്പാശ്ശേരി, കൊച്ചി വിമാനത്താവളങ്ങളിൽ അപ്പോൾ ലഭ്യമായ എല്ലാ എയർ സർവീസുകളും, മുൻപേ തയ്യാറാക്കി നിർത്തുന്ന ഹെവിഡ്യൂട്ടി ട്രാൻസ്പോർട്ടർ വിമാനങ്ങളും എത്രയോ ആളുകളെ ഇവാക്വേറ്റ് ചെയ്യാനുപകരിക്കും എന്ന് മനസ്സിലാക്കുക.  കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളും കൊച്ചിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു എമർജൻസി ആക്ഷൻ സിസ്റ്റം  മാത്രമാണ് ആവശ്യം. 


d. എമർജൻസി ഇവാക്വേഷൻ നടപടികളിൽ സുപ്രധാനമായ  ഒരു പങ്കാണ് സ്കൂളുകൾക്കുള്ളത്. തങ്ങളുടെ ലഭ്യമായ ഗതാഗത സംവിധാനങ്ങളെ കുട്ടികളെ ഇവാക്വേറ്റ് ചെയ്യുന്നതിനുപയോഗിക്കുകയും ഈ ബസ്സ്കൾക്ക് സുരക്ഷാ പാതയിൽ പ്രയോരിറ്റി നൽകുകയും വേണം. 


e. മേല്പറഞ്ഞ പട്ടണങ്ങളെ ഇതര ജില്ലകളിലെ ഉയർന്ന മേഖലകളുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതകളും പരിഗണിക്കാവുന്നത് തന്നെ. 
f. കൊച്ചി തുറമുഖത്തുള്ള കണ്ടയ്നർ വെസലുകളും ഉപയുക്തമാണ്. പ്രത്യേകിച്ചും ചെറായി മുതൽ കൊടുങ്ങല്ലൂർ വരെയും, ഇടക്കൊച്ചി, ഫോർട് കൊച്ചി തുടങ്ങിയ സ്ഥലവാസികൾക്ക്. ആയിരക്കണക്കിന് ജനങ്ങളെ ഉൾക്കൊള്ളാനും സുരക്ഷിതമായി ഉൾക്കടലിലേക്ക് നീങ്ങാനും ഇവയ്കാവും. 


g. മിലിട്ടറി സംവിധാനങ്ങൾക്കാണ് ഇവിടെയും ഒരു മുഖ്യ ചുമതല നിർവഹിക്കാനുള്ളത്. സാദ്യവും ലഭ്യവുമായ എല്ലാ ട്രാൻസ്പോർടേഷൻ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുക


മേല്പറഞ്ഞ സംവിധാനമെല്ലാമുണ്ടായാലും പരിഭ്രാന്തരവാതെ ഈ നടപടികൾ സ്വികരിക്കാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക വഴി മാത്രമേ ഒരു എഫക്ടിവ് ഇവാക്വേഷൻ സാധ്യമാവുകയുള്ളൂ. 


നമ്മെ സംബന്ധിച്ച് മുന്നൊരുക്കമാണ് ഏറ്റവും അത്യവശ്യമായി ത്വരിത ഗതിയിൽ എടുക്കേണ്ട നടപടി. 


എമർജൻസി മാനേജ്മെന്റിൽ അടുത്ത രണ്ട് നടപടികൾ ദുരന്തമുണ്ടാകുന്ന പക്ഷമുള്ള റെസ്പോൺസ്, ദുരന്തന്തത്തിൽ നിന്നുള്ള റിക്കവറി എന്നിവയാണ്. 


റെസ്പോൺസ്: ദുരന്തമുഖത്ത് മേല്പറഞ്ഞ കാര്യങ്ങളൂടെയെല്ലാം കാര്യക്ഷമവും. ക്ലിപ്തവും, ത്വരുതവുമായ നടപടികളും വഴി, ദുരന്തത്തിന്റെ ആഖാതവും, വ്യാപ്തിയും, ജീവനഷ്ടവും കുറക്കുന്ന നടപടിയാണ് റെസ്പോൺസ്. എല്ലാ സോഷ്യൽ, ഗവർണൻസ് മെഷീനറികളും സംയോജിപ്പിച്ച ഒരു റെസ്പോൺസ് ടാസ്ക് ഫോഴ്സ് രൂപീകൃതമാകണം. ദുരന്ത മുഖത്തെ അവരുടെ സംയോജിതവും കാര്യക്ഷമവുമായ പ്രവർത്തനമാണ് വേണ്ടത്. ഇമ്മിഡിയറ്റ് റെസ്പോൺസ് ടാസ്ക് ഫോഴ്സ് എന്ന രീതിയിൽ എല്ലാ തരത്തിലുമുള്ള വളണ്ടിയേഴ്സിനെയുമുപയോഗിച്ച് രൂപീകരിക്കുന്ന ഈ ബോഡി അത്യാവശ്യമായ ഘടകമാണ്.


റിക്കവറി: ദുരന്തത്തിൽ നിന്നുള്ള റിക്കവറി എന്ന ഈ വിഷയം പരാമർശിക്കനാഗ്രഹിക്കുന്നില്ല. അതിനുള്ള സാഹചര്യം ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളുമാണ് നമുക്ക് വലുത്. ആയതിനാൽ സമഗ്രമായ നടപടികളിലൂടെ മേല്പറഞ്ഞ കാര്യങ്ങൾ ആവിഷ്കരിക്കാൻ നാമോരോരുത്തരും ചേർന്ന് ശ്രമിക്കുക മാത്രമാണ് പോംവഴി. 


കുറിപ്പ്: മുല്ലപ്പെരിയാർ എന്ന വിപത്ത് ആശങ്കാജനകാമാണെന്നതിൽ തർക്കമില്ല. പക്ഷെ അതുമൂലമുണ്ടാവുന്ന പാനിക് ഗുണത്തേക്കാളേറെ ഒരു പക്ഷെ ദോഷമാവും ചെയ്യുക. കുട്ടികളിലും മറ്റും ഉണ്ടാകാവുന്ന മെന്റൽ ഷോക് അതീവ ഗുരുതരമായ പ്രത്യാഖാതങ്ങളുണ്ടാക്കുമെന്നതിനാൽ, എതൊരു പ്രക്രൃതി ദുരന്തത്തെയുമെന്നപോലെ അവരോട് ഇക്കാര്യം അറിയിക്കുകയും സാധ്യമായ അവബോധമുണ്ടാക്കാനും ശ്രമിക്കുക. ചാനലുകളും വാർത്താ മാധ്യമങ്ങളും കേവലം ചർചകളിലും ലൈവുകളിലുമൊതുങ്ങാതെ എമർജൻസി മാനേജ്മെന്റ് നടപടികളിലേക്കുള്ള ക്യാമ്പെയ്നുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 


ലോകം “അഭീമുഖീകരിച്ചതിൽ വച്ച്  ഏറ്റവും വലിയ ദുരന്തം” ആകാവുന്ന ഈ അവസ്ഥയെ “ലോകം കണ്ടതിൽ വച്ച് ഏറ്റവും കാര്യക്ഷമമായ എമർജൻസി മാനേജ്മെന്റ്” എന്നതിലേക്കെത്തിക്കണം നമുക്ക്. അതുവഴി ഏറ്റവും കാര്യക്ഷമമായ രക്ഷാ നടപടി എന്നതിലേക്കും. 


(ഈ ഡോക്യുമെന്റിന്റെ വിസ്താരം കണക്കിലെടുത്ത് ബ്ലോഗിൽ ചേർത്തുവെന്നത് സദയം ക്ഷമിക്കുകയും, ഈ സന്ദേശം പരമാവധി ആളുകളിലേക്കും, സർക്കാർ വശവും എത്തിക്കാൻ ശ്രമിക്കുവാനാണ് അപേക്ഷ. ഈ ഡോക്യുമെന്റ് ലേഖന്റെയോ ബ്ലോഗിന്റെയോ സ്വന്തമല്ലയെന്നും, നമ്മുടെ ഓരോരുത്തരുടെയും ജീവരക്ഷക്കുള്ള ഒരു ഉപായത്തിലേക്കുള്ള ചൂണ്ട് പലക മാത്രമാണെന്നും പ്രസ്താവിക്കട്ടെ. ഈ കുറിപ്പ് ഷെയർ ചെയ്യുന്നതിനോ, കട് ആന്റ് പേസ്റ്റ് ചെയ്ത് തങ്ങളുടെ സോഷ്യൽ നെറ്റ്വർക്, പ്രിന്റ് ഇതര മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതിനോ നമുക്കോരോരുത്തർക്കും അവകാശവും അധികാരവുമുണ്ട്.) 

AWAKE UNITE AND ACT 
TO 
SAVE MULLAPPERIAR SAVE OUR LIVES 




എല്ല സുമനസ്സുകളോടും ഒരഭ്യർത്ഥന ഉണ്ട്. സർകാർ വശം ഈ രേഖയുടെ കരട് നമ്മൾ അയച്ചിട്ടുണ്ടെങ്കിലും അതു യഥാസമയം നടപ്പാക്കണമെന്നില്ല. ആയതിനാൽ നാം തന്നെ “മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ് വോളണ്ടിയർ” എന്ന ക്യാമ്പെയ്ൻ സന്നദ്ധ സേവകരെന്ന നിലയിൽ നടത്തിക്കൊണ്ട് ഈ പ്രവർത്തനത്തിന് നാം തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. http://www.facebook.com/pages/Mullaperiar-Emergency-Management-Volunteer/233706223361173. പുറത്തിറങ്ങി പ്രവർത്തിക്കുന്നതിനും നാട്ടിൽ വോളണ്ടിയേഴ്സിനെ ദൌത്യമേൽ‌പ്പിക്കുന്നതിനും തയ്യാറുള്ള എല്ലാവരും എം ഇ എം വോളണ്ടിയർ എന്ന നിലയിൽ സ്വയം മുന്നോട്ട് വരികയും അതിൽ അംഗമാവുകയും താങ്കളൂടെ ഇ മെയ്ല് വിലാസം അവിടേ പോസ്റ്റ് ചെയ്യുകയും വേണം. ക്യാമ്പെയ്നിനുള്ള പ്ലക്കാർഡ് ഉൾപ്പെടെയുള്ള മറ്റീരിയലുകൾ താങ്കളുടെ വിലാസത്തിൽ അയച്ച് തരുന്നതുമാണ്.
Related Posts Plugin for WordPress, Blogger...