ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, നവംബർ 12, തിങ്കളാഴ്‌ച

പുതിയ മുല്ലപ്പെരിയാർ ഡാം.. എങ്ങിനെ, എപ്പോൾ..?




മുല്ലപ്പെരിയാർ വിസ്മൃതിയിലേക്ക് മറഞ്ഞില്ല എന്ന് മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷെ പഠനങ്ങളും പാരിസ്ഥിതികാഘാത പഠനങ്ങളും നടത്തുന്നതിനു വർഷങ്ങൾ വൈകിക്കുന്നത് എന്തിനു എന്ന് മനസ്സിലാകുന്നില്ല താനും. മഴ മാറി വെയിൽ തെളിയുമ്പോഴേക്കും വിസ്മൃതിയിലേക്ക് മറയുകയും അടുത്ത മഴക്കാലത്ത് രാമായണപാരായണം പോലെയും കർക്കിടകക്കഞ്ഞി പോലെയും ആവർത്തിക്കേണ്ട ഒന്നാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പേരിലുള്
ള ഈ ഞാണിന്മേൽക്കളി. ?


മുൻപ് പലപ്പോഴും നമ്മൾ ചർച ചെയ്തതുപോലെ ഡാം സേഫ്റ്റി അതോറിറ്റി അനുശ്ശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും (നിർമ്മാണ ഖട്ടത്തിൽ അത്തരമൊരു അതോറിറ്റി ഇല്ലാതിരുന്നതിനാലും) നിർമ്മാണകാലഖട്ടത്തിലെ പരിസ്ഥിതി, പ്രസിപ്പിറ്റേഷൻ തോത് (മഴ) അണക്കെട്ടിനു താഴേക്കുള്ള ജനാവാസവ്യവസ്ഥ എന്നിവ മാത്രം കണക്കിലെടുത്തുള്ള നിർമ്മാണം, ഒരു ദുരന്തമുണ്ടാകാവുന്ന പക്ഷം പ്രളയജലം പരക്കാവുന്ന എനണ്ടേഷൻ ഏരിയ മാപ് ചെയ്യാതെയും ദുരന്താഘാത പഠനം നടത്താതെയും ഉള്ള നിർമ്മിതി എന്ന നെഗറ്റിവുകൾ നിലനിൽക്കുന്നതുമായ ഒരു എർതൻ ഗ്രാവിറ്റി ഡാമിന്റെ സാധുത എന്താണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയെയോ സുപ്രീം കോടതിയെയൊ ഫലപ്രദമായി ബോധ്യപ്പെടുത്താൻ കേരളത്തിനോ അതിന്റെ അഭിഭാഷകർക്കോ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. 



ഇവിടെ സുപ്രീം കോടതിയല്ല കുറ്റവാളി. നാം തന്നെയാണ്. കേരളമാണ്. അതിന്റെ ഭരണ സംവിധാനം തന്നെയാണ്. മുല്ലപ്പെരിയാർ മുറവിളി കെട്ടടങ്ങിയപ്പോൾ നാമും നിശബ്ദരായി. പുതിയ അണക്കെട്ട് എന്ന ശുഭപ്രതീക്ഷ സാക്ഷാത്കരിക്കുന്നു എന്ന തോന്നലുണ്ടായപ്പോൾ. പക്ഷെ ഇന്ന് നാം കേൾക്കുന്നതും കാണൂന്നതുമായ ചെറുവാർത്തകൾ അത്ര പ്രതീക്ഷാജനകമല്ല. മുല്ലപ്പെരിയാർ എന്ന സാധുതയില്ലാത്ത നിർമ്മിതി അപകടരഹിതമാണെന്ന ആവർത്തനമേ സുപ്രീം കോടതിയിൽ നിന്നുണ്ടാവു എന്ന് വ്യക്തം. ഇനി ഒരു മുല്ലപ്പെരിയാർ ബഹളം ആവർത്തിക്കുന്ന പക്ഷം ജനങ്ങളുടെ വായടപ്പിക്കാനുള്ള ഇന്ററിം നടപടി മാത്രമായി പുതിയ ഡാമിനുള്ള പ്രാരംഭനടപടി മാറാതിരിക്കട്ടെ എന്ന പ്രാർഥനയാണ് നമുക്കുള്ളത്. കാരണം മുല്ലപ്പെരിയാറിൽ ഇനിയൊരു പുതിയ ഡാം നിർമ്മിതിക്കുവേണ്ടി പഠനം നടത്തുമ്പോൾ ഉയർന്നു വരാവുന്ന ചോദ്യങ്ങൾ തന്നെ. 



1. പെരിയാർ ടൈഗർ റിസർവ് എന്ന അതീവ ജൈവ വൈവിധ്യ മേഖലയെ “കുടൂതൽ( ..?) കൂടുതൽ ജലവിസ്ത്രിതിയിലേക്ക് മറക്കാവുന്ന ഒരു പുതിയ ഡാം വേണമോ..?
2. ഇപ്പോൾ തന്നെ സീസ്മിക്കലി ആക്ടീവ് ആയ ഈ ഭൌമമേഖലയിൽ അത്തരമൊരു പുതിയ നിർമ്മിതി സാധൂകരിക്കാനാകുമോ..? 
3. പരിസ്ഥിതിവാദികൾ ഉന്നയിക്കാവുന്ന പ്രശ്നങ്ങൾ (സൈലന്റ് വാലി മോഡൽ). 
4. ഡാം നിർമ്മാണത്തിനു വേണ്ടി വരുന്ന കാലഖട്ടത്തിലോ അതിനു മുൻപോ ഉയർന്നുവരാവുന്ന തമിഴ്നാട് സർക്കാർ നേടിയെടുക്കാവുന്ന സ്റ്റേ. 
5. ഇന്നേവരെ കേരളത്തിലെ ഡാം ഓണേഴ്സ് (കെ എസ് ഇ ബി, ഇറിഗേഷൻ വകുപ്പുകൾ) പ്രാവർത്തികമാക്കിയിട്ടില്ലാത്ത ഡാം സേഫ്റ്റി മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഡാം സേഫ്റ്റി അതോറിറ്റി പുതുയ ഡാം നിർമ്മാണത്തിന്മേൽ ചുമത്താവുന്ന നിയന്ത്രണങ്ങളൂം തടസ്സങ്ങളൂം.
5. ഇത്തരമൊരു ഡാം നിർമ്മാണത്തിനുള്ള സാങ്കേതിക വൈദഗ്ദ്യം കേരളത്തിലെ മേല്പറഞ്ഞ ഡാം ഓണേഴ്സിനുണ്ടോ എന്നത്.
6. കേവലം ഒരു സിറ്റിക്ക് ഗുണകരമായ കൊച്ചിൻ മെട്രോ റെയിൽ പദ്ധതി പോലും നിർമാണ ഘട്ടത്തിൽ തന്നെ തൊഴുത്തിൽ കുത്തിലും വാഗ്വാദങ്ങളിലും കുരുങ്ങി നിൽക്കുന്നത് കേരളത്തിന്റെ തന്നെ ഇന്റേണൽ കുപ്പിക്കഴുത്താകുമ്പോൾ മറ്റൊരു സംസ്ഥാനം കൂടി അവകാശമുന്നയിക്കുന്ന മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മാണം ഏതവസ്ഥയിലാകും എന്നത്..



ഇങ്ങനെ അനേകം ആശങ്കകൾ ഒരു ശരാശരി മലയാളി എന്ന നിലയിൽ നമുക്കെല്ലാമുണ്ട്. അതുണ്ടാകണം താനും. നിതാന്തമായ പ്രശ്നപരിഹാരത്തിനു ഇത്തരം ചോദ്യങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന സമഗ്രനടപടികൾ ആവിഷ്കരിക്കണം എന്നതുകൊണ്ട്. പക്ഷെ ഈ ചോദ്യങ്ങളൊക്കെ അസാധുവാകുന്ന ഒരു ഉത്തരം ഉണ്ട് താനും. “3 മില്യൺ കേരളത്തിലെ ജനങ്ങളുടെ ജീവ്വനും സ്വത്തിനും നേരിട്ടൂം രാഷ്ട്ര സമ്പദ്വ്യവസ്തയ്കും നേരിട്ടൂം. തമിഴ്നാട്ടിലെ അനേകലക്ഷം ജനങ്ങളുടെയും കാർഷിക വ്യവസ്തയുടെയും വരാനിരിക്കുന്ന തലമുറകളുടെയും നിലനിൽ‌പ്പിനു (വൈഗ ഡാമിനെയും നദിയേയും അതിന്റെ മുഖ്യസ്രോതസ്സായ മുല്ലപ്പെരിയാർ ജലത്തെയും അടിസ്ഥാനമാക്കി) നേരെ തിരിഞ്ഞുനില്ല്കുന്ന മുല്ലപ്പെരിയാർ അപകടഭീതിയും സാധ്യതയും കണക്കിലെടുത്താൽ ഇനി ഒരു പാരിസ്ഥിതികാഘാത പഠനമോ, കൺസർവേഷനിസ്റ്റുകളുടെ മുറവിളിയോ ഇതര ചോദ്യങ്ങളോ ഒന്നും കണക്കിലെടുക്കേണ്ട കാര്യമില്ല എന്നതും ജനങ്ങളൂടെ ജീവനും സ്വത്തിനും സംരക്ഷണം എന്ന ഒരേയൊരു മാനദണ്ഡം മാത്രം കണാക്കിലെടുത്ത് സ്വദേശത്തോ വിദേശത്തോ നിന്നുള്ള നിർമാണവൈദഗ്ദ്യം ഉപയോഗിച്ച് ഒരു പുതിയ ഡാം നിർമ്മിക്കണം” എന്ന ഉത്തരം. ജനങ്ങളുടെ സുരക്ഷിതത്വവും (ഭീതിയും) പരിസ്ഥിതിയും ഒരു തുലാസ്സിന്റെ രണ്ടു തട്ടിൽ വച്ചാൽ പരസ്പര തുലകമാണെന്ന് വരികിലും ഇവിടെ പരിസ്ഥിതിയിൽ നാം തന്നെ നിർമിച്ച ഒരു ഡാം ജനജീവനെ പ്രതികൂലമായി ബാധിക്കുമെന്നു വരികിൽ ഈ തുലാസ്സിൽ ജനങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും എന്ന് മനസ്സിലാക്കുക. 



ഇത്തരുണത്തിൽ “പഴയ മുല്ലപ്പെരിയാർ ഡാം” നിലനിർത്തിക്കൊണ്ട് തന്നെ അതിനൊരു അപായമുണ്ടാകാവുന്ന പക്ഷം പ്രളയ ജലത്തെ ഉൾക്കൊള്ളാൻ എല്ലാ വിധത്തിലും കെല്പുള്ള ഒരു “പുതിയ ഡാം” പഴയഡാമിനു താഴെ നിർമ്മിക്കുക എന്ന ആശയം കേവലം ആശയമായി ഒതുങ്ങാതെ അതീവ ത്വരിതമായി അതിന്റെ പഠങ്ങൾ നടത്തി നിർമ്മിക്കുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളത്. അതിനു വേണ്ടി എന്തുതന്നെ വേണ്ടിവന്നാലും. ഇന്ന് മുല്ലപ്പെരിയാർ ജലപിശാചായി മുന്നിൽ നിൽക്കുന്നുവെങ്കിൽ പുതിയ മുല്ലപ്പെരിയാർ ജീവജലമായി കേരളത്തിനും തമിഴ്നാടിനും മാറും അപ്പോൾ. കോലാഹലങ്ങൾ കെട്ടടങ്ങും. സുരക്ഷിതത്വം എന്ന സുഖം മനസ്സിനെ നനക്കുന്നത് ജനങ്ങൾ അറിയും. തേക്കടി അതിന്റെ എല്ലാ അർത്ഥത്തിലും ഒരു പറുദീസയായി മാറും. തമിഴ്നാടിലെ വൈഗാതീരങ്ങൾ പതിന്മടങ്ങ പച്ചപ്പ് നേടും. കേരളവും അതിലെ ദുരന്തമുഖത്തുള്ള 3 മില്യൺ ജനങ്ങളും സുഖസുഷുപ്തി എന്തെന്നെ അറിയും. അതിനു വേണ്ടി ത്വരിതമാർഗങ്ങൾ സ്വീകരിക്കുക സർക്കാർ. അതിനു വേണ്ട ക്രിയാത്മക ചാലകങ്ങളാവട്ടെ നാം ജനങ്ങളുടെ വാക്കുകളും പ്രവർത്തികളും. സേവ് മുല്ലപ്പെരിയാർ സേവ് ഔർ ലൈവ്സ്

2011, ജനുവരി 14, വെള്ളിയാഴ്‌ച

ശബരിമല : മകരജ്യോതി ദര്‍ശിച്ചു മടങ്ങവേ തിരക്കില്‍പ്പെട്ടു 90 ലേറെ ഭക്തന്‍മാര്‍ മരിച്ചു



വണ്ടിപ്പെരിയാര്‍ : ശബരിമലയ്‌ക്കു 13 കി.മീ. അകലെ, ഇടുക്കി ജില്ലയിലെ പുല്ലുമേട്ടില്‍ മകരജ്യോതി കണ്ടുമടങ്ങിയവര്‍ക്കുമേല്‍ വാന്‍ മറിഞ്ഞുവീണതിനേത്തുടര്‍ന്ന്‌ 75 അയ്യപ്പഭക്‌തര്‍ ദാരുണദുരന്തത്തിനിരയായി. 60 പേരുടെ മരണം സ്‌ഥിരീകരിച്ചു. നൂറിലേറെപ്പേര്‍ മരിച്ചതായി സംശയിക്കുന്നു. അമ്പതിലേറെപ്പേര്‍ക്കു ഗുരുതരപരുക്ക്‌. 


ഇന്നലെ രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. വണ്ടിപ്പെരിയാറില്‍നിന്ന്‌ 26 കി.മീ. അകലെ, പുല്ലുമേട്‌ വഴി ശബരിമലയിലേക്കുള്ള സമാന്തര വനപാതയിലാണ്‌ അപകടം. മരിച്ചവരില്‍ നാലു മലയാളികളും കുട്ടികളും ഉള്‍പ്പെടുന്നു. മകരജ്യോതി നന്നായി ദര്‍ശിക്കാന്‍ കഴിയുന്ന പുല്ലുമേട്ടില്‍ ഇന്നലെ രണ്ടരലക്ഷത്തിലേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. 


ഇവരിലേറെയും തമിഴ്‌നാട്‌, ആന്‌ധ്ര, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരാണ്‌. രാത്രി 7.10-നു മകരജ്യോതി ദര്‍ശിച്ചയുടന്‍ തീര്‍ഥാടകര്‍ തിരികെപ്പോകാന്‍ വാഹനങ്ങളില്‍ കയറുന്നതിനായി തിക്കിത്തിരക്കി. പുല്ലുമേട്ടിലെ റോഡില്‍ നിറയെ താല്‍ക്കാലിക കടകളാണ്‌. കടകളോടു ചേര്‍ന്ന്‌ രണ്ടു വശത്തും നിറയെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നു. അതിവേഗം പുല്ലുമേട്‌ ഇറങ്ങിയ തീര്‍ഥാടകരില്‍ ചിലര്‍ റോഡിലൂടെ നടക്കാനാകാതെവന്നപ്പോള്‍ അരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു വാന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ വാന്‍ മറുവശത്തേക്കു മറിഞ്ഞു. മറിഞ്ഞുവീണ ഭാഗത്തു തിങ്ങിക്കൂടിയവരാണ്‌ ദുരന്തത്തില്‍പെട്ടത്‌. 


 ( കടപ്പാട് : മംഗളം ദിനപ്പത്രം )

2011, ജനുവരി 3, തിങ്കളാഴ്‌ച

പൊതു മാപ്പ് കാത്തു നില്‍ക്കുന്നവര്‍ . . .

തനിക്കുള്ളതെല്ലാം വിറ്റു പെറുക്കിയും  നാട്ടുക്കാരില്‍ നിന്നും വീട്ടുക്കാരില്‍ നിന്നും കടം മേടിച്ചും കിടപ്പാടം പോലും പണയ പെടുത്തിയും സ്വപ്നങ്ങളുടെ കൊട്ടാരം കെട്ടി എണ്ണപാടത്ത്‌  എത്തി ഊരാകുടുക്കില്‍  അകപ്പെട്ട പതിനായിര കണക്കിനു ഇന്ത്യക്കാര്‍ ..

വീട്ടു വേലക്കായി ഗള്‍ഫിലെത്തി കഷ്ട്ട പെടുന്ന അനേകം സ്ത്രീകള്‍. കടുത്ത പീഡനങ്ങള്‍ മാനസികമായും ശാരീരികമായും  അനുഭവിച്ചു അവസാനം ഗെതിയില്ലാതെ ഒളിചോടുന്നവര്‍ ഇവരില്‍ മഹാ ഭുരിഭാഗതിന്നും നമ്മുടെ എംബസ്സിയോ അടുത്തുള്ള പോലീസ്സ്റ്റേഷന്‍ എവിടാണ് എന്നുപോലും അറിവില്ലാത്തവര്‍ .
ഇവര്‍ മുന്‍കൂട്ടി യാതൊരു ധാരണയും കൂടാതെ വീട്ടില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപെട്ടു പുറത്തിറങ്ങുന്നു. എംബസ്സിലേക്കോ പോലീസ് സ്റ്റേഷന്‍ലേക്കോ ഉള്ള യാത്രാ സഹായവുമായി എത്തുന്ന കള്ള ടാക്സിക്കാര്‍ കിട്ടിയ സന്ദര്‍ഭം   മുതെലെടുത്തു ഇവരെ പ്രലോഭനങ്ങള്‍ക്ക് കീഴുപെടുത്തി മറ്റുള്ള താവളങ്ങളില്‍ എത്തിക്കുന്നു.  ഇവരില്‍ ചിലര്‍ എത്തിപെടുന്നത്‌ രഹസ്യമായി നടത്തുന്ന വേശ്യാലയങ്ങളില് . അവിടെന്നു പിന്നിട് രക്ഷപെടാന്‍ മാര്‍ഗമില്ലാതെ കിടക്കുന്നു. 

പോലീസിന്റെ  വല്ല പരിശോദനയിലും പിടിക്കപെട്ട് നേരെ നിയമത്തിന്‍റെ ഊരാകുടുക്കിലേക്കും. മിക്കവാറും എല്ലാ വീട്ടു ജോലിക്കാരുടെയും പേരില്‍ സ്പോന്‍സര്‍ എന്തെങ്കിലും മോസ്ട്ടിച്ചുകൊണ്ട് പോയി അല്ലെങ്കില്‍ കുട്ടികളെ ഉപദ്രവിച്ചു ഓടിപോയി  എന്ന ഒരു കേസ് നിലവില്‍ കൊടുത്തിടുണ്ടായിരിക്കും. അതിന്‍റെ അന്വേഷണങ്ങള്‍ക്കായി പോലീസ് സ്റ്റേഷന്‍ , ഫിന്ഗര്‍ പ്രിന്‍റ്റ്‌ വിഭാഗം എന്നിങ്ങനെ നീണ്ട ഒരു കാലം പോലീസ് സ്റ്റേഷനില്‍ .പിന്നീട് നാടുകടത്തപെടാന്‍ വേണ്ടി ജയില്‍ലിലേക്കും .  അവിടെ തിരിച്ചറിയല്‍ രേഖകള്‍ തെയ്യാറക്കാന്‍ വേണ്ടി എംബസിയുടെ ഔദാരിയം കാത്തു നീണ്ട കിടപ്പ് .

വേറെ ഒരു  കൂട്ടര്‍  വല്ല ബന്ദുവിന്‍റെയോ പരിജയക്കരുടെയോ നാട്ടുക്കാരുടെയോ വല്ല സാമൂഹിയ സേവകരുടെയോ അടുക്കല്‍ എത്തി പോലീസിനെയും പേടിച്ചു അടച്ച മുറികളില്‍  ഇനിയെന്ത് ? എന്നറിയാതെ പേടിച്ചു കഴിയുന്നവര്‍ .

മറ്റൊരു കൂട്ടര്‍  നാട്ടിലെ എമിഗ്രേഷന്‍ നിയമങ്ങളെ പുല്ലു പോലെ കാറ്റില്‍ പറത്തി പ്രായം, യോഗിയതാ, എഗ്രിമേന്ട്, എന്നിവ നോക്കാതെ ഏജന്റ്റ് വഴി   കൈകൂലിക്കരായ ആപ്പിസര്‍മാരുടെ സഹായത്തോടെ  ഇഷ്ട്ടമുള്ള ജോലി ചെയ്യാം എവിടേക്ക് വേണമെങ്കിലും നടക്കാം ഫ്രീ വിസാന്നും പറഞ്ഞു വന്നു  മെഡിക്കലും കഴിഞ്ഞു സപോന്സര്‍ക്ക് കൊടുക്കാനുള്ള ബാക്കി പൈസയും കൊടുത്തു ഓനെ അന്ന് കണ്ടതാ പിന്നെ  സ്പോന്‍സര്‍ ഇല്ല  ഏജന്റും ഇല്ല  ഇതിനിടയില്‍ എന്‍ട്രി വിസയുടെ കാലാവതി തീര്‍ന്നു നിയമ കുരുക്കില്‍ അകപ്പെട്ടവര്‍ .

ചെറിയ ചെറിയ  ഷോപ്കള്‍  നടത്തിപ്പിന്നു എടുത്തു സ്പോന്‍സര്‍ പറയുന്ന കടലാസുകളില്‍(കമ്പിആല ,വസല അമാന്‍ )  എല്ലാം ഒപ്പിട്ടു കൊടുത്തു അവസാനം ഷോപ്പ് നല്ലനിലക്ക് ആയാല്‍ സ്പോന്‍സര്‍ അത് തട്ടി പറിച്ചു എടുക്കുന്നു . ഗതിയിലാതെ ഇവനും ഓടി ഒളിക്കുന്നു. അങ്ങനെ അവനും നിയമത്തിന്‍റെ നൂലാമാലയില്‍ പെടുന്നു ഒളിച്ചോടി എന്ന ഒരു പരാതി പോലീസ് രെജിസ്ടര്‍ ചെയ്‌താല്‍ അന്നുമുതല്‍ അവന്‍റെ ഇക്കാമ (രെസിടന്‍സി ) ഇല്ലാതാക്കും.

കമ്പനികളിലും മറ്റു ശമ്പളവും  ഭക്ഷണവും  പാര്‍പ്പിടവും ഇല്ലാതെ  നരകയാതന അനുഭവിക്കുന്നവര്‍   ഇവര്‍ എംബസ്സി മുഖേനേയും ഈ രാജിയതിന്റെ തൊഴില്‍ വകുപ്പ് മുഖേനേയും പരാതികൊടുത്തു നെട്ടോട്ടം ഓടുന്നു  ഇവര്‍ക്ക് നിയമത്തിന്‍റെ യാതൊരു അനുകൂലവും കിട്ടുന്നില്ല കാരണം സ്പോന്‍സര്‍ നേരെത്തെ തന്നെ ഇവരെകൊണ്ട് എല്ലാ ആനുകൂലിയങ്ങളും കിട്ടിയതായി രേഖപെടുത്തി വെച്ചിരിക്കും കുടാതെ ഒളിച്ചോടി എന്ന ഒരു പരാതിയും  ആയതിനാല്‍ തൊഴില്‍ വകുപ്പിനു ഒന്നും ചെയാന്‍ ഇല്ല .

പിന്നെ ഏക ആശ്രയം നമ്മുടെ എംബസ്സി ആണ് അവിടെത്തെ കരിയങ്ങള്‍ ഞാന്‍ പറയാതെ തന്നെ ഇതു വായിക്കുന്നവര്‍ മനസിലാക്കുമല്ലോ ? സ്പോന്‍സര്‍ കൊടുത്ത കേസ് അത് കെട്ടിച്ചമ്മച്ചതാണ് എന്ന്‌ വാദിക്കുവാന്‍ ഇവര്‍ക്ക് ആരുണ്ട്?  നമ്മുടെ വിദേശകാരിയ മന്ത്രാലയം ആരെയാ ഇതിനു ചുമതല പെടുത്തിയിരിക്കുന്നത് ?  എംബസ്സി   എത്രതോള്ളം പ്രശ്നങ്ങളില്‍ ഇടപെടുന്നു എന്ന്‌ ആരെങ്കിലും അന്വേഷിക്കാരുണ്ടോ ?  അപൂര്‍വ്വം  ചില സാമുഹിയ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വല്ല ഭക്ഷണത്തിനോ മറ്റോ സഹായിച്ചു എന്ന്‌ വരാം  ഇതെല്ലാതെ ഇവര്‍ക്ക് വേറെ ഒരു തണലുമില്ല  എന്നതാണ് വാസ്തവം .

ഇങ്ങനെ കള്ളകേസുകളിലും കുടുങ്ങി നാട്ടില്‍ പോകാനും ജോലി ചെയ്യാനും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്തവരായി ആയിര കണക്കിന്   ഇന്ത്യക്കാരനെ   ഓരോ ഗള്‍ഫ്‌  നാടുകളിലും കാണാം അതില്‍ നല്ലൊരു സതമാനം മലയാളികളും .

ഒരു ഗെതിയും പരസഹായവും ഇല്ലാതാക്കുബോള്‍ ഇതില്‍ ഒരു ചെറിയ സതമാനം ക്രിമിനലുകള്‍ ആയി മാറുന്നു.  അവര്‍ പെണ്ണ് കച്ചവടം, കള്ള്  കച്ചവടം, എന്നിങ്ങനെ സ്വന്തം രാജ്യത്തിന്  ചീത്ത  പേരുണ്ടാക്കി കൊടുക്കുന്നവര്‍ ആയി തീരുന്നു  .

ഇവര്‍ക്ക് ഇനിയെന്ത് ? എങ്ങിനെ ഇവര്‍ നാട്ടിലെത്തും ? ഇവരെ ആര് സഹായിക്കും ?
അതെ ഒരേയൊരു മാര്‍ഗമേ ഉള്ളു ഇവിടത്തെ ഭരണ കുടം ഇവര്‍ക്ക് മാപ്പ് കൊടുക്കണം .

അതിന്നു വേണ്ടത് നമ്മുടെ രാജിയതിന്റെ വിദേശകാരിയ മന്ത്രാലയത്തിന്റെ നിരന്തരമായ അപ്പീല്‍കളാണ് ഉണ്ടാവേടത്‌.  ബഹുമാന പെട്ട മന്ത്രാലയം എത്ര തവണ അപ്പീല്‍ നടത്തി ? വകുപ്പ് മന്ത്രിയില്‍ ഇവിടെത്തെ സാമുഹിയ സേവ സംഘടനകള്‍ എത്ര തവണ  ഈ അവശ്യം അവതരിപ്പിച്ചു ? ഇവര്കൊക്കെ ഇതിന്നൊക്കെ എവിടെ സമയം ?

മന്ത്രിമാരെ  ഗള്‍ഫില്‍ കൊണ്ടുവന്നു   അമ്ബസടരെയും വിളിച്ചു ഇരുത്തി കലാ പരിപാടികള്‍ നടത്തുക ഒപ്പം കുറെ ഫോട്ടോസും കൂട്ടത്തില്‍ രണ്ടോ മൂന്നോ ഇവിടെന്നും മരിച്ചു പോയവരുടെ കുടുംബത്തിന്റെ പേരില്‍ ഇവര്‍ നടത്തിയ പിരിവിന്റെ പങ്കക് സക്കതായി   കൊട്ടിഘോഷിച്ചു കൊടുക്കുക .
കൂട്ടത്തില്‍ മന്ത്രിയുടെയും  നേതാക്കന്‍ മാരുടെയും ഒരുഗ്രന്‍ പ്രസംഗം നമ്മുടെ രാജിയവും ഗള്‍ഫും തമ്മില്‍ നടക്കുന്ന കച്ചവട കണക്ക് നിരത്തുന്നു .തീര്‍ന്നു എല്ലാമായി കൂട്ടത്തില്‍ വിരലില്‍ എണ്ണാവുന്ന വലിയ ബിസിനസ്ക്കാരന് ഒരു അവാര്‍ഡും. അവാര്‍ഡ്‌ വാങ്ങിയവന്നു പാസ്പോര്‍ട്ട് മിക്കവാറും വേറെ രാജിയത്തിന്‍റെതും കാണും . ഇരട്ടപൌരത്തം എന്ന ഓമന പേരില്‍ .

തീര്‍ച്ചയായും നമ്മുടെ രാജ്യവും  ഗള്‍ഫ്‌ നാടുകളും തമ്മില്‍ വാണിജ്യം  മാത്രമല്ല മറ്റു പല മേഖലയിലും വളരെ നല്ല ബന്തമാനുള്ളത് അത് നൂറ്റാണ്ടുകള്‍ പയക്കമുള്ളതും. ആ നിലക്ക് നമ്മുടെ സര്‍ക്കാരിന്‍റെ അപേക്ഷകള്‍ അവര്‍ മാനിക്കുക  തന്നെ ചെയ്യും എന്ന്‌ ഇവിടതുക്കാര്‍  തുറന്നു പറയുന്നു . പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങോ? 
തീരാ ദുരിതം അനുഭവിക്കുന്ന  ഈ കൂട്ടര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.  ഈ വിനീതന്‍ കുവൈറ്റില്‍ നിന്നാണ് ഇതു എഴുതുന്നത്  ഇവിടെത്തെ ഭരണ കുടം ചില അന്താരാഷ്ട്ര  സംഘടനകളുടെ    അപ്പീലുകള്‍ പരിഗണിച്ചു  കള്ള കേസിലും മറ്റും കുടുങ്ങുന്നവരെ പറ്റി പഠിക്കാന്‍ ഒരു സമിതിയെ തന്നെ നിയമ്മിച്ചു കഴിഞ്ഞിരിക്കുന്നു.   ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി ഇതാ ഈ രാജിയതിന്റെ ഭരണ കര്‍ത്താക്കള്‍ പൊതുമാപ്പ്  പ്രക്ക്യാപനതിലേക്ക് നീങ്ങുന്നു .
നമുക്ക് അവരോടു നന്ദി പറയാം . ഒപ്പം നമ്മുടെ വിദേശ മന്ദ്രലായത്തിന്റെ കണ്ണ് തുറക്കട്ടെ മറ്റു രാജ്യങ്ങളെ കണ്ടു അവര്‍ പഠിക്കട്ടെ ! 

-ഉമ്മര്‍ കോയ കോഴിക്കോട് .

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ലീഡര്‍ യശശ്ശരീനായി.





കേരള മുന്മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീ.കെ. കരുണാകരന്‍ യശശ്ശരീരനായി. വാര്‍ദ്ധക്യ സഹചമായെ കടുത്ത ശാരീരികസ്വാസ്ത്ഥ്യങ്ങളോടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് 5.30-നാണ് ജീവന്‍ വെടിഞ്ഞത്. 92 വയസ്സായിരുന്നു.                                                                                                                                


ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു മാസം മുന്‍പു പോലും രാഷ്ട്രിയ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരിന്നു അദ്ദേഹം. എ ഐ സി സി നിര്‍വാഹക സമിതി അംഗമായിരിക്കെയായിരുന്നു അന്ത്യം.                                                                                             1965-ല്‍ നിയമസഭാംഗമായ കരുണാകരന്‍ തുടര്‍ന്നിങ്ങോട്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ച രാഷ്ട്രീയ മാന്ത്രികനായിരുന്നു. 4  തവണ മുഖ്യമന്ത്രി പദവും 1 തവണ കേന്ദ്ര വ്യവസായ വകുപ്പൂം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന നിലയില്‍ അനേകം രാഷ്ട്രീയ ഇടപെടലുകള്‍ വഴിയും, വിവാദങ്ങള്‍ വഴിയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന അദ്ദേഹം വളരെ നാടകീയമായ രാഷ്ട്രിയ തിരക്കഥകളുടെ ബുദ്ധികേന്ദ്രവും ആയിരുന്നു എന്നിരിക്കിലും സുവ്യക്തവും, അതി ദ്രുഡവുമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഒരു കാലഘട്ടത്തിന്റെ വ്യക്തിയായി മാറി. കേരളത്തിന്റെ ഇന്നത്തെ പുരോഗമനത്തിനു വളരെ വ്യക്തമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്.                                                                                                                         ശ്രി. കെ കരുണാകരന്റെ വിയോഗത്തില്‍ അദ്ധേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ലീഡര്‍ക്ക് മഹാരാജാസ്സിന്റെ അനുശോചനങ്ങള്‍ ..


കേരളത്തിന്റെ കരുണാകരന് നാളെ (25/12/2010) 
അന്ത്യ വിശ്രമം. 

ജന്മം കൊണ്ട് കണ്ണൂര് കാരനും ,
പ്രവര്‍ത്തന മേഘലയുടെ ആരംഭം കുറിച്ച ആള്‍ എന്ന നിലയില്‍ 'മാള'- ക്കാരനും ,
അതി ശക്തനായ നേതാവ് എന്ന നിലയില്‍ കേരളീയനും,
സുദൃടവും അവസരോചിതമായ രാഷ്ട്രീയ കുശലതയുടെ ആള്‍ രൂപമെന്ന നിലയില്‍ അതുല്യനായ ഒരു ഇന്ത്യ ക്കാരനും .....
ഇതെല്ലാമായ ശ്രി. കെ. കരുണാകരന് , സ്വപത്നി കല്യാണിക്കുട്ടി അമ്മയോടൊപ്പം , മാളയിലെ മുരളി മന്ദിരത്തിലെ മണ്ണില്‍ അന്ത്യ വിശ്രമം.
                                                                                              

2010, ഡിസംബർ 14, ചൊവ്വാഴ്ച

ഇത് ഒരിക്കലും സംഭവിക്കരുത്. ഒരു ദു:സ്വപ്നത്തില്‍ പോലും.


അവധൂതന്‍ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഒന്നു വഴിമാറി നടക്കുകയാണ്. കുറെയേറെ സഹജീവികള്‍ ഓര്‍മ്മ മാത്രമായി മാറാതിരിക്കാന്‍ വേണ്ടി. നമ്മല്‍ കഥയും കവിതയും ഒക്കെയായി ഒരു സൌഹ്രുദക്കൂട്ടം മെനഞ്ഞെടുത്ത് വരുമ്പോള്‍ സാമൂഹ്യന്‍ വളരെ സുപ്രധാനമായ ഒരു വിഷയവുമായി എത്തിയത്. മുല്ലപ്പെരിയാര്‍ എന്ന ഭീകരതയും, ഒരിക്കലും ഒഴിയാ‍പ്പേടി നിഴലിക്കുന്ന കുഴിക്കണ്ണുകളുമായി കുറെ ജീവിതങ്ങളും നാം കണ്ടു. ഇതൊന്നും അറിയാനോ, അന്വേഷിക്കാനോ മെനക്കെടാതെ ജീവിതം ആഘോഷിക്കുന്ന ചിലരെയും അവിടെ കണ്ടു.- തലക്കു മുകളില്‍ ഒരു വാള്‍ തൂങ്ങുന്നതറിയാതെ അപരന്റെ പ്രശ്നമെന്നെണ്ണി പൊട്ടിച്ചിരിക്കുന്നവര്‍. ഇത്രയേറെ ഭീതികരമായ ഒരു പ്രശ്നം പോലും വെറും ഒരു ബ്ലോഗ് പോസ്റ്റ് എന്ന് നിസ്സാരവല്‍ക്കരിച്ച് മൌനിയാകുന്നവരില്‍ നമ്മില്‍ പലരുമുണ്ട് എന്ന് മനസ്സിലാക്കുക.                                                                                                                                            

ഒരു സംഭവം വിവരിക്കട്ടെ അവധൂതന്‍ . ഇന്നും ഒട്ടേറെ കുറ്റബോധത്തോടെ അവധൂതന്‍ ഏറ്റുപറയുകയാണ് ഒരു സത്യം. അറിയാതെയെങ്കിലും കുറെ ജീവനുകള്‍ രക്ഷിക്കാന്‍ ഒരു അവസരം പടച്ചവന്‍ തന്നത് വെറുതെ തിരസ്കരിച്ചവന്റെ വേദന. കുറ്റബോധം. അത് ഒന്ന് മാത്രമാണ് ഈ കുറിപ്പെഴുതാന്‍ അടിയനെ പ്രേരിപ്പിക്കുന്നത്. 2004 ഡിസംബര്‍ 26-ലെ (ഞായറാഴ്ച) ക്രിസ്മസ്സ് പിറ്റേന്നുള്ള ആലസ്സ്യത്തില്‍, ഡി ഡി ന്യുസ്സിലെ ഒരു ആരോഗ്യപരിപാടി കാണാന്‍ ഇരുന്നു അടിയന്‍. കേരളക്കരയാകെ ഒരു പക്ഷെ ഞായറാഴ്ചപ്പടം കാണാന്‍ തുടങ്ങുന്ന സമയം. ഒരു ചെറിയ ബ്രേക്കിങ് ന്യൂസ് താഴെ ഒഴുകുന്നു. സുമാത്രയില്‍ ഭുകമ്പ. പ്രളയത്തിന് സാധ്യത-എന്ന്. സുനാമി എന്ന പേരുപോലും പിന്നെയാണ് എത്തിയത്.ഒരു 20 മിനിട്ടില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ദ്രുശ്യങ്ങള്‍. ഒരു 35 മിനുട്ടില്‍ നിക്കോബാറിലെ മരണക്കാഴ്ചകള്‍. മനസ്സില്‍ ഒരു ഭയം തോന്നി. ഇത് ഇന്ത്യയിലേക്കെത്തും എന്ന മുന്നറിയിപ്പ് എത്തിത്തുടങ്ങി. ഭയം ഒരുതരം മായാവസ്ഥയിലേക്ക് എന്നെ കൊണ്ട് പോകുന്നതറിഞ്ഞു. ടെലഫോണ്‍ ഡയറി എടുത്തു. തിരുവനന്തപുരം, ആലപ്പുഴ ഭാഗങ്ങളില്‍ ഉള്ള ചില സുഹ്രുത്തുക്കളെ അറിയിക്കാന്‍. എന്തിനോ അങ്ങാനെ തോന്നി. പക്ഷെ ആരെയും കിട്ടിയില്ല ലൈനില്‍. പൊലീസ് ഒരു മാര്‍ഗം ആയി മുന്നില്‍ തെളീഞ്ഞെങ്കിലും മടിയോടെ അത് വേണ്ടന്നു വച്ചു. “ഏയ്. സുനാമി ഇവിടൊന്നും എത്തില്ല” അത് തമിഴ്നാടിന്റെ തീരപ്രദേശത്തെത്തുമ്പോഴേക്കും ദുര്‍ബലമാകും” എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു. വീണ്ടും ടി വി യിലേക്ക്. 3 മണിയോടെ എന്റെ വിഡ്ഠിത്തത്തിന് ഉത്തരം കിട്ടി. ഈ ജീവിതം മുഴുവന്‍ ഞാന്‍ പേറേണ്ട കുറ്റബോധവും നേടി ഞാന്‍. ഒന്നൊ രണ്ടോ ഫോണ്‍ വിളികളികള്‍ ഞാന്‍ നടത്തിയിരുന്നെങ്കില്‍, എന്റെ കുറച്ച് കൂട്ടൂകാരോ, പോലിസ്സോ, ഈ അത്യാഹിതം മുന്‍കൂട്ടി അറിയുമായിരുന്നു. അവര്‍ക്ക് ഒരു പക്ഷെ കുറെ തീരവാസികള്‍ക്ക് ഈ വിപത്തിന്റെ സൂചന കൈമാറാമായിരുന്നു. അതും സുനാമി കേരളക്കരയെത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ്. അങ്ങിനെയെങ്കില്‍ കുറേ ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു. അപ്പോള്‍ ആരാണ് അത്രയും ജീവഹാനിക്ക് ഉത്തരവാദി. അവദൂതനും അതില്‍ ഒരാളല്ലെ.? അതെ. തീര്‍ച്ചയായും.                          


ഇതിന് ശേഷം ഇക്കഴിഞ്ഞ മാസങ്ങളീലും ഉണ്ടായി ഒരു സുനാമി. രാത്രി 10 മണിക്ക് ശേഷം രണ്ടാമത്തെ ഭൂചലന വാര്‍ത്ത മുതല്‍ അവധൂതന്‍ ഫോണ്‍ വിളികള്‍ തുടങ്ങി. പോണ്ടിച്ചേരിയിലെ കാരക്കല്‍, തമിഴ്നാട്ടില്‍ കടലൂര്‍, ചിദംബരം, സീര്‍കാഴി തുടങ്ങിയ കടലോര പ്രദേശങ്ങളിലുള്ള കൂട്ടുകാരെയും പരിചയക്കാരെയും വിവരമറിയിക്കാന്‍. അവര്‍ ഒരുപക്ഷെ ഉറക്കമാണെങ്കിലോ..? ഇതൊന്നും അറിഞ്ഞില്ലെങ്കിലോ.? സുനാമിയിടെ രാക്ഷസ്സത്തിരകള്‍ അവിടെ എത്തിയെങ്കിലോ..?   ആദ്യത്തെ തികച്ചും നിരുത്തരവാദപരമായ നിഷ്ക്രിയത്തത്തിന്റെ കുറ്റബോധം ക്രിയാത്മകമായ ഒരു മുന്നറിയിപ്പ് സന്ദേശമാകുന്നത് അവധൂതന്‍ മനസ്സിലാക്കി. ഒടുവില്‍ നമ്മുടെ തീരമെങ്കിലും സുരക്ഷിതമാണ് എന്നറിഞ്ഞപ്പോള്‍  മനസ്സിലെ അലയാഴി ശാന്തമായതും ഒരു ഒരു നെടുവീര്‍പ്പുതിര്‍ന്നതും അവധൂതന്‍ അറിഞ്ഞു.                                                                                        

ഇപ്പോള്‍ അവധൂതന്റെ മനസ്സ് ശാന്തമല്ല. അത് വല്ലാതെ ഭയന്നിരിക്കുന്നു. വല്ലാത്തൊരു മരണഭീതി അതിനെ ആകെ ഗ്രസ്സിച്ചിരിക്കുന്നു. അസിമും, സാമൂഹ്യനും എല്ലാം അതിന് കാരണക്കാരാണ്. ആ ഭയത്തെ മറികടന്ന്‍ വല്ലാത്ത ഒരു അവജ്ഞയും എനിക്ക് തോന്നുന്നു. എന്നോട്, നമ്മളോട്, ഈ സമൂഹത്തോട്.                                                                                                                                           മുല്ലപ്പെരിയാര്‍ വിപത്തിന്റെ സൂചനകള്‍ സാമൂഹ്യനില്‍ നിന്നും നാം മനസ്സിലാക്കി. ഇതിന്റെ വെളിച്ചത്തില്‍ അവധൂതന്‍ നടത്തിയ ചില അന്വേഷണങ്ങള്‍ ആണ് ചുവടേ. വിസ്താരഭയം ഉണ്ട്. പ്രിയ വായനക്കാര്‍ ക്ഷമിക്കുക.                                                                                                                 ഐ ഐ ടി റൂര്‍ക്കിയുടെ മുല്ലപ്പെരിയാര്‍ പഠന റിപ്പൊര്‍ട്ട് പ്രകാരം 136 അടി എന്ന ജലവിതാനത്തില്‍  പോലും ഈ അണക്കെട്ട് സീസ്മിക്കലി അണ്‍സേഫ് ആണ്. അതായത് ഒരു മീഡിയം അളവിലുള്ള ഭുചലനം പോലും ഇതിനെ അപകടത്തിലാക്കാം എന്ന്. ഈ അണക്കെട്ടിന്റെ 300 കി. മീ പരിധിയില്‍  22 മേജര്‍ ഫോള്‍ട് സോണുകള്‍ (ഭൌമോപരിതല പാളികള്‍ കൂടിച്ചേരുകയോ, അകന്ന് നീങ്ങുകയോ, ഒന്നിനു മുകളിലേക്ക് ഉരസിക്കയറുകയോ, പരസ്പരം വശങ്ങളിലേക്ക് ഉരരഞ്ഞ് നീങ്ങുകയോ ചെയ്യുന്ന ചലന മേഖലകള്‍.ഇവിടെയുള്ള ചലനങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു) ഉണ്ട് എന്നതും അതീവ പ്രാധാന്യത്തോടെ ഡൊ. എം എല്‍ ശര്‍മ, ഡൊ. ഡി കെ പോള്‍ എന്നിവരടങ്ങിയ സംഘം ചൂണ്ടിക്കാട്ടൂന്നു. ഇവര്‍ രണ്ട് പേര്‍ കേരളത്തിന്റെ ഭാഗത്ത് സുപ്രീം കോടതിയില്‍ ഉള്ള സാക്ഷികള്‍ ആണ് എന്നത് ആശ്വാസകരം. അതേ സമയം തമിഴ്നാടിന്റെ സാക്ഷി- അണ്ണാ യൂണിവാഴ്സിറ്റി വിദഗ്ദന്‍. ഡോ. സാന്തകുമാര്‍ അയാള്‍ നടത്തിയ എഫ്. ഇ എം അനാലിസിസ് റിപ്പോര്‍ട് (1998) ചൂണ്ടിക്കാട്ടി പറയുന്നതിങ്ങനെ. “ മുല്ലപ്പെരിയാര്‍ ഡാം എല്ലാ സാധ്യമായ ലോഡ് (ജലനിരപ്പ്) കളിലും ഏതൊരു സാഹചര്യത്തിലും (ഭൂചലനമുള്‍പ്പടെ) തികച്ചും സുരക്ഷിതമാണ് “ എന്ന്. ബേബി ഡാമിന്റെ സുരക്ഷ പോലും എത്രത്തോളമാണെന്ന് കണക്കിലെടുത്തില്ല ഇയാള്‍.  നവ.25 ലെ മാധ്യമ റിപ്പൊര്‍ട് പ്രകാരം ഇതെ വിദഗ്ദന്റെ നേത്രുത്വത്തില്‍ മറ്റൊരു പഠനം കൂടി നടത്താനുള്ള തയാറെടുപ്പിലാ‍ണ് തമിഴ്നാട്. “ഇത്തവണ ബേബി ഡാമിന്റെ അവസ്ഥകൂടി പരിഗണിക്കുന്ന പുതിയ പഠനമാണോ അതോ 1998-ന്റെ തുടര്‍ച്ചയാണോ എന്ന ചോദ്യത്തിന് തമിഴ്നാടി അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങളുടെ സാരഥ്യം വഹിക്കുന്ന “കാവേരി സാങ്കേതിക സെല്‍” ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്-“ നിങ്ങള്‍ പത്രക്കാര്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ എഴുതിക്കോളൂ. പ്രത്യേകിച്ച് നിങ്ങള്‍ പത്രക്കാരാണ് ഈ വിഷയത്തില്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് എന്ന്. (റീമാ നരേന്ദ്രന്റെ റിപ്പോര്‍ട്)                                                                                                                                                                                                                                      മറ്റൊരു വാര്‍ത്തകൂടി ലഭ്യമായി. 152 അടിയായി ജലനിരപ്പ് ഉയര്‍ത്താന്‍ അനുകൂല വിധി നേടുന്ന പക്ഷം ചൈന മാത്രുകയില്‍ “ക്ലൌഡ് സീഡിങ്”, (മുല്ലപ്പെരിയാര്‍ ക്യാച്മെന്റ് ഏരിയയില്‍ ക്രുത്രിമ മഴപെയ്യിക്കല്‍) നടത്താനും തമിഴ്നാടിന് പദ്ധതിയുണ്ടെന്ന്. (IS MULLA PERIYAR DAM SAFE?Prof.T.Shivaji Rao, Director, Centre for Environmental Studies, GITAM, Visakhapatnam)                                                                                                              നോക്കൂ.. ഇതാണ് സാഹചര്യം.                                                                                                                        യു എന്‍ ഡാം സേഫ്റ്റി രേഖകള്‍ പ്രകാരം ഇന്ത്യയിലെ 10 % ഡാമുകള്‍ സുരക്ഷിതമല്ല. അതില്‍ തന്നെ 2 % ഇതിനോടകം തകര്‍ന്ന് കഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിന് 50 കി മി മാ‍ത്രം അകലെ ഇടുക്കി അണക്കെട്ടും ഒക്കെ സ്ഥിതിചെയ്യുന്ന് ഇടുക്കി മേഖല അതീവ ദുര്‍ബലമായ പരിസ്ഥിതി മേഖലയാണ്. ചരിവു പാറകളും അകന്ന് നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടൂകളും അതി ഗുരുതരമായ ഉരുള്‍പൊട്ടലുകള്‍ സാധാരണമായ മലകളും ഉള്ള മേഖല. കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി തീവ്രമായ ഭൂചലനങ്ങള്‍ക്ക് വിധേയമാണ് ഈ മേഖല. 1998-ല്‍ റി.സ്കെയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി നെടും കണ്ടത്ത്., പെരിയാര്‍ ബേസിനില്‍ സ്കെയില്‍ 5 ശക്തിയില്‍ ഭുചലനമുണ്ടായത് 12-12-2000 ത്തില്‍. തുടര്‍ന്നിങ്ങോട്ട് ഭുചലനം സാധാരണമാണ്, പത്തനം തിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍. ഇതാണ് റുര്‍ക്കി റിപ്പോര്‍ട് നാം ഗൌരവത്തിലെടുക്കേണ്ടതിന്റെ ആവശ്യം. ഈയിടെയായി ഇടുക്കിയില്‍ മഴയുടെ തോത് പോയ വര്‍ഷത്തേക്കാല്‍ എത്രയോകൂടുതലാണ്. അതിനോടൊപ്പം ഉയരുന്നത് അണക്കെട്ടുകളിലെ അളവില്‍ കവിഞ്ഞ ജലവിതാനവും കൂടിയാണ്. ഇവിടെ മറ്റൊന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കൂടിയ ഉരുള്‍ പൊട്ടല്‍ സാധ്യത.


ഇത് അപ്രതീക്ഷിതവും അതിദ്രുതവുമായ പ്രളയത്തിന് ഇടയാക്കാം.      മുല്ലപ്പെരിയാറിന്റെ “താങ്ങാ‍നാവുന്ന മാക്സിമം പ്രളയ അളവ്” Probable Maximum Flood  (പി എം എഫ്) 2495 ക്യുമെക്സ് ആയിരുന്നു. അത് Central Water Commission-6000 ക്യുമെക്സ് ആയി പുന: നിര്‍ണയിച്ചു. (അണക്കെട്ട് പഴയതുതന്നെയെന്ന് ഓര്‍മ്മിക്കുക). ഇത് ഇടുക്കി ഡാമിനെ സംബന്ധിച്ച് 8000 ക്യുമെക്സ് ആണ്. പക്ഷെ. പുനര്‍നിര്‍ണ്ണയിച്ച മുല്ലപ്പെരിയാര്‍ പ്രളയവിതാനമായ 6000 ക്യുമെക്സ് ജലവിതാനത്തില്‍ അരുതാത്തത് സംഭവിച്ചാല്‍ ആ അധിക പ്രളയത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി പര്യാപ്തമല്ല. പ്രത്യേകിച്ച് ചെറുതോണി, കുളമാവ് ഡാമുകള്‍. ഇത് അതീവ ഗുരുതരമായ സങ്കല്‍പ്പാതീതമായ വിപത്തില്‍ കലാശിക്കാം. മേല്‍ പറഞ്ഞ അന്വേഷണ സമിതികളോന്നും ഈ കണക്കുകള്‍ പഠിച്ചിട്ടൂണ്ടൊ എന്ന് അവധൂതന്‍ സംശയിക്കുന്നു. ഇടുക്കിക്ക് ഉള്‍ക്കൊള്ളാവുന്നത് 2000 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ്. വെറും 50 കി മീ മാത്രം അകലെയുള്ള ഇതേ പുഴയിലെ മുല്ലപ്പെരിയാറിലെ 443 മില്യണ്‍ ക്യു. മീ ജലം കൂടി താങ്ങാന്‍ ഇടുക്കി പര്യാപ്തമല്ല എന്നതാണ് പറഞ്ഞ് വന്ന വസ്തുത. കൂടുതല്‍ കണക്കുകളും വിവരങ്ങളും ഇനിയും അവധൂതന് പുറകെ തരാം.                  അവധൂതന് ഇനിയൊരു വിപത്തിന്റെ സാധ്യത ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. കാരണം ഇത് എവിടെയോ സംഭവിക്കാനുള്ള ഒന്നല്ല. നമുക്ക്, നമ്മുടെ തൊട്ടടുത്ത് സംഭവിക്കാവുന്നത്.                                  ഇത് ഒരിക്കലും സംഭവിക്കരുത്. ഒരു ദു:സ്വപ്നത്തില്‍ പോലും. നാം പഠിക്കണം. ചര്‍ച്ച ചെയ്യണം. കൂട്ടൂകാരെ അറിയിക്കണം. സാമൂഹ്യന്‍ പറഞ്ഞ് നാമറിഞ്ഞ കുഞ്ഞുങ്ങള്‍ക്കും ഭീതിയുടെ നിഴലില്‍ കഴിയുന്ന സഹജീവികള്‍ക്കും ശക്തിയേകണം. ആശ്വാസമാകണം. എന്റ് പ്രിയ സഹജീവികളേ..ഉണരുക. പ്രതികരിക്കുക. നിങ്ങള്‍ ഇനി ഉറങ്ങിയാല്‍ പ്രതികരിക്കാത്ത ശിലകളായാല്‍ ഒരു വേള എന്റെ കുറ്റബോധത്തിര നിങ്ങള്‍ ചുമക്കേണ്ടി വരും. തീര്‍ച്ച. നമുക്ക് ഒരിറ്റ് സമയമെങ്കിലും നമ്മുടെ സഹജീവികള്‍ക്കായി മാറ്റിവച്ച്കൂടെ.? ഒരു വാക്കെങ്കിലും അവര്‍ക്കായി ഉച്ഛരിച്ചുകൂടെ. ? ഒരു ചുവട് ഒരു വലിയ രക്ഷാ ദൌത്യത്തിനായി വച്ചുകൂടെ..?                                                                                                                                                                                                    തുടരും

2010, നവംബർ 7, ഞായറാഴ്‌ച

"കച്ചവടത്തിനാണ് ഞാന്‍ വന്നത്" -ഒബാമ..!!


നമ്മുടെ രാജ്യാധികാരികള്‍ 
വില്‍ക്കാനും,  വാങ്ങാനും  വെക്കുന്നതെന്തോക്കെ   എന്നു അറിയാനില്ല.
അവര്‍ മാനം വിറ്റും ദിബാവലി കുളിക്കുന്നവരാണ്....
നിഷ്കളങ്ക കുഞ്ഞുങ്ങളെ 
തുള്ളിച്ചു, ഇവര്‍ ഉറപ്പിക്കുന്ന 'കച്ചവടം' അവരുടെ ജീവിതം തന്നെയാണ്.....!!!
"പ്രോട്ടോകോള്‍ മറന്നു മന്‍മോഹന്‍ തന്നെ ഒബാമയെ സ്വീകരിക്കന്‍ എത്തി....." 
ദാസ്യമനോഭാവത്തിന്റെ ഉളുപ്പില്ലായ്മ......
ഈ രാജ്യത്തെ നാലുതുട്ടിനു മലര്‍ത്തിവെച്ചിരിക്കുന്നു-
" ഇവിടുത്തെ ഭരണകൂടവും, ഉപരിവര്‍ഗ മനസ്സും"....!!!

2010, നവംബർ 4, വ്യാഴാഴ്‌ച

രാഷ്ട്രിയ വിചാരം



കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒരു ചിത്രം ഇതിനോടകം വായനക്കാര്‍ വിലയിരുത്തിയിട്ടുണ്ടാവും. തികച്ചും ദുര്‍ബലരായിത്തീര്‍ന്ന ഇടത് മുന്നണി, മികച്ച നേട്ടമുണ്ടാക്കിയ വലത് സഘ്യം. ഇത്ര നാടകീയമായ ഒരു രാഷ്ട്രിയ വികാസം, ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും വിലയിരുത്തലുകളിലും മാത്രം അടിസ്ഥാനത്തിലാണൊ ഉണ്ടായത്? ലേഖകനു ലഭ്യമായ ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ. ഈ തിരഞ്ഞെടുപ്പില്‍ അസാധുവായ വോട്ടുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.71 ശതമാനം. വോട്ടിങ്ങ് യന്ത്രത്തിന്റെ തകാരാറോ, അതിനോട് ഇതുവരെ പൊരുത്തപ്പെടാത്തതുകൊണ്ട് വോട്ടര്‍മാര്‍ക്ക് സംഭവിച്ച പിശകോ? ബൂത്ത് പിടിത്തങ്ങളും കള്ള വോട്ടും താരതമ്യെന കുറവായിരുന്നതുകൊണ്ട് കാര്യമായ അട്ടിമറിക്കു അത്രകണ്ട് സാധ്യത ഇല്ല. പിന്നെ എന്ത് സംഭവിച്ചു. ഇവിടെയാണു പോളിങ്ങ് ഉദ്യോഗസ്ഥരുടെ പ്രസക്തി. ശരിയായ പരിശീലനം കൂടാതെ ഈ സുപ്രധാന പ്രക്രിയയില്‍ ഏര്‍പ്പെട്ടുവൊ ഇവര്‍? നോക്കാം. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പോലും വളരെ ഉയര്‍ന്ന അസാധു വോട്ട് നിരക്കുകള്‍. ജനങ്ങള്‍ അത്രമേല്‍ അശ്രദ്ധാലുക്കളായിരുന്നോ ഇവിടെ? മറ്റ് ത്രിതലങ്ങളില്‍ ഒരു വോട്ടര്‍ മൂന്നു തലങ്ങളിലേക്കും വോട്ട് ചെയ്യണമായിരുന്നു. അത് ചെയ്യുമ്പോഴുണ്ടായാ ആശയക്കുഴപ്പം? അഥവാ ഉണ്ടെക്കില്‍ തന്നെ ആയത് ദൂരീകരിക്കാന്‍ പോളിങ്ങ് ഉദ്യോഗ്സ്ഥര്‍ ശ്രമിക്കാതിരുന്നതൊ?അനുമാനങ്ങല്‍ പലതുണ്ടാവാം. എന്ത് തന്നെ ആയാലും രാഷ്ട്രിയ മേഖലയെ ജനങ്ങള്‍ സുവ്യക്തമായി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നും അവര്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നും ഒരു സൂചന കൂടി ഈ തെരഞ്ഞടുപ്പ് തരുന്നുണ്ട്. വലിയ തോതിലുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ വിജയം ഇതിനു തെളിവാണ്. പാര്‍ട്ടികളും സഖ്യങ്ങളും ഈ കാര്യം മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. ജനങ്ങള്‍ക്ക് വെറുത്തു തുടങ്ങിയിരിക്കുന്നു. അത് അപകടമാണ്. അവര്‍ പ്രതികരിക്ക്മ്പോള്‍ നിങ്ങളുടെ അടിവേരുകള്‍ പിഴുതു പോയെക്കാം. കാലോചിതവും സമയബന്ധിതവുമായ വികസനം സാധ്യമാക്കുക. അഴിമതി രഹിതം ആവണം പ്രവര്‍ത്തനങ്ങള്‍. നാവടക്കു പണിയെടുക്കു എന്നതാവട്ടെ മുദ്രാവാക്ക്യം. നാവിനു കടിഞ്ഞാണിടുക. ബുധ്ദി പ്രവര്‍ത്തിക്കട്ടെ. ഇല്ലെങ്കില്‍ ലേഖകന്‍ പോലും വോട്ട് ചെയ്യാന്‍ മടിക്കും. എന്റെ വോട്ട് ആര്‍ക്ക് വേണം എന്നായിരിക്കൂം അല്ലേ? പക്ഷെ പത്ത് പേരെ വോട്ട് ചെയ്യിക്കാതിരിക്കാന്‍ എനിക്കാവും. മറക്കണ്ട. മില്‍ട്ടൂസ്.

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

Nov 1st - Keralappiravi

Kerala Piravi marks the birth of the state of Kerala. The state of Kerala was created on November 1st, 1956. November 1st is therefore known as Kerala Piravi Dinam(day) in the state. Malayalees from around the world celebrate November 1st as Kerala Piravi, which in Malayalam means the Day Kerala was formed in the earth. Kerala the southern most state of India took birth on 1 November 1956, long after Indian Independence on 15 August 1947. Beforehand it was three Independence provinces named Malabar, Cochin and Travancore. Kerala originally got its name after the first ruler, Keralian Thamboran, who ruled one of these Independent provinces in the early Centuries.
Kerala Stretch along from Gokarnam to Parasala with Arabian Sea as the border on one side. The other border is the western Ghat with the richness of flora and fauna.
According to the Hindu Myth Parashurama, the Sixth Incarnation of Mahavishnu (The God-Lord), created Kerala. Parasurama flung his "Mazhu" (axe) from Kanyakumari (cape comerin) to the sea and the sea receded and formed the land Keralam.
Kerala is a 560-km long narrow stretch of land. At the widest, Kerala is a mere 120-km from the sea to the mountains. Gracing one side of Kerala, are the lofty mountains ranging high to reach the sky. And on the other side the land is washed by the blue Arabian Sea waters. The land is covered with thick dense tropical forest, fertile plains, beautiful beaches, cliffs, rocky coasts, an intricate maze of backwaters, still bays and an astounding 44 glimmering rivers. Kerala's exotic spices have lured foreigners to her coast from time immemorial.
Earlier, Kerala was made up of three distinct areas. 'Malabar' as far up the coast as Thallashery,Cannanore and Kasargode with a tiny pocket-handkerchief French possession of Mahe nearby which was returned to India in the early 1950's and is now administratively part of Pondicherry. This area belonged to what was once called the Madras Presidency under the British. The middle section is formed by the princely State of 'Cochin'; the third comprises 'Travancore', another princely State.
The modern Kerala is divided into fourteen Districts with Trivandrum as the State Capital. Kerala is the first place in the world where a Communist Ministry came into power by General Election in 1957. Kerala was formed by Parashurama the sixth incarnation of lord Mahavishnu. 2010 marks the 54th Anniversary of Kerala Piravi.
Related Posts Plugin for WordPress, Blogger...