ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 25, വ്യാഴാഴ്‌ച

ജനുവരിയുടെ നഷ്ടം

'പ്രയാണം' എന്ന ഭരതന്‍ ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് 1975-ല്‍ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത  ഒരു ചലച്ചിത്ര കാരനായിരുന്നു പി. പത്മരാജന്‍. മലയാളികള്‍ക്ക് സിനിമയിലൂടെ വേറിട്ടൊരു കാഴ്ച നല്‍കിയ പത്മരാജന്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയത് പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ്. നായക സങ്കല്പത്തില്‍ നന്മയുടെ പ്രതിരൂപങ്ങള്‍ മലയാള സിനിമയില്‍ പ്രതിഷ്ടിക്കപ്പെട്ടിരുന്ന കാലം ജീവിതത്തിന്റെ ദശാസന്ധികളില്‍ നിലനില്‍പ്പിനു വേണ്ടി പൊരുതി നിന്ന പരുക്കന്മാരെ, കള്ളന്മാരെ, പ്രതിനായകരെ സൃഷ്ടിച്ച് സിനിമയുടെ നായകസങ്കല്പം പത്മരാജന്‍ തകര്‍ത്തു. നാട്ടുംപുറത്തിന്റെ കുന്നായ്മകളും, കൊതിക്കെറുവുകളും വെട്ടിപ്പിടുത്തങ്ങളും ഒക്കെ ഭംഗിയായി ലേഖനം ചെയ്ത ചിത്രമായിരുന്നു കള്ളന്‍ പവിത്രന്‍. കള്ളനെ മുഖ്യ കഥാപാത്രമാക്കി വേറിട്ടൊരു  പരീക്ഷണം നടത്തി വിജയിച്ച ആദ്യ സംവിധായകന്‍ ഒരു പക്ഷെ പത്മരാജന്‍ ആകാം.
തിന്മയ്ക്കും, ലംബടത്വതിനും അതിന്റേതായ സൌന്ദര്യമുണ്ടെന്നു ബോധ്യപ്പെടുത്തിയ പത്മരാജന്‍ സിനിമയെ കൂടുതല്‍ ദൃശ്യപരമാക്കാന്‍  ശ്രദ്ധിച്ചു.മൃത്യു, രതി ഇവയെ കുറിച്ചെഴുതുമ്പോള്‍ ആ തൂലിക വാചാലമാകും പോലെ..
മഴ പത്മരാജന് ഇഷ്ട വിഷയമായിരുന്നു. മിക്ക തിരക്കഥകളുടെയും വികാസത്തില്‍ മഴ ഒരു    അവസ്ഥാ വിശേഷമായ് കടന്നു വരാറുണ്ട്. ഇതാ ഇവിടെ  വരെ , തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ ദ്രുശ്യ ഭംഗിയുടെ ആത്മാവ്‌ കിടന്നിരുന്നത് മഴയിലെടുത്ത ദ്രുസ്യങ്ങലിലായിരുന്നു. തുടക്കത്തില്‍ ചെറു കഥാകൃത്ത്‌ എന്ന  നിലയില്‍ അംഗീകാരം നേടിയ പത്മരാജന്‍ നോവലിലും ലബ്ത പ്രതിഷ്ഠ നേടി. സീസണ്‍ ഒഴികെയുള്ള ചിത്രങ്ങളില്‍ സാഹിത്യ കാരന്‍ അദ്രുശ്യനായി നില്കുന്നത് നമുക്ക് തിരിച്ചറിയാം.
തമിഴ് നോവലിസ്റ്റ് വാസന്തിയുടെ ഇല്ലിക്കാടു പൂക്കുമ്പോള്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു കൂടെവിടെ.. കാഞ്ഞിരപ്പള്ളി നസ്രാണിയുടെ പട്ടാള യൂണിഫോമിനു മറ ഇടാന്‍ കഴിയാത്ത മനസ്സില്‍ ച്ചുരമാന്തിയ സ്വാര്‍ത്ഥ ശാഠ്യങ്ങളുടെ സംശയ വെറികളിലും പെട്ടുഴലുന്ന ആലീസിന്റെയും രവി പുതൂരാന്റെയും ചിത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ പതിയും വിധം അവതരിപ്പിക്കാന്‍ പത്മരാജന് കഴിഞ്ഞു. കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന കഥയ്ക്ക തിരക്കഥ എഴുതി നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയാക്കിയപ്പോള്‍ പത്മരാജന്‍ കാഴ്ച വച്ച കൈ ഒതുക്കം ശ്രദ്ധേയമായിരുന്നു. ഉധകപ്പോല എന്ന നോവലിലെ ഒരു ഭാഗം സിനിമയുടെ പരിവൃതത്തിനിണങ്ങും വിധം പാകപ്പെടുതിയതാണ് തൂവാനത്തുമ്പികള്‍.

 പത്മരാജന്റെ ഏറ്റവും മികച്ച തിരകഥകളില്‍ ഒന്നായിരുന്നു അത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ അമ്പരപ്പിക്കും വിധം വ്യത്യസ്തമായൊരു പ്രമേയം ആയിരുന്നു.  ഇന്നലെയിലും, മൂന്നാം പക്കത്തിലും മാധ്യമത്തിനു മേലുള്ള കൈ ഒതുക്കം കൂടുതല്‍ ദ്രുഡമായി അനുഭവപെട്ടു. ഞാന്‍ ഗന്ധര്‍വന്‍  സിനിമയാക്കിയ  പത്മരാജന്‍ ഈ സിനിയുടെ വ്യാഖ്യാനം പ്രേക്ഷകര്‍ക്കായി  വിട്ടു.കഥകളില്‍ മൃത്യുവിനെ കുറിച്ചെഴുതിയെഴുതി ജീവിതത്തില്‍ അവന്‍ ക്ഷണിക്കാതെ വരുന്നത് പത്മരാജന്‍ അറിഞ്ഞു. കാളിദാസന്റെ യക്ഷനെ പോലെ , ശിക്ഷയുടെ കാലാവധി തീര്‍ക്കാന്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട കവിയും കഥാകാരനും സൌന്ദര്യാരാധകനുമായ മറ്റൊരു ഗന്ധര്‍വന്‍ ആയിരുന്നോ പത്മരാജന്‍ ?
മലയാള സിനിമയ്ക്ക് ഒരു ഗന്ധര്‍വ കാഴ്ചയും പ്രണയ സങ്കല്‍പ്പവും ബാക്കി വച്ചുകൊണ്ട് പത്മരാജന്‍ കടന്നു പോയിട്ട് 19 വര്‍ഷമാകുന്നു..
-രമേഷ് കാക്കൂര്‍ 

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, നവംബർ 26 7:07 AM

    പ്രിയപ്പെട്ട പത്മരാജന് ഒരു ഓര്‍മ്മക്കുറിപ്പ് എന്നതിനൊപ്പം തന്നെ മലയാള സിനിമക്ക് എന്നോ നഷ്ടപ്പെട്ടു എന്ന് ഭയക്കുന്ന തനിമയുടെയും സത്യസന്ധതയുടെയും ഉള്‍ക്കാഴ്ചയുടെയും ഒരു തിരിച്ചറിവു കൂടിയാവുന്നു ഈ ലേഖനം.രമേഷിന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...